ഗുരു ഇങ്ങനെ എഴുതി..
“കുറച്ചു നാൾ മുമ്പുവരെ ഞാൻ ആഹ്ലാദിക്കാറുണ്ടായിരുന്നു. തീരെ ചെറിയ കാര്യങ്ങൾ പോലും ഉന്മാദാവസ്ഥയിൽണ്ടാവറുള്ള പോലെ എന്നെ ആഹ്ലാദിപ്പിക്കാറുണ്ടായിരുന്നു. കുട്ടിക്കാലത്തു കിഴക്കെ തൊടിയിലെ നീർമാതളം പൂത്തപ്പോൾ അഹ്ലാദോന്മത്തനായി ഓടിച്ചെന്നു പാടത്തെ ചിറയിൽചാടിയതൊക്കെയും ഇന്നിപ്പൊൾ ചിതലരിച്ച ബാല്യകാല സ്മൃതികളായിക്കഴിഞ്ഞു. ചിലതൊന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടാത്തവിധം എന്നെ വിരക്തനാക്കിയിരിക്കുന്നു.
പഴയസുഹൃത്തുക്കളെ കണ്ടുമുട്ടുമ്പോൾ, ചിലരോടു സംസാരിക്കാൻ സാധിക്കുമ്പോൾ ഒക്കെയും എനിക്കു സന്തോഷം തോന്നാറുണ്ടായിരുന്നു.
പക്വത കാണിക്കേണ്ട പ്രായമായെന്നൊക്കെയുള്ള വീട്ടുകാരുടെയും, ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും ഉപദേശങ്ങൾ ചെവികൊണ്ടപ്പോൾ എനിക്കു നഷ്ടപ്പെട്ടത് എന്നെ തന്നെയായിരുന്നു. എന്റെ വികാരപ്രകടനങ്ങൾ പോലും നാട്യശാസ്ത്രത്തിന്റെ വരെ ഉദാഹരണങ്ങളാക്കപ്പെട്ടത് എന്നെ വളരെ അധികം വേദനിപ്പിച്ചിരുന്നു.
ഞാൻ ഏറെ സ്നേഹിച്ചിരുന്ന കൂട്ടുകാരിയും എന്നെ വിട്ടുപിരിയികയായി. എന്റെ സ്നേഹം പോലും അഭിനയമായിരുന്നു എന്നാണവൾ പറഞ്ഞതു”.
ഗുരുവിന്റെ വാചകങ്ങളിൽ സാധാരണക്കാരന്റെ പ്രയോഗങ്ങളായിരുന്നു ഞാൻ കണ്ടത്.
വിടവാങ്ങലിനു കുറച്ചു ദിവസങ്ങൾക്കു മുമ്പായിരുന്നു എന്നെയും കൂട്ടി ഈ പുഴക്കരയിലേക്കു ഗുരു നടന്നു വന്നത്. അയാൾ പറഞ്ഞു, ഇവിടത്തെ ചെമ്പക മരച്ചുവട്ടിലിരുന്നു അവർ പങ്കുവച്ചതു അവരുടെ സ്വപ്നങ്ങളായിരുന്നില്ല, ജീവിതം തന്നെആയിരുന്നു.
അന്നയാൾ എന്നോടു പറഞ്ഞതു അയാൾക്കു ജീവിതത്തിൽ നേരിടേണ്ടിവന്ന നഷ്ടങ്ങളെ പറ്റിയായിരുന്നു.
അയാൾ പറഞ്ഞു: “അയൽകാരുമായുള്ള കുടുംബവഴക്കിനെ ചൊല്ലി അതുവരെ കൂടെ കളിച്ച് നടന്നിരുന്ന ഒന്നിച്ചു സ്കൂളിൽ പോയിരുന്ന കളിക്കൂട്ടുകാരെ വരെ വീട്ടുകാർ കണ്ടാൽ മിണ്ടരുതെന്നു വിലക്കി. അഭിനവ ശകുന്തളാദേവിയായി ഓപ്പോളും,അവരുടെ കൂട്ടുകാരി മേരി ക്യുറിയാവാൻ അവതാരമെടുത്തിരുന്ന ചിരുതയും, മലയാള പാഠപുസ്തകത്തിലെ പദ്യമാലകൾ തെല്ലിടകൊണ്ട് മനഃപാഠമാക്കിയിരുന്ന എച്മിയും, മണിയനും, അജയനും, സോനുട്ടനും ഒക്കെ പരസ്പരം വൈരികളെന്ന പോലെയായി. ഇവരെല്ലാരും കൂടി അച്ചുത്തികളിച്ചിരുന്ന വലിയ പ്രിയ്യൂർ മാവ്ന്റെ ചുറ്റിലും നീരോലിക്കാടുകൾ വളർന്നു. അവർ കളിച്ചിരുന്ന ഉണ്ടിക്കുഴികൾ തൂർന്നു. തീപ്പട്ടിച്ചിത്രങ്ങളും പേരൊട്ടികളും അവർ പരസ്പരം കൈമാറാൻ മറന്നു.എനിക്കു കിട്ടിയ പുതിയ റബ്ബറിന്റെ പുതുമണം കാട്ടി അവരെ കൊതിപ്പിക്കാൻ കഴിയാഞ്ഞതു എനിക്കു ഒരുപാടു വിഷമമുണ്ടാക്കി. ഒരിക്കൽ അമ്പലത്തിൽ നിന്നും കൊണ്ടുവന്ന അപ്പത്തിന്റെ ഒരു കഷ്ണം എന്റെ കൂട്ടുകാരി എച്മിക്കു കൊടുത്തതുണ്ടാക്കിയ വിവാദങ്ങളും കോലാഹലങ്ങളും എന്റെ പേരിൽ ഒരു വധശ്രമാരോപണം വരെയെത്തി.ഇതൊക്കെയാണെങ്കിലും ഞങ്ങൾ സ്കൂളിൽ ഒന്നിച്ചിരുന്നാണു പഠിച്ചത്. പിന്നീടാലോചിക്കൂമ്പോൾ തോന്നുമായിരുന്നു അന്നത്തെ നിയന്ത്രണങ്ങൾ അടിയന്തരാവസ്ഥകാലത്തു പോലും ഇവിടത്തെ ജനങ്ങൾ അനുഭവിക്കുകയുണ്ടായിട്ടുണ്ടാവില്ലെന്നു്.”
ശരീരം കാർന്നു തിന്നുന്ന വേദനക്കിടയിലും അയാളുടെ കുട്ടിക്കാലത്തെ ഒർമ്മകൾ ഗുരുവിനു ആശ്വാസം പകരുന്നുണ്ടായിരുന്നു.
ആ ഓർമ്മകൾക്കിടയിലേക്കു ലേഖ ഓടിയെത്തുമ്പോൾ അയാളുടെ ഓർമ്മചിത്രങ്ങളിൽ വർണ്ണരാജികൾ വിരിയുമായിരുന്നു. അവൾകെപ്പോഴും ചെമ്പകപ്പൂവിന്റെ മണമായിരുന്നു. പ്രണയിച്ചിരുന്നെങ്കിലും, മറ്റാരുടെയോ നിർബന്ധങ്ങൾക്കു വഴങ്ങി അവർ വഴിപിരിയുകയായിരുന്നുവത്രെ. ആരായിരുന്നിരിക്കാം അവരുടെ പ്രണയത്തെ അവരെകൊണ്ടു തന്നെ അറുത്തെറിയിച്ചത്? അയാൾ ഒരിക്കലും അതെന്നോടു പറഞ്ഞില്ല. സ്വയം പറിച്ചെറിയുമ്പോളുള്ള വേദന മറ്റൊരാളാൽ അറുത്തിറിയപ്പെടുമ്പോഴുള്ളതിനേക്കാൾ തുലോം കുറവാണെന്നുള്ള ഗുരുവിന്റെ വിവരണം എനിക്കു ദഹിക്കാവുന്നതിനപ്പുറത്തുള്ളതായിരുന്നു.
എന്തോ, ആ വഴിപിരിയലിനും ശേഷം അവർതമ്മിൽ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല. അവസരം ഉണ്ടായപ്പൊഴൊക്കെയും ഇരുവരും പിൻതിരിയുകയായിരുന്നു.
ഒരിക്കലും ചോദ്യം ചെയ്യാതെ, ചോദ്യം ചെയ്യപ്പെടാതെ!!
അങ്ങനെ നഷ്ടപ്പെടലുകൾ പോലും ആഹ്ലാദമാക്കിയ ജീവിതം
Thursday, April 8, 2010
Wednesday, March 31, 2010
ഓർമ്മക്കുറിപ്പുകൾ
ഗുരുവിന്റെ സഹായിയുടെ ഒരു ഫോൺ കാളാണ് ഇന്നു കാലത്തു എന്നെ ഉണർത്തി. ഗുരുവിന്റെ മരണം സ്ഥിരീകരിച്ചു കൊണ്ടുള്ള സന്ദേശം എന്നെ ചകിതനാക്കിയിരുന്നു. ഏതു സമയത്തും ഇങ്ങനൊന്നു പ്രതീക്ഷിച്ചതാണെങ്കിലും കൂടി.
പിന്നീടു ഗുരുവിന്റെ വീട്ടിലേക്കെത്താൻ അധിക സമയം എടുത്തില്ല. ഞാൻ അവിടെ എത്തിയപ്പോഴെക്കും ആരൊക്കെയോ ചിലർ ഗുരുവിനെ കട്ടിലിൽനിന്നും എടുത്തു കിടത്തിയിരുന്നു. ആരേയും പ്രത്യേകിച്ചു കാത്തു നിൽകാൻ ഉണ്ടയിരുന്നില്ല. അകൽചയിലായിരുന്ന ചില അടുത്ത ബന്ധുക്കൾ എത്തിയിരുന്നു. അവർ ക്രിയകളെല്ലാം വളരെ വേഗം ചെയ്തു. ഉച്ചയോടുകൂടി ഗുരുവിന്റെ ശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. വൈകീട്ട് വീട്ടിലെത്തിയ ഞാൻ ഗുരുവിന്റെ സഹായി എനിക്കു തന്ന, എന്റെ പേരിൽ എഴുതിവച്ചിരുന്ന അദ്ദേഹത്തിന്റെ ഒർമ്മക്കുറിപ്പുകൾ ഒരു അടങ്ങിയ പുസ്തകം വായിക്കാൻ തുടങ്ങി.
പുലർകാലത്തു കണ്ട ഒരു സ്വപ്നം എന്റെ ഉറക്കമണർത്തി. ടൈംപീസിൽ നോക്കിയപ്പോൾ മണി നാലാകുന്നേയുള്ളൂ. കഴുത്തിലും നെഞ്ചിലും വിയർപ്പു പൊടിഞ്ഞിരുന്നു. ശ്വാസഗതിക്കു വേഗമേറി. ഇടനെഞ്ചിലെ താളം ചമ്പട കൊട്ടി . നെറ്റിയിലെ വിയർപ്പു തുള്ളികൾ തലയിണയിലേക്കൂർന്നു വീണു. ഇരുണ്ടചുണ്ടുകൾ വിറയാർന്നു. കണ്ണിൽ കൃഷ്ണമണികൾ വികസിച്ചു നിന്നു. അത്യപൂർവ്വമായേ ഞാൻ പുലർകാല സ്വപ്നങ്ങൾ കാണാറുള്ളൂ. അതും ഒരു ദു:സ്വപ്നം!
മരണത്തിനു ഗന്ധമുണ്ടാവുമോ? അതുവരുമ്പോൾ ശബ്ദമോ മറ്റോ? എന്തോ എന്റെ സംശയങ്ങൾക്കു അതിരില്ലായിരുന്നു. ചാവിനു ആരുടെ രൂപമാണ്? പോത്തിന്റെ പുറത്തു വരുന്ന യമധർമ്മന്റെ രൂപം ഹിന്ദുവിശ്വാസത്തിൽ മരണത്തിനു ചാർത്തികൊടുത്തിരിക്കുന്നു. കുട്ടിക്കാലത്തു വായിച്ച ചിത്രകഥാ പുസ്തകങ്ങളിൽ യമധർമ്മന്റെ ഭയപ്പെടുത്തുന്ന ചിത്രം ഞാൻ കണ്ടിട്ടുണ്ട്. ചുവന്നകണ്ണുകളുള്ള കറുത്ത പോത്തിന്റെ പുറത്തിരിക്കുന്ന യമധർമ്മൻ. ഇടംതോളിൽ കാരിരുമ്പുമുള്ളുകളുള്ള ഗദയും, വലംതോളിൽ ചുറ്റി വച്ചിരിക്കുന്ന കാലപാശവും. കാലന്റെ കണ്ണും സംഗതിവശാൽ വാഹനത്തിന്റേതു പോലെത്തന്നെ ചുവന്നിരുന്നു. കനൽകണ്ണുകൾ എന്നപോലെ! അദ്ദേഹം ധരിച്ചിരുന്ന ആഭരണങ്ങളും കാരിരുമ്പു തന്നെ.
മരണത്തിനു ഗന്ധമുണ്ടാവുമോ? യൌവ്വനത്തിലും എനിക്കു ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താനായില്ല. ആരും പറഞ്ഞു തന്നില്ല; ആരോടും ചോദിച്ചുമില്ല! കോളേജിൽ പഠിക്കുമ്പോൾ ഒന്നു രണ്ടു പേരോടു ചോദിച്ചിരുന്നു. അവർ തിരിച്ചൊരു ചോദ്യം ചോദിച്ചു. “നിനക്കെന്താ ഭ്രാന്തുണ്ടോ??”
ഒടുവിൽ ഞാൻ സ്വയം അതിനൊരു ഉത്തരം നൽകി. ചെമ്പകത്തിന്റെ മണമാണു മരണത്തിനു. ഞാൻ അതു കൂട്ടുകാരുടെ ഇടയിൽ പ്രഖ്യാപിച്ചു. തൊട്ടുമുന്നിലെ ബെഞ്ചിലിരുന്ന ലേഖയുടെ മുടിയിലിരുന്ന ചെമ്പകപ്പൂക്കൾക്കു സാധാരണയി കവിഞ്ഞ ഗന്ധമുണ്ടായിരുന്നു. അവളുടെ ചിണ്ടിലുണ്ടായിരുന്ന പുഞ്ചിരി അവളുടെ വ്യക്തിത്വത്തിനൊരു ദുരൂഹത നൽകിയിരുന്നു. ഒരുപക്ഷേ ഡാവിഞ്ചിയുടെ മോണലിസയെപ്പോലെ. കോളേജിൽ ഞങ്ങളുടെ അവസാന ദിനമായിരുന്നു അതു.
ഇനി ഈ കൂട്ടുകാരെ പരീക്ഷകൾകിടയിൽ കണ്ടുമുട്ടും. അതുകഴിഞ്ഞാൽ ഓരോരുത്തരും അവരവരുടെ വഴിക്കു. ഉപരിപഠനവും, ജീവിതോപാഖ്യാനവും ഒക്കെ ആയി ഒരു വഴിക്കു. അവസാനം ഓരോരുത്തരായി ഒരേവാതിലിലൂടെ പുറത്തേക്കു. മരണം എന്ന വാതിലിലൂടെ. ചെമ്പകപ്പൂക്കളുടെ മണമുള്ള മരണത്തിന്റെ വാതിലിലൂടെ.
കൂട്ടുകാർ പലതും പറഞ്ഞു നിരുത്സാഹപ്പെടുത്തിയെങ്കിലു, ഞാൻ എന്റെ പ്രഖ്യാപനത്തിൽ ഉറച്ചു നിന്നു.
മരണത്തിനു ചെമ്പകപ്പൂക്കളുടെ മണം തന്നെ. കൂട്ടുകാർ എന്നെ ഭ്രാന്തനെന്നു വിളിച്ചു. അവർ പഠിച്ച ഫെർമാറ്റ്സ് സിദ്ധാന്തത്തിനു അതുവരെ തെളിവൊന്നും കണ്ടെത്തിയിട്ടില്ലെന്നും, പക്ഷെ ആ സിദ്ധാന്തം ഒരു നിതാന്ത സത്യമാണെന്നും അവർ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് മരണത്തിന്റെ മണം ഇങ്ങനെ ആയിക്കൂടാ?
ആരോടു ചോദിക്കും എന്നു ശങ്കിച്ചു.. ഞാൻ ആരോടും ചോദിച്ചില്ല. ആരും എന്നോടു പറഞ്ഞുമില്ല. പക്ഷെ അയാൾ ഇന്നും വിശ്വസിക്കുന്നു. മരണത്തിനു ചെമ്പകപ്പൂവിന്റെ ഗന്ധം തന്നെ. വൈകീട്ടു അയാൾ പുഴക്കരയിലേക്കു നടന്നു. ഇടവഴിയിലടക്കു വച്ചു ലേഖയും പതിവിനു വിപരീതമായി അയാൾകൊപ്പം ചേർന്നു. അപ്പോഴും അവളുടെ മുടിയിൽ രാവിലെ വെച്ച ചെമ്പകപ്പൂക്കളുണ്ടയിരുന്നു, ഒട്ടും വാടാതെ, മണം പോവാത!!
ഞങ്ങൾ മെല്ലെ നടന്നു പുഴക്കരയിലെ പുഷ്പിണിയായ ചെമ്പക മരച്ചുവട്ടിലെത്തി. അന്നവൾ പതിവിലധികം എന്നോടു സംസാരിച്ചിരുന്നു. സന്ധ്യാ സമയത്തെ ചുവന്ന പ്രകാശം അവളുടെ വശ്യത നൂറിരട്ടിയാക്കി. പ്രണയം മനസ്സിലുണ്ടെങ്കിലും അതുവരെ ഞങ്ങൾ അതു പങ്കുവെയ്ക്കാൻ മടിച്ചു.
പിന്നീടു ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. അവളെപറ്റി അന്വേഷിക്കാനും ഞാൻ തയ്യാറായില്ല. എന്തിനു? ആർക്കു വേണ്ടി.
വർഷങ്ങൾകു ശേഷം ഇന്നു പുലർനേരത്തു കണ്ട ദുസ്വപ്നത്തിലാണു ഞാൻ പിന്നെ ലേഖയേ കാണുന്നത്. നീണ്ട പ്രവാസത്തിനിടയിൽ എപ്പോഴോ സ്വയം വരിച്ച ഏകാന്തതയിൽ അയാൾകു ഭ്രാന്തു പിടിച്ചെന്നു എന്റെ ബന്ധുക്കൾ പറഞ്ഞു. അവരോടു ഗുരു പറഞ്ഞു, വർഷങ്ങൾക്കു മുമ്പ് എന്റെ ഉറ്റസുഹൃത്തുക്കൾ അതു കണ്ടെത്തിയിട്ടുണ്ടായിരുന്നു എന്ന്.
ഇന്നെനിക്കു കാണേണ്ടതു മരണത്തിന്റെ മുഖമാണു. അതിന്റെ രൂപമാണു. പണ്ടൊരിക്കൽ എനിക്കു തോന്നിയിരുന്നു മരണത്തിനു ഒരു പെൺകുട്ടിയുടെ രൂപമാണെന്നു. അതു ഞാൻ ആരോടും പറഞ്ഞില്ല. കൊലുന്നനെയുള്ള ഒരു പെൺകുട്ടി. അവളുടെ മുഖത്തു കണ്ട വശ്യത അനുപമമായിരുന്നു എന്നെനിക്കു തോന്നി. അവളുടെ കണ്ണുകളിൽ കാമം ഇല്ലായിരുന്നു, കരുണയും, സർവ്വബന്ധനങ്ങളും പൊട്ടിച്ചെറിഞ്ഞു പുൽകുവാനുള്ള സ്വാതന്ത്ര്യവും ആ കണ്ണുകളിൽ കണ്ടു.
പിന്നീടു മറ്റു പലയിടത്തും ഞാൻ അവളെ കണ്ടു. ഹൈവേയിൽ പലയിടത്തു, തകർന്നു കിടക്കുന്ന വാഹനങ്ങളുടെ ഇടയിൽ രക്തമൊലിപ്പിച്ചു നിൽകുന്ന അവളെ മറ്റു രക്ഷാപ്രവർത്തകർ ശ്രദ്ധിക്കുന്നില്ലെന്നതു എന്റെ ഉൽകണ്ഠ വർദ്ധിപ്പിച്ചു.അപ്പോഴും അവൾ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അന്നു ഞാൻ ഓഫീസിൽ തളർന്നു വീണു. സഹപ്രവർത്തകർ എന്നെ ആസ്പത്രിയിലെത്തിച്ചു. അത്യാധുനിക വൈദ്യപരിശോധനകൾക്കവസാനം എന്റെ രോഗാവസ്ഥയെക്കുറിച്ചു ഞാൻ മനസ്സിലാക്കി. ശരീരം കാർന്നു തിന്നുന്ന മോക്ഷപ്രദായനിയുടെ പ്രസാദമായ വേദനയായിരുന്നു കഴിഞ്ഞ കുറെ നാളുകളായിട്ടനുഭവിച്ചിരുന്നതെന്നു ഞാൻ അറിഞ്ഞു. ആസ്പത്രിയുടെ നീണ്ട ഇടനാഴിയുടെ അങ്ങേയറ്റത്തു നിന്നിരുന്ന വെളുത്തു മെലിഞ്ഞ പെൺകുട്ടിയുടെ പുഞ്ചിരിയിൽ കലർന്ന വിജയഭാവം എന്നിൽ ലേഖയുടെ ഓർമ്മകൾ ഉണർത്തി.
പിന്നീടു വിവിധ ഭിഷഗ്വരന്മാർ തങ്ങളുടെ ആറിവിനനുസരിച്ചു വിധിച്ച ചികിത്സാവിധിയിലൂടെ അനുഭവിക്കാനിരുന്ന വേദനയിൽ ഭൂരുഭാഗവും ആസ്വദിക്കാനായില്ല. അതിനിടയിൽ ഒളിച്ചുകളിച്ച് പരിഹസിക്കുക്കയായിരുന്നു അവൾ. നാലിലധികം ആന്തരാവയവങ്ങൾ അവയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറെടുത്തു കഴിഞ്ഞിരുന്നു. അതിനിടയിൽ ഭിഷഗ്വരന്മാർ അവരുടെ ആത്യന്തിക വിധിയെഴുതിക്കഴിഞ്ഞിരുന്നു. എന്റെ ശരീരത്തിലേക്കു പായിച്ച വികിരണങ്ങൾ നൽകിയ ഊർജ്ജം എന്റെ ഉറക്കം നഷ്ടപ്പെടുത്തി. രാത്രിയിലെ അധോയാമങ്ങാളീൾ ഏപ്പോഴൊ ഞാൻ മയക്കത്തിലേക്കു വഴുതുമായിരുന്നെങ്കിലു, സ്വപ്നങ്ങൾ കാണാനുള്ള ആഴത്തിലേക്കൂളിയിടാൻ കഴിയുമായിരുന്നുല്ല.
ഇന്നലെ എന്റെ അവസാനത്തെ ഭിഷഗ്വര സന്ദർശനമായിരുന്നു. ഞാൻ അയാളോടു പറഞ്ഞു. ഇനിയെന്തിനു വീണ്ടും ഇത്തരം ഒരു കൂടികാഴ്ച. അവിടത്തെ സമയത്തിനു വലിയ വിളയുള്ളതാണ്. എനിക്കായി അതു പാഴാക്കണ്ട. ഇനിയൊരിക്കൽ കൂടി അങ്ങയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു പ്രത്യേകിച്ചൊന്നും തന്നെ ഉണ്ടാകാനും പോകുന്നില്ല. ഇത് അവസാനത്തേതാണു. ഇനിയില്ല. അയാൾ തിരിച്ചെന്തോ പറയാൻ ശ്രമിച്ചു. എനിക്കു കേൾകാൻ ക്ഷമയുണ്ടായിരുന്നുല്ല. അദ്ദേഹത്തിനു നന്ദി പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി. മുറ്റത്തിറങ്ങിയപ്പോൾ ചെമ്പകപൂക്കളുടെ ഗന്ധം ഞാൻ അറിഞ്ഞു. ഭിഷഗ്വരന്റെ തോട്ടത്തിലുള്ള രണ്ട് ചെമ്പക മരങ്ങളിലും പൂക്കൾ നികുന്നുണ്ടായിരുന്നു. റോഡിന്നെതിർവശത്തായി പണ്ടുകണ്ട പെൺകുട്ടി എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഗ്രീക്കു ദേവതയായ കെരെസ്സും ഇതുപോലെ സുന്ദരിയായിരുന്നിരിക്കണം. എനിക്കു തോന്നി. പക്ഷെ അവൾകു എന്റെ ലേഖയുടെ ഛായയുണ്ടായിരുന്നു. അവളുടെ കയ്യിൽ കുറെ ചെമ്പകപ്പൂക്കളും.
ഇന്നത്തെ സായാഹ്നത്തിൽ ഞാൻ ആ പഴയ പുഴക്കരയിലേക്കു പോയി. ഞാൻ ഇരുന്നിരുന്ന പാറക്കല്ലിൽ കുറച്ചു നേരം ചെലവഴിച്ചു. ആ സുപുഷ്പിണിയായ ചെമ്പകമരച്ചുവട്ടിലും കുറച്ചു നേരം ഇരുന്നു. അവിടെ ലേഖയുടെ സാമീപ്യം ഞാൻ അറിയുന്നുണ്ടായിരുന്നു. കോളേജിനു ശേഷം അവൾകെന്തു സംഭവിച്ചു എന്നെനിക്കറിയില്ല. ഒന്നു അന്വേഷിക്കാമായിരുന്നു. ആദ്യമായി അതിനെ കുറിച്ചൊരു നഷ്ടബോധം അപ്പോഴെനിക്കു തോന്നി..
തിരിച്ചു വീട്ടിലേത്തിയപ്പോഴെക്കും ഞാൻ വല്ലാതെ തളർന്നിരുന്നു എങ്കിലും ഞാൻ എന്റെ ദിനക്കുറിപ്പുകൾ എഴുതാനിരുക്കുന്നു. വളരെ നാളുകൾക്കു ശേഷം.
ആ കുറിപ്പുകളിലെ അവസാന വാചകം ഇങ്ങനെ ആയിരുന്നു.
ഇന്നെനിക്ക് എഴുതാൻ കുറച്ചുണ്ടായിരുന്നു. ഞാൻ എന്നോടു തന്നെ ഒളിച്ചു വച്ച ഒരു പ്രണയത്തിന്റെ കഥ. പക്ഷെ ഇന്നെനിക്കു വയ്യ. ഒരുപക്ഷെ നാളെ ഞാൻ ഉണ്ടെങ്കിൽ അതെഴുതാൻ തൂലികയെടുക്കാം.
അഥവാ അതിനെനിക്കു സാധിച്ചില്ലെങ്കിൽ ആ കഥ എന്നോടൊപ്പം മണ്ണടിയട്ടെ.
ശുഭരാത്രി……
പിന്നീടു ഗുരുവിന്റെ വീട്ടിലേക്കെത്താൻ അധിക സമയം എടുത്തില്ല. ഞാൻ അവിടെ എത്തിയപ്പോഴെക്കും ആരൊക്കെയോ ചിലർ ഗുരുവിനെ കട്ടിലിൽനിന്നും എടുത്തു കിടത്തിയിരുന്നു. ആരേയും പ്രത്യേകിച്ചു കാത്തു നിൽകാൻ ഉണ്ടയിരുന്നില്ല. അകൽചയിലായിരുന്ന ചില അടുത്ത ബന്ധുക്കൾ എത്തിയിരുന്നു. അവർ ക്രിയകളെല്ലാം വളരെ വേഗം ചെയ്തു. ഉച്ചയോടുകൂടി ഗുരുവിന്റെ ശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. വൈകീട്ട് വീട്ടിലെത്തിയ ഞാൻ ഗുരുവിന്റെ സഹായി എനിക്കു തന്ന, എന്റെ പേരിൽ എഴുതിവച്ചിരുന്ന അദ്ദേഹത്തിന്റെ ഒർമ്മക്കുറിപ്പുകൾ ഒരു അടങ്ങിയ പുസ്തകം വായിക്കാൻ തുടങ്ങി.
പുലർകാലത്തു കണ്ട ഒരു സ്വപ്നം എന്റെ ഉറക്കമണർത്തി. ടൈംപീസിൽ നോക്കിയപ്പോൾ മണി നാലാകുന്നേയുള്ളൂ. കഴുത്തിലും നെഞ്ചിലും വിയർപ്പു പൊടിഞ്ഞിരുന്നു. ശ്വാസഗതിക്കു വേഗമേറി. ഇടനെഞ്ചിലെ താളം ചമ്പട കൊട്ടി . നെറ്റിയിലെ വിയർപ്പു തുള്ളികൾ തലയിണയിലേക്കൂർന്നു വീണു. ഇരുണ്ടചുണ്ടുകൾ വിറയാർന്നു. കണ്ണിൽ കൃഷ്ണമണികൾ വികസിച്ചു നിന്നു. അത്യപൂർവ്വമായേ ഞാൻ പുലർകാല സ്വപ്നങ്ങൾ കാണാറുള്ളൂ. അതും ഒരു ദു:സ്വപ്നം!
മരണത്തിനു ഗന്ധമുണ്ടാവുമോ? അതുവരുമ്പോൾ ശബ്ദമോ മറ്റോ? എന്തോ എന്റെ സംശയങ്ങൾക്കു അതിരില്ലായിരുന്നു. ചാവിനു ആരുടെ രൂപമാണ്? പോത്തിന്റെ പുറത്തു വരുന്ന യമധർമ്മന്റെ രൂപം ഹിന്ദുവിശ്വാസത്തിൽ മരണത്തിനു ചാർത്തികൊടുത്തിരിക്കുന്നു. കുട്ടിക്കാലത്തു വായിച്ച ചിത്രകഥാ പുസ്തകങ്ങളിൽ യമധർമ്മന്റെ ഭയപ്പെടുത്തുന്ന ചിത്രം ഞാൻ കണ്ടിട്ടുണ്ട്. ചുവന്നകണ്ണുകളുള്ള കറുത്ത പോത്തിന്റെ പുറത്തിരിക്കുന്ന യമധർമ്മൻ. ഇടംതോളിൽ കാരിരുമ്പുമുള്ളുകളുള്ള ഗദയും, വലംതോളിൽ ചുറ്റി വച്ചിരിക്കുന്ന കാലപാശവും. കാലന്റെ കണ്ണും സംഗതിവശാൽ വാഹനത്തിന്റേതു പോലെത്തന്നെ ചുവന്നിരുന്നു. കനൽകണ്ണുകൾ എന്നപോലെ! അദ്ദേഹം ധരിച്ചിരുന്ന ആഭരണങ്ങളും കാരിരുമ്പു തന്നെ.
മരണത്തിനു ഗന്ധമുണ്ടാവുമോ? യൌവ്വനത്തിലും എനിക്കു ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താനായില്ല. ആരും പറഞ്ഞു തന്നില്ല; ആരോടും ചോദിച്ചുമില്ല! കോളേജിൽ പഠിക്കുമ്പോൾ ഒന്നു രണ്ടു പേരോടു ചോദിച്ചിരുന്നു. അവർ തിരിച്ചൊരു ചോദ്യം ചോദിച്ചു. “നിനക്കെന്താ ഭ്രാന്തുണ്ടോ??”
ഒടുവിൽ ഞാൻ സ്വയം അതിനൊരു ഉത്തരം നൽകി. ചെമ്പകത്തിന്റെ മണമാണു മരണത്തിനു. ഞാൻ അതു കൂട്ടുകാരുടെ ഇടയിൽ പ്രഖ്യാപിച്ചു. തൊട്ടുമുന്നിലെ ബെഞ്ചിലിരുന്ന ലേഖയുടെ മുടിയിലിരുന്ന ചെമ്പകപ്പൂക്കൾക്കു സാധാരണയി കവിഞ്ഞ ഗന്ധമുണ്ടായിരുന്നു. അവളുടെ ചിണ്ടിലുണ്ടായിരുന്ന പുഞ്ചിരി അവളുടെ വ്യക്തിത്വത്തിനൊരു ദുരൂഹത നൽകിയിരുന്നു. ഒരുപക്ഷേ ഡാവിഞ്ചിയുടെ മോണലിസയെപ്പോലെ. കോളേജിൽ ഞങ്ങളുടെ അവസാന ദിനമായിരുന്നു അതു.
ഇനി ഈ കൂട്ടുകാരെ പരീക്ഷകൾകിടയിൽ കണ്ടുമുട്ടും. അതുകഴിഞ്ഞാൽ ഓരോരുത്തരും അവരവരുടെ വഴിക്കു. ഉപരിപഠനവും, ജീവിതോപാഖ്യാനവും ഒക്കെ ആയി ഒരു വഴിക്കു. അവസാനം ഓരോരുത്തരായി ഒരേവാതിലിലൂടെ പുറത്തേക്കു. മരണം എന്ന വാതിലിലൂടെ. ചെമ്പകപ്പൂക്കളുടെ മണമുള്ള മരണത്തിന്റെ വാതിലിലൂടെ.
കൂട്ടുകാർ പലതും പറഞ്ഞു നിരുത്സാഹപ്പെടുത്തിയെങ്കിലു, ഞാൻ എന്റെ പ്രഖ്യാപനത്തിൽ ഉറച്ചു നിന്നു.
മരണത്തിനു ചെമ്പകപ്പൂക്കളുടെ മണം തന്നെ. കൂട്ടുകാർ എന്നെ ഭ്രാന്തനെന്നു വിളിച്ചു. അവർ പഠിച്ച ഫെർമാറ്റ്സ് സിദ്ധാന്തത്തിനു അതുവരെ തെളിവൊന്നും കണ്ടെത്തിയിട്ടില്ലെന്നും, പക്ഷെ ആ സിദ്ധാന്തം ഒരു നിതാന്ത സത്യമാണെന്നും അവർ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് മരണത്തിന്റെ മണം ഇങ്ങനെ ആയിക്കൂടാ?
ആരോടു ചോദിക്കും എന്നു ശങ്കിച്ചു.. ഞാൻ ആരോടും ചോദിച്ചില്ല. ആരും എന്നോടു പറഞ്ഞുമില്ല. പക്ഷെ അയാൾ ഇന്നും വിശ്വസിക്കുന്നു. മരണത്തിനു ചെമ്പകപ്പൂവിന്റെ ഗന്ധം തന്നെ. വൈകീട്ടു അയാൾ പുഴക്കരയിലേക്കു നടന്നു. ഇടവഴിയിലടക്കു വച്ചു ലേഖയും പതിവിനു വിപരീതമായി അയാൾകൊപ്പം ചേർന്നു. അപ്പോഴും അവളുടെ മുടിയിൽ രാവിലെ വെച്ച ചെമ്പകപ്പൂക്കളുണ്ടയിരുന്നു, ഒട്ടും വാടാതെ, മണം പോവാത!!
ഞങ്ങൾ മെല്ലെ നടന്നു പുഴക്കരയിലെ പുഷ്പിണിയായ ചെമ്പക മരച്ചുവട്ടിലെത്തി. അന്നവൾ പതിവിലധികം എന്നോടു സംസാരിച്ചിരുന്നു. സന്ധ്യാ സമയത്തെ ചുവന്ന പ്രകാശം അവളുടെ വശ്യത നൂറിരട്ടിയാക്കി. പ്രണയം മനസ്സിലുണ്ടെങ്കിലും അതുവരെ ഞങ്ങൾ അതു പങ്കുവെയ്ക്കാൻ മടിച്ചു.
പിന്നീടു ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. അവളെപറ്റി അന്വേഷിക്കാനും ഞാൻ തയ്യാറായില്ല. എന്തിനു? ആർക്കു വേണ്ടി.
വർഷങ്ങൾകു ശേഷം ഇന്നു പുലർനേരത്തു കണ്ട ദുസ്വപ്നത്തിലാണു ഞാൻ പിന്നെ ലേഖയേ കാണുന്നത്. നീണ്ട പ്രവാസത്തിനിടയിൽ എപ്പോഴോ സ്വയം വരിച്ച ഏകാന്തതയിൽ അയാൾകു ഭ്രാന്തു പിടിച്ചെന്നു എന്റെ ബന്ധുക്കൾ പറഞ്ഞു. അവരോടു ഗുരു പറഞ്ഞു, വർഷങ്ങൾക്കു മുമ്പ് എന്റെ ഉറ്റസുഹൃത്തുക്കൾ അതു കണ്ടെത്തിയിട്ടുണ്ടായിരുന്നു എന്ന്.
ഇന്നെനിക്കു കാണേണ്ടതു മരണത്തിന്റെ മുഖമാണു. അതിന്റെ രൂപമാണു. പണ്ടൊരിക്കൽ എനിക്കു തോന്നിയിരുന്നു മരണത്തിനു ഒരു പെൺകുട്ടിയുടെ രൂപമാണെന്നു. അതു ഞാൻ ആരോടും പറഞ്ഞില്ല. കൊലുന്നനെയുള്ള ഒരു പെൺകുട്ടി. അവളുടെ മുഖത്തു കണ്ട വശ്യത അനുപമമായിരുന്നു എന്നെനിക്കു തോന്നി. അവളുടെ കണ്ണുകളിൽ കാമം ഇല്ലായിരുന്നു, കരുണയും, സർവ്വബന്ധനങ്ങളും പൊട്ടിച്ചെറിഞ്ഞു പുൽകുവാനുള്ള സ്വാതന്ത്ര്യവും ആ കണ്ണുകളിൽ കണ്ടു.
പിന്നീടു മറ്റു പലയിടത്തും ഞാൻ അവളെ കണ്ടു. ഹൈവേയിൽ പലയിടത്തു, തകർന്നു കിടക്കുന്ന വാഹനങ്ങളുടെ ഇടയിൽ രക്തമൊലിപ്പിച്ചു നിൽകുന്ന അവളെ മറ്റു രക്ഷാപ്രവർത്തകർ ശ്രദ്ധിക്കുന്നില്ലെന്നതു എന്റെ ഉൽകണ്ഠ വർദ്ധിപ്പിച്ചു.അപ്പോഴും അവൾ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അന്നു ഞാൻ ഓഫീസിൽ തളർന്നു വീണു. സഹപ്രവർത്തകർ എന്നെ ആസ്പത്രിയിലെത്തിച്ചു. അത്യാധുനിക വൈദ്യപരിശോധനകൾക്കവസാനം എന്റെ രോഗാവസ്ഥയെക്കുറിച്ചു ഞാൻ മനസ്സിലാക്കി. ശരീരം കാർന്നു തിന്നുന്ന മോക്ഷപ്രദായനിയുടെ പ്രസാദമായ വേദനയായിരുന്നു കഴിഞ്ഞ കുറെ നാളുകളായിട്ടനുഭവിച്ചിരുന്നതെന്നു ഞാൻ അറിഞ്ഞു. ആസ്പത്രിയുടെ നീണ്ട ഇടനാഴിയുടെ അങ്ങേയറ്റത്തു നിന്നിരുന്ന വെളുത്തു മെലിഞ്ഞ പെൺകുട്ടിയുടെ പുഞ്ചിരിയിൽ കലർന്ന വിജയഭാവം എന്നിൽ ലേഖയുടെ ഓർമ്മകൾ ഉണർത്തി.
പിന്നീടു വിവിധ ഭിഷഗ്വരന്മാർ തങ്ങളുടെ ആറിവിനനുസരിച്ചു വിധിച്ച ചികിത്സാവിധിയിലൂടെ അനുഭവിക്കാനിരുന്ന വേദനയിൽ ഭൂരുഭാഗവും ആസ്വദിക്കാനായില്ല. അതിനിടയിൽ ഒളിച്ചുകളിച്ച് പരിഹസിക്കുക്കയായിരുന്നു അവൾ. നാലിലധികം ആന്തരാവയവങ്ങൾ അവയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറെടുത്തു കഴിഞ്ഞിരുന്നു. അതിനിടയിൽ ഭിഷഗ്വരന്മാർ അവരുടെ ആത്യന്തിക വിധിയെഴുതിക്കഴിഞ്ഞിരുന്നു. എന്റെ ശരീരത്തിലേക്കു പായിച്ച വികിരണങ്ങൾ നൽകിയ ഊർജ്ജം എന്റെ ഉറക്കം നഷ്ടപ്പെടുത്തി. രാത്രിയിലെ അധോയാമങ്ങാളീൾ ഏപ്പോഴൊ ഞാൻ മയക്കത്തിലേക്കു വഴുതുമായിരുന്നെങ്കിലു, സ്വപ്നങ്ങൾ കാണാനുള്ള ആഴത്തിലേക്കൂളിയിടാൻ കഴിയുമായിരുന്നുല്ല.
ഇന്നലെ എന്റെ അവസാനത്തെ ഭിഷഗ്വര സന്ദർശനമായിരുന്നു. ഞാൻ അയാളോടു പറഞ്ഞു. ഇനിയെന്തിനു വീണ്ടും ഇത്തരം ഒരു കൂടികാഴ്ച. അവിടത്തെ സമയത്തിനു വലിയ വിളയുള്ളതാണ്. എനിക്കായി അതു പാഴാക്കണ്ട. ഇനിയൊരിക്കൽ കൂടി അങ്ങയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു പ്രത്യേകിച്ചൊന്നും തന്നെ ഉണ്ടാകാനും പോകുന്നില്ല. ഇത് അവസാനത്തേതാണു. ഇനിയില്ല. അയാൾ തിരിച്ചെന്തോ പറയാൻ ശ്രമിച്ചു. എനിക്കു കേൾകാൻ ക്ഷമയുണ്ടായിരുന്നുല്ല. അദ്ദേഹത്തിനു നന്ദി പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി. മുറ്റത്തിറങ്ങിയപ്പോൾ ചെമ്പകപൂക്കളുടെ ഗന്ധം ഞാൻ അറിഞ്ഞു. ഭിഷഗ്വരന്റെ തോട്ടത്തിലുള്ള രണ്ട് ചെമ്പക മരങ്ങളിലും പൂക്കൾ നികുന്നുണ്ടായിരുന്നു. റോഡിന്നെതിർവശത്തായി പണ്ടുകണ്ട പെൺകുട്ടി എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഗ്രീക്കു ദേവതയായ കെരെസ്സും ഇതുപോലെ സുന്ദരിയായിരുന്നിരിക്കണം. എനിക്കു തോന്നി. പക്ഷെ അവൾകു എന്റെ ലേഖയുടെ ഛായയുണ്ടായിരുന്നു. അവളുടെ കയ്യിൽ കുറെ ചെമ്പകപ്പൂക്കളും.
ഇന്നത്തെ സായാഹ്നത്തിൽ ഞാൻ ആ പഴയ പുഴക്കരയിലേക്കു പോയി. ഞാൻ ഇരുന്നിരുന്ന പാറക്കല്ലിൽ കുറച്ചു നേരം ചെലവഴിച്ചു. ആ സുപുഷ്പിണിയായ ചെമ്പകമരച്ചുവട്ടിലും കുറച്ചു നേരം ഇരുന്നു. അവിടെ ലേഖയുടെ സാമീപ്യം ഞാൻ അറിയുന്നുണ്ടായിരുന്നു. കോളേജിനു ശേഷം അവൾകെന്തു സംഭവിച്ചു എന്നെനിക്കറിയില്ല. ഒന്നു അന്വേഷിക്കാമായിരുന്നു. ആദ്യമായി അതിനെ കുറിച്ചൊരു നഷ്ടബോധം അപ്പോഴെനിക്കു തോന്നി..
തിരിച്ചു വീട്ടിലേത്തിയപ്പോഴെക്കും ഞാൻ വല്ലാതെ തളർന്നിരുന്നു എങ്കിലും ഞാൻ എന്റെ ദിനക്കുറിപ്പുകൾ എഴുതാനിരുക്കുന്നു. വളരെ നാളുകൾക്കു ശേഷം.
ആ കുറിപ്പുകളിലെ അവസാന വാചകം ഇങ്ങനെ ആയിരുന്നു.
ഇന്നെനിക്ക് എഴുതാൻ കുറച്ചുണ്ടായിരുന്നു. ഞാൻ എന്നോടു തന്നെ ഒളിച്ചു വച്ച ഒരു പ്രണയത്തിന്റെ കഥ. പക്ഷെ ഇന്നെനിക്കു വയ്യ. ഒരുപക്ഷെ നാളെ ഞാൻ ഉണ്ടെങ്കിൽ അതെഴുതാൻ തൂലികയെടുക്കാം.
അഥവാ അതിനെനിക്കു സാധിച്ചില്ലെങ്കിൽ ആ കഥ എന്നോടൊപ്പം മണ്ണടിയട്ടെ.
ശുഭരാത്രി……
Sunday, March 28, 2010
കാഴ്ച
ജനിച്ചിതെന്നാൽ ചാവുമൊരുറപ്പു തന്നെ!
തെക്കോട്ടെടുത്തെന്നോ ചുടുകാട്ടിൽ പോയെന്നോ പറയപ്പെടുന്നു.
നാടുനീങ്ങിയും കാലം ചെയ്തും, അന്തരിക്കുന്നോരും പലവിധം.
പിന്നൊരുകൂട്ടരോ രക്തസാക്ഷിത്വം പേറുന്നവർ!
ഞാനെന്ന സത്യം വർത്തമാനമെങ്കിലും,
ഞാനില്ലയെന്നതോ ഭൂതവും ഭാവിയും.
കണ്ണിമചിമ്മുന്ന വേഗമതിൽ പായുമ-സമയം-
കണ്ണിറുക്കുന്നിതെന്നെ നോക്കി, പല്ലിളിക്കുന്നിതെന്നെക്കളിയാക്കി
ഞാനൊന്നു നോക്കട്ടെ എൻചാരെയുള്ളോരെ,
കനിവുള്ളൊരമ്മയും, കാതുള്ളൊരച്ഛനും
കൈതപ്പൂ പോലുള്ള ഉടപ്പിറന്നോളും.
കാണാമറയത്തു പോയ് അവരൊക്കെയും.
കാണാനെനിക്കിന്നു കണ്ണില്ല.
കാഴ്ച തൻ കൂട്ടിൽ ഇരുട്ടിന്റെ ആഴിതന്നെ!
കാതിൽ ഇരുളിന്റെ സംഗീതവും കൂട്ടിന്നു
കടവാതിലിന്റെ ചിറകൊച്ചയും.
കണ്ടില്ല ഞാനെൻ ഗുരുക്കളെ, ഒട്ടുമേ
കേട്ടതുമില്ലവർതൻ പൊൻവാക്കുകൾ
കരണീയമെന്നുള്ളം ഉരചെയ്‌വതൊക്കെയും
കരുണയില്ലാതങ്ങു ചെയ്തുകൂട്ടി.
പിന്നെ തിരിച്ചറിയുന്നഞാൻ; അന്ധകാരം-
പുറത്തല്ല! ഹാ!! അതെന്നുള്ളിൽ തന്നെ.
ചേലൊത്ത കൺകളിൽ ഹുങ്കിന്റെയന്ധത
നിറമുള്ള കാഴ്ചകൾ മറയ്ക്കുന്നുവെന്നിൽ.
കൂടെയുള്ളോരൊക്കെയും ചൊല്ലുന്നു; നല്ലതു!
കാണാതെയിത്തരം ദുഷ്കാഴ്ചകൾ
തെക്കോട്ടെടുത്തെന്നോ ചുടുകാട്ടിൽ പോയെന്നോ പറയപ്പെടുന്നു.
നാടുനീങ്ങിയും കാലം ചെയ്തും, അന്തരിക്കുന്നോരും പലവിധം.
പിന്നൊരുകൂട്ടരോ രക്തസാക്ഷിത്വം പേറുന്നവർ!
ഞാനെന്ന സത്യം വർത്തമാനമെങ്കിലും,
ഞാനില്ലയെന്നതോ ഭൂതവും ഭാവിയും.
കണ്ണിമചിമ്മുന്ന വേഗമതിൽ പായുമ-സമയം-
കണ്ണിറുക്കുന്നിതെന്നെ നോക്കി, പല്ലിളിക്കുന്നിതെന്നെക്കളിയാക്കി
ഞാനൊന്നു നോക്കട്ടെ എൻചാരെയുള്ളോരെ,
കനിവുള്ളൊരമ്മയും, കാതുള്ളൊരച്ഛനും
കൈതപ്പൂ പോലുള്ള ഉടപ്പിറന്നോളും.
കാണാമറയത്തു പോയ് അവരൊക്കെയും.
കാണാനെനിക്കിന്നു കണ്ണില്ല.
കാഴ്ച തൻ കൂട്ടിൽ ഇരുട്ടിന്റെ ആഴിതന്നെ!
കാതിൽ ഇരുളിന്റെ സംഗീതവും കൂട്ടിന്നു
കടവാതിലിന്റെ ചിറകൊച്ചയും.
കണ്ടില്ല ഞാനെൻ ഗുരുക്കളെ, ഒട്ടുമേ
കേട്ടതുമില്ലവർതൻ പൊൻവാക്കുകൾ
കരണീയമെന്നുള്ളം ഉരചെയ്‌വതൊക്കെയും
കരുണയില്ലാതങ്ങു ചെയ്തുകൂട്ടി.
പിന്നെ തിരിച്ചറിയുന്നഞാൻ; അന്ധകാരം-
പുറത്തല്ല! ഹാ!! അതെന്നുള്ളിൽ തന്നെ.
ചേലൊത്ത കൺകളിൽ ഹുങ്കിന്റെയന്ധത
നിറമുള്ള കാഴ്ചകൾ മറയ്ക്കുന്നുവെന്നിൽ.
കൂടെയുള്ളോരൊക്കെയും ചൊല്ലുന്നു; നല്ലതു!
കാണാതെയിത്തരം ദുഷ്കാഴ്ചകൾ
Sunday, March 21, 2010
ഇന്ന് മാർച്ച് 22. ലോക ജല ദിനം. എന്താണു ലോക ജലദിനത്തിന്റെ പ്രത്യേകത?എന്താണു ഇതിനായി ഒരു പ്രത്യേക ദിനം? ചോദ്യങ്ങൾ പലതരം. പലവട്ടം മനസ്സിൽ ചോദിച്ചു നോക്കി.
ഒന്നാലോചിച്ചു നോക്കൂ!! പുതുവത്സര ദിനങ്ങളും, വാലന്റൈൻ ദിനങ്ങളും മാസത്തിൽ ഒരിക്കൽ എന്ന പോലെ ഫ്രണ്ട്ഷിപ്-ഡേയും ഒക്കെ നമ്മൾ, ഞാനടക്കമുള്ള ഈ പുതുതലമുറ ആഘോഷിക്കുന്നുണ്ട്! വാണിജ്യവൽകരണത്തിന്റെ ആൾകാർ അവർകിഷ്ടപ്പെടുന്ന പോലെ ആഴ്ചക്കൊന്നെന്ന പോലെ പുതിയ ദിനങ്ങളും കണ്ടുപിടിക്കപ്പെടുന്നുണ്ട്. പുതിയ കണ്ടു
പിടുത്തങ്ങൾകെതിരായ ഒരു കാടൻ എതിരഭിപ്രായമല്ല എന്റെ മനസ്സിൽ, മറിച്ചു എനിക്കു തോന്നുന്ന ഉൽകണ്ഠ മറ്റൊരു തരത്തിലാണു.മാറ്റം ആവശ്യമാണു അതു പ്രക്രുതിനിയമമാണു. നമ്മുടെ പ്രക്രിതിയുടെ അടിസ്ഥാന സ്വഭാവം തന്നെ മാറ്റങ്ങളെ കെന്ദ്രീകരിച്ചുള്ളതാണു. മേല്പറഞ്ഞ ദിനാഘോഷങ്ങൾകിടയിൽ, നാം മറക്കുന്ന, ഒരുപക്ഷെ സൌകര്യപൂർവ്വം മറക്കാൻ ശ്രമിക്കുന്ന ചില അവശ്യ ദിനാചരണങ്ങളെ പറ്റിയാണു ഞാൻ ഉൽകണ്ഠപ്പെടുന്നതു. ഞാൻ പറയുന്നതു, ആഘോഷങ്ങളെ പറ്റിയല്ല, മറിച്ചു ആചരണങ്ങളെ പറ്റിയാണ്.
ഇന്നത്തെ സാഹചര്യങ്ങളിൽ, ഒരു അന്താരാഷ്ട്ര ജല ദിനാചരണത്തിന്റെ പ്രസക്തി വളരെയേറെയാണ്. ഒരു ദിനാചരണത്തിൽ ഒതുക്കി നിർത്താനല്ല മറിച്ച് വളർന്നു വരുന്ന തലമുറക്കു ജലസംരക്ഷണത്തെ പറ്റി, ജലസ്രോതസ്സുകളുടെ സംരക്ഷണത്തെ പറ്റി മനസ്സിലാക്കാനും, ഇത്തരം പ്രവ്രുത്തികളിൽ അവരുടെ പ്രയത്നം ലഭ്യമാക്കാനും വേണ്ടിയാണ്. ഈ സൌരയൂഥത്തിൽ തന്നെ ജീവന്റെ കണിക ഉണ്ടെന്നു പറയപ്പെടുന്ന ഏക അകാശഗോളം ഭൂമി മാത്രമാണല്ലോ. നാം ഇതുവരെ മനസ്സിലാക്കയതും, അറിഞ്ഞതും ഒക്കെ അങ്ങനെതന്നെയാണു. ശാസ്ത്രം പറയുന്നതു, ജീവന്റെ ആധാരകണിക ജലം തന്നെയെന്നാണു. ഒരു വ്യാപ്തം ഓക്സിജനും, രണ്ടുവ്യാപ്തം ഹൈഡ്രജനും ചേർന്നുണ്ടാകുന്ന, നിറവും മണവും ഇല്ലാത്ത തുല്യമായ അമ്ല-ക്ഷാരഗുണമുള്ള ഒരു ദ്രാവകമാണു ശുദ്ധജലം. ജീവന്റെ സ്രിഷ്ടി പോലെത്തന്നെ, ജീവന്റെ നിലനില്പിനും ജലത്തിന്റെ സാന്നിധ്യം അത്യാവശ്യമാണു. ഇന്ന് ശുദ്ധ ജലം എന്നുള്ളതു ഒരു കിട്ടാക്കനി ആയിക്കൊണ്ടിരിക്കുകയാണു. ശുദ്ധജലം ഒരു മനുഷ്യന്റെ മൌലികാവകാശമെന്ന പോലെ ജലവും ജല സ്രോതസ്സുകളും സംരക്ഷിക്കേണ്ടതു അവന്റെ ചുമതലയും ആകുന്നു.
സംസ്ഥാന സർകാറിന്റെ കണക്കനുസരിച്ചു, കേരളത്തിൽ ലഭിക്കുന്ന മഴയുടെ അളവു വർഷത്തിൽ ശരാശരി 3107 മി.മീ എന്നതാണ്. അതേ സമയം ദേശീയ ശരാശരി ഏകദേശം 1200 മി.മീ മാത്രമാണു. തെക്കു പടിഞ്ഞാറൻ മൺസൂണും, വടക്കു കിഴക്കൻ മൺസൂണും കനിഞ്ഞനുഗ്രഹിക്കപ്പെട്ട പ്രദേശമാണു, സഹ്യ പർവ്വത നിരക്കു പടിഞ്ഞാറായുള്ള ഈ മലയാള ഭൂമി.വർഷത്തിൽ ശരാശരി 110 മുതൽ 140 ദിനങ്ങൾ വരെ ഇവിടെ വർഷപാതം ഉണ്ട്. അതായത്, കണക്കുകൾ പ്രകാരം മഴവെള്ളത്തിനു യാതൊരു പഞ്ഞവും ഇല്ല എന്നതു സത്യമാണു. എന്നാൽ കഴിഞ്ഞ ചില ഈ നൂറ്റാണ്ടിലെ ആദ്യ ദശകത്തിലെ കണക്കനുസരിച്ചു, വർഷം തോറും നമുക്കു ലഭിക്കുന്ന വർഷപാതത്തിന്റെ അളവു കുറഞ്ഞ് വരികയാണ്. അതേ പോലെത്തന്നെ ഇവിടത്തെ ഭൂഗർഭ ജലസ്രോതസ്സുകളും വറ്റിവരളാൻ തുടങ്ങിയിരിക്കുന്നു എന്ന സത്യം വളരെ ആപൽകരമായ ഒരു സ്ഥിതി വിശേഷം തന്നെയാണ്. വികസനത്തിന്റെ പേരിൽ തൂർത്ത് നിരപ്പാക്കിയ പാടശേഖരങ്ങളും, കുളങ്ങളും, വ്യവസ്ഥിതിയെ തന്നെ അപകടത്തിലാക്കും വിധം മണലൂറ്റി വിറ്റ് വരണ്ട ചാലുകൾ മാത്രമാക്കപ്പെട്ട നദികളും ഭൂഗർഭ ജലവ്യതിയാനത്തിന്റെ പ്രേരകങ്ങൾ തന്നെ. ആഗോളതലത്തിലുള്ള കാലവസ്ഥാവ്യതിയാനത്തിന്റെ ബാക്കിപത്രമാണു നമ്മുടെ നാട്ടിലെ അവസ്ഥക്കു ഉൽപ്രേരകമായിട്ടുള്ളതെങ്കിലും, അതിനൊക്കെ ഒരു പരിധിവരെ തടയിടാൻ തദ്ദേശീയമായ ചിലപ്രവർതനങ്ങൾകു സാധിക്കും, ഇതു നമ്മുടെ നാട്ടിലെ ചില സ്കൂൾ വിദ്യാർത്ഥികൾ തന്നെ നമുക്കു കാണിച്ചു തന്നിട്ടുള്ളതാണു. അപൂർവ്വൽ ചില സന്നദ്ദസംഘടനകളുടേയും, മാധ്യമസ്ഥാപനങ്ങളുടെയും സഹകരണത്തിലൂടെ മലബാറിലേയും, കൊച്ചി- തിരുവിതാംകൂർ മേഖലകളിലേയും എണ്ണപ്പെട്ട സ്കൂളുകളിൽ നടപ്പാക്കിയ മഴവെള്ളക്കൊയ്തു പദ്ധതി പോലുള്ളവ പ്രതീക്ഷക്കു വകനൽകുന്നതാണ്. പക്ഷെ ഇത്തരം പദ്ധതികളുടെ ഭാവിയും അതിന്റെ പ്രായോഗികതയും മറ്റും പഠിക്കാൻ വിദ്യഭ്യാസ വകുപ്പും ജലവിഭവ വകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും എത്രത്തോളം മുൻപോട്ടു വന്നിട്ടുണ്ട് എന്നതു ചിന്തിക്കപ്പെടേണ്ടതു തന്നെയാണു. ലഭിക്കുന്ന മഴയുടെ ഏറിയപങ്കും, തോട്ടിലൂടെയും, കായലുക്കളിലൂടെയും, കടലിലേക്കൊഴികിയെത്തുന്നതിൽ ആറിലൊന്നൊ, അല്ലെങ്കിൽ എട്ടിലൊന്നോ ഭാഗം നമ്മുടെ ഭൂമിയ്ലേക്കു താഴാൻ അനുവദിച്ചാൽ തന്നെ ഇവിടത്തെ താഴ്ന്ന ഭൂഗർഭ ജലനിരപ്പു സാധാരണനിലയിലെത്തിക്കാൻ സാധിക്കും എന്നു ഭൌമ ശാസ്ത്രകാരന്മർ പറയുന്നുണ്ട്. ഇതിനു പ്രധാനമായ ഒരു തടസ്സ കോൺക്രീറ്റ് മുറ്റങ്ങളും കൂടിയാണു വ്രിത്തിയുടെ പര്യാമെന്നു സ്വയം നെഗളിക്കുന്ന മലയാളിയുടെ പുത്തൻ സംസ്കാരത്തിന്റെ ഭാഗമാണു കോൺക്രീറ്റു മുറ്റം. അതിനെപറ്റികൂടുതൽ പറഞ്ഞാൽ വിഷയവ്യതിചലനമാകുമെന്നതിനാൽ ഇപ്പോൽ പ്രതിപാദിക്കുന്നില്ല.
നേരത്തെ സൂചിപ്പിച്ചതുപോലെ മഴലഭ്യതകുറഞ്ഞു വരുന്നു എന്നതു പുതിയ ക
ണ്ടെത്തലല്ല. അതിനുള്ള പ്രധാന കാരണം വന നശീകരണം തന്നെയാണു. ഇന്നത്തെ സ്ഥിതി നോക്കൂ, മഴ പെയ്താൽ പ്രളയം, മഴ തോർന്നാൽ വരൾച്ച. മരങ്ങളുടെ എണ്ണം കുറഞ്ഞപ്പോൾ മഴയുടെ അളവു ഭീതിതമായ രീതിയിൽ കുറഞ്ഞിരിക്കുന്നു, ഉള്ള മഴയൊ കുത്തിയൊലിച്ചു, മലമ്പ്രദേശങ്ങളിലെ മണ്ണും പാറയും, പുഴക്കിയിടിച്ചു രൌദ്രതയുടെ പുതിയ രൂപങ്ങൾ നമുക്കും കാട്ടിത്തരുന്നു. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും, ചെറിയ കുന്നിൻ പ്രദേശങ്ങളിൽ പോലും നിത്യ സംഭവമായിരിക്കുന്നു. പുഴകൾ കവിഞ്ഞൊഴുകി ഗ്രാമങ്ങൾ നാശോന്മുഖമാവുന്നു.
ലോക ജലദിനത്തിന്റെ തൊട്ടു തലേന്നാണു വന ദിനം എന്നതു ഒരു യാദ്രശ്ചികതയാണെന്നു തോന്നുന്നില്ല. കാരണം, ജലത്തിന്റെയും, വനത്തിന്റെയും, സംരക്ഷണം പരസ്പര പൂരകങ്ങളായ പ്രക്രിയകളാണു.
ജലദിനത്തിലേക്ക് തിരിച്ചു വരാം. ഈ മാർച് 22 നമുക്ക് ഒരു പുനർ;ചിന്തനത്തിന്റെ ദിനം കൂടിയാകട്ടെ നമുക്കു ശ്രമിക്കാം നമ്മുടെ ജീവന്റെ ആധാര കണമായ ജല തന്മാത്രകളെ സംരക്ഷിക്കാൻ.അതിന്റെ സ്രോതസ്സുകളെ വ്രിത്തിയായി നിലനിർത്താൻ, നമ്മുടെ വരും തലമുറക്കു വേണ്ടിയെങ്കിലും. അല്ലെങ്കിൽ നാം ചെയ്യുന്നത അവർകു ജീവിക്കാനുള്ള അവകാശത്തെകൂടിയാണു ഹനിക്കുന്നതു. ആത്മാർത്ഥമെങ്കിൽ, നമ്മുടെ ശ്രമങ്ങൾ വിജയിക്കുക തന്നെ ചെയ്യും.
ഈവർഷത്തെ ജലദിനത്തിന്റെ ആശയം ശുദ്ധജലം; ആരോഗ്യമുള്ള ഒരു ലോകത്തിനു എന്നതാണു.
Image courtesy http://images.clipartof.com/
ഒന്നാലോചിച്ചു നോക്കൂ!! പുതുവത്സര ദിനങ്ങളും, വാലന്റൈൻ ദിനങ്ങളും മാസത്തിൽ ഒരിക്കൽ എന്ന പോലെ ഫ്രണ്ട്ഷിപ്-ഡേയും ഒക്കെ നമ്മൾ, ഞാനടക്കമുള്ള ഈ പുതുതലമുറ ആഘോഷിക്കുന്നുണ്ട്! വാണിജ്യവൽകരണത്തിന്റെ ആൾകാർ അവർകിഷ്ടപ്പെടുന്ന പോലെ ആഴ്ചക്കൊന്നെന്ന പോലെ പുതിയ ദിനങ്ങളും കണ്ടുപിടിക്കപ്പെടുന്നുണ്ട്. പുതിയ കണ്ടു
പിടുത്തങ്ങൾകെതിരായ ഒരു കാടൻ എതിരഭിപ്രായമല്ല എന്റെ മനസ്സിൽ, മറിച്ചു എനിക്കു തോന്നുന്ന ഉൽകണ്ഠ മറ്റൊരു തരത്തിലാണു.മാറ്റം ആവശ്യമാണു അതു പ്രക്രുതിനിയമമാണു. നമ്മുടെ പ്രക്രിതിയുടെ അടിസ്ഥാന സ്വഭാവം തന്നെ മാറ്റങ്ങളെ കെന്ദ്രീകരിച്ചുള്ളതാണു. മേല്പറഞ്ഞ ദിനാഘോഷങ്ങൾകിടയിൽ, നാം മറക്കുന്ന, ഒരുപക്ഷെ സൌകര്യപൂർവ്വം മറക്കാൻ ശ്രമിക്കുന്ന ചില അവശ്യ ദിനാചരണങ്ങളെ പറ്റിയാണു ഞാൻ ഉൽകണ്ഠപ്പെടുന്നതു. ഞാൻ പറയുന്നതു, ആഘോഷങ്ങളെ പറ്റിയല്ല, മറിച്ചു ആചരണങ്ങളെ പറ്റിയാണ്.ഇന്നത്തെ സാഹചര്യങ്ങളിൽ, ഒരു അന്താരാഷ്ട്ര ജല ദിനാചരണത്തിന്റെ പ്രസക്തി വളരെയേറെയാണ്. ഒരു ദിനാചരണത്തിൽ ഒതുക്കി നിർത്താനല്ല മറിച്ച് വളർന്നു വരുന്ന തലമുറക്കു ജലസംരക്ഷണത്തെ പറ്റി, ജലസ്രോതസ്സുകളുടെ സംരക്ഷണത്തെ പറ്റി മനസ്സിലാക്കാനും, ഇത്തരം പ്രവ്രുത്തികളിൽ അവരുടെ പ്രയത്നം ലഭ്യമാക്കാനും വേണ്ടിയാണ്. ഈ സൌരയൂഥത്തിൽ തന്നെ ജീവന്റെ കണിക ഉണ്ടെന്നു പറയപ്പെടുന്ന ഏക അകാശഗോളം ഭൂമി മാത്രമാണല്ലോ. നാം ഇതുവരെ മനസ്സിലാക്കയതും, അറിഞ്ഞതും ഒക്കെ അങ്ങനെതന്നെയാണു. ശാസ്ത്രം പറയുന്നതു, ജീവന്റെ ആധാരകണിക ജലം തന്നെയെന്നാണു. ഒരു വ്യാപ്തം ഓക്സിജനും, രണ്ടുവ്യാപ്തം ഹൈഡ്രജനും ചേർന്നുണ്ടാകുന്ന, നിറവും മണവും ഇല്ലാത്ത തുല്യമായ അമ്ല-ക്ഷാരഗുണമുള്ള ഒരു ദ്രാവകമാണു ശുദ്ധജലം. ജീവന്റെ സ്രിഷ്ടി പോലെത്തന്നെ, ജീവന്റെ നിലനില്പിനും ജലത്തിന്റെ സാന്നിധ്യം അത്യാവശ്യമാണു. ഇന്ന് ശുദ്ധ ജലം എന്നുള്ളതു ഒരു കിട്ടാക്കനി ആയിക്കൊണ്ടിരിക്കുകയാണു. ശുദ്ധജലം ഒരു മനുഷ്യന്റെ മൌലികാവകാശമെന്ന പോലെ ജലവും ജല സ്രോതസ്സുകളും സംരക്ഷിക്കേണ്ടതു അവന്റെ ചുമതലയും ആകുന്നു.
സംസ്ഥാന സർകാറിന്റെ കണക്കനുസരിച്ചു, കേരളത്തിൽ ലഭിക്കുന്ന മഴയുടെ അളവു വർഷത്തിൽ ശരാശരി 3107 മി.മീ എന്നതാണ്. അതേ സമയം ദേശീയ ശരാശരി ഏകദേശം 1200 മി.മീ മാത്രമാണു. തെക്കു പടിഞ്ഞാറൻ മൺസൂണും, വടക്കു കിഴക്കൻ മൺസൂണും കനിഞ്ഞനുഗ്രഹിക്കപ്പെട്ട പ്രദേശമാണു, സഹ്യ പർവ്വത നിരക്കു പടിഞ്ഞാറായുള്ള ഈ മലയാള ഭൂമി.വർഷത്തിൽ ശരാശരി 110 മുതൽ 140 ദിനങ്ങൾ വരെ ഇവിടെ വർഷപാതം ഉണ്ട്. അതായത്, കണക്കുകൾ പ്രകാരം മഴവെള്ളത്തിനു യാതൊരു പഞ്ഞവും ഇല്ല എന്നതു സത്യമാണു. എന്നാൽ കഴിഞ്ഞ ചില ഈ നൂറ്റാണ്ടിലെ ആദ്യ ദശകത്തിലെ കണക്കനുസരിച്ചു, വർഷം തോറും നമുക്കു ലഭിക്കുന്ന വർഷപാതത്തിന്റെ അളവു കുറഞ്ഞ് വരികയാണ്. അതേ പോലെത്തന്നെ ഇവിടത്തെ ഭൂഗർഭ ജലസ്രോതസ്സുകളും വറ്റിവരളാൻ തുടങ്ങിയിരിക്കുന്നു എന്ന സത്യം വളരെ ആപൽകരമായ ഒരു സ്ഥിതി വിശേഷം തന്നെയാണ്. വികസനത്തിന്റെ പേരിൽ തൂർത്ത് നിരപ്പാക്കിയ പാടശേഖരങ്ങളും, കുളങ്ങളും, വ്യവസ്ഥിതിയെ തന്നെ അപകടത്തിലാക്കും വിധം മണലൂറ്റി വിറ്റ് വരണ്ട ചാലുകൾ മാത്രമാക്കപ്പെട്ട നദികളും ഭൂഗർഭ ജലവ്യതിയാനത്തിന്റെ പ്രേരകങ്ങൾ തന്നെ. ആഗോളതലത്തിലുള്ള കാലവസ്ഥാവ്യതിയാനത്തിന്റെ ബാക്കിപത്രമാണു നമ്മുടെ നാട്ടിലെ അവസ്ഥക്കു ഉൽപ്രേരകമായിട്ടുള്ളതെങ്കിലും, അതിനൊക്കെ ഒരു പരിധിവരെ തടയിടാൻ തദ്ദേശീയമായ ചിലപ്രവർതനങ്ങൾകു സാധിക്കും, ഇതു നമ്മുടെ നാട്ടിലെ ചില സ്കൂൾ വിദ്യാർത്ഥികൾ തന്നെ നമുക്കു കാണിച്ചു തന്നിട്ടുള്ളതാണു. അപൂർവ്വൽ ചില സന്നദ്ദസംഘടനകളുടേയും, മാധ്യമസ്ഥാപനങ്ങളുടെയും സഹകരണത്തിലൂടെ മലബാറിലേയും, കൊച്ചി- തിരുവിതാംകൂർ മേഖലകളിലേയും എണ്ണപ്പെട്ട സ്കൂളുകളിൽ നടപ്പാക്കിയ മഴവെള്ളക്കൊയ്തു പദ്ധതി പോലുള്ളവ പ്രതീക്ഷക്കു വകനൽകുന്നതാണ്. പക്ഷെ ഇത്തരം പദ്ധതികളുടെ ഭാവിയും അതിന്റെ പ്രായോഗികതയും മറ്റും പഠിക്കാൻ വിദ്യഭ്യാസ വകുപ്പും ജലവിഭവ വകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും എത്രത്തോളം മുൻപോട്ടു വന്നിട്ടുണ്ട് എന്നതു ചിന്തിക്കപ്പെടേണ്ടതു തന്നെയാണു. ലഭിക്കുന്ന മഴയുടെ ഏറിയപങ്കും, തോട്ടിലൂടെയും, കായലുക്കളിലൂടെയും, കടലിലേക്കൊഴികിയെത്തുന്നതിൽ ആറിലൊന്നൊ, അല്ലെങ്കിൽ എട്ടിലൊന്നോ ഭാഗം നമ്മുടെ ഭൂമിയ്ലേക്കു താഴാൻ അനുവദിച്ചാൽ തന്നെ ഇവിടത്തെ താഴ്ന്ന ഭൂഗർഭ ജലനിരപ്പു സാധാരണനിലയിലെത്തിക്കാൻ സാധിക്കും എന്നു ഭൌമ ശാസ്ത്രകാരന്മർ പറയുന്നുണ്ട്. ഇതിനു പ്രധാനമായ ഒരു തടസ്സ കോൺക്രീറ്റ് മുറ്റങ്ങളും കൂടിയാണു വ്രിത്തിയുടെ പര്യാമെന്നു സ്വയം നെഗളിക്കുന്ന മലയാളിയുടെ പുത്തൻ സംസ്കാരത്തിന്റെ ഭാഗമാണു കോൺക്രീറ്റു മുറ്റം. അതിനെപറ്റികൂടുതൽ പറഞ്ഞാൽ വിഷയവ്യതിചലനമാകുമെന്നതിനാൽ ഇപ്പോൽ പ്രതിപാദിക്കുന്നില്ല.
നേരത്തെ സൂചിപ്പിച്ചതുപോലെ മഴലഭ്യതകുറഞ്ഞു വരുന്നു എന്നതു പുതിയ ക
ണ്ടെത്തലല്ല. അതിനുള്ള പ്രധാന കാരണം വന നശീകരണം തന്നെയാണു. ഇന്നത്തെ സ്ഥിതി നോക്കൂ, മഴ പെയ്താൽ പ്രളയം, മഴ തോർന്നാൽ വരൾച്ച. മരങ്ങളുടെ എണ്ണം കുറഞ്ഞപ്പോൾ മഴയുടെ അളവു ഭീതിതമായ രീതിയിൽ കുറഞ്ഞിരിക്കുന്നു, ഉള്ള മഴയൊ കുത്തിയൊലിച്ചു, മലമ്പ്രദേശങ്ങളിലെ മണ്ണും പാറയും, പുഴക്കിയിടിച്ചു രൌദ്രതയുടെ പുതിയ രൂപങ്ങൾ നമുക്കും കാട്ടിത്തരുന്നു. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും, ചെറിയ കുന്നിൻ പ്രദേശങ്ങളിൽ പോലും നിത്യ സംഭവമായിരിക്കുന്നു. പുഴകൾ കവിഞ്ഞൊഴുകി ഗ്രാമങ്ങൾ നാശോന്മുഖമാവുന്നു.ലോക ജലദിനത്തിന്റെ തൊട്ടു തലേന്നാണു വന ദിനം എന്നതു ഒരു യാദ്രശ്ചികതയാണെന്നു തോന്നുന്നില്ല. കാരണം, ജലത്തിന്റെയും, വനത്തിന്റെയും, സംരക്ഷണം പരസ്പര പൂരകങ്ങളായ പ്രക്രിയകളാണു.
ജലദിനത്തിലേക്ക് തിരിച്ചു വരാം. ഈ മാർച് 22 നമുക്ക് ഒരു പുനർ;ചിന്തനത്തിന്റെ ദിനം കൂടിയാകട്ടെ നമുക്കു ശ്രമിക്കാം നമ്മുടെ ജീവന്റെ ആധാര കണമായ ജല തന്മാത്രകളെ സംരക്ഷിക്കാൻ.അതിന്റെ സ്രോതസ്സുകളെ വ്രിത്തിയായി നിലനിർത്താൻ, നമ്മുടെ വരും തലമുറക്കു വേണ്ടിയെങ്കിലും. അല്ലെങ്കിൽ നാം ചെയ്യുന്നത അവർകു ജീവിക്കാനുള്ള അവകാശത്തെകൂടിയാണു ഹനിക്കുന്നതു. ആത്മാർത്ഥമെങ്കിൽ, നമ്മുടെ ശ്രമങ്ങൾ വിജയിക്കുക തന്നെ ചെയ്യും.
ഈവർഷത്തെ ജലദിനത്തിന്റെ ആശയം ശുദ്ധജലം; ആരോഗ്യമുള്ള ഒരു ലോകത്തിനു എന്നതാണു.
Image courtesy http://images.clipartof.com/
Sunday, February 21, 2010
Thursday, January 21, 2010
ഒരു ഒഴിവുകാലത്തിന്റെ തുടക്കം…
ഒരു തണുപ്പുകാലത്തു, പുലർനേരത്തു ഗുരു നാട്ടിലെത്തി. സാധാരണ പതിവുള്ളതാണു ആരോടും ഒന്നും പറയാതെ പെട്ടന്നങ്ങനെ വന്നു ചാടും. ഗുരുവിന്റെ ഒരു ശീലമാണത്. അതിൽ അയാൾ കുറച്ചൊക്കെ സന്തോഷം കണ്ടെത്താറുണ്ടായിരുന്നു. മിക്കവാറും ഇതുപോലെ പുലർച്ചനേരത്തു തന്ന്യാണു അയാൾ വീട്ടിൽ വരാരുള്ളത്. പ്രവാസം തുടങ്ങിയതു മുതൽ അതാണു ശീലം. ഓരോ സമയത്തും നാട്ടിൽ വരുമ്പോളും അയാൾ തന്റെ ചുറ്റുപാടും വന്ന മാറ്റങ്ങൾ ശ്രദ്ധിക്കാറുണ്ട്. പുതിയ താമസക്കാർ, പുതിയ വീടുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കഴിഞ്ൻ തവണ വന്നപ്പോൾ വീടിനടുത്തു മണ്ണിട്ടു മൂടിയ കുളത്തിന്റെ വരമ്പത്തുകൂടി അയാൾ നടന്നു. ആ മണ്ണിനടിയിൽ ഞെരിഞ്ഞമർന്ന് ചത്തുകിടക്കുന്ന മത്സ്യങ്ങളെ അയാൾ ഓർത്തു. മണ്ണടിഞ്ഞ അവ ഇനി ഫോസിലുകളായി മാറും… വർഷങ്ങൾക്കു ശേഷം ഇവിടെ വീടുപണിയുന്നവരുടെ പണിക്കാർ അവയെ കുഴിച്ചെടുക്കും. വർഷങ്ങൾക്കു മുമ്പ്, തന്റെ വീടിന്റെ തറക്കുള്ള കുഴിയെടുക്കുമ്പോൾ, സൈമൺ മേസ്തിരിയുടെ തമിഴൻ പണിക്കാരൻ ഒരു പൂച്ചയുടെ “ഫോസ്സിൽ” പുറത്തെടുത്തത്, ഗുരു ഓർത്തു. ഒട്ടൊരു അറപ്പോടെ അതു തൊട്ടു നോക്കൊയതും,അതിനെ കൂട്ടിവെച്ചൊരു പൂച്ചയുടെ രൂപം ഉണ്ടാകാനുള്ള വിഫല ശ്രമവും, അതിനിടക്കു അറപ്പു മൂത്ത്, ഓക്കാനിച്ചതും ഒക്കെ…ഗുരു ഒന്നും കാർകിച്ചു തുപ്പി അറപ്പകറ്റി. ശർദ്ദിലിന്റെ മുൻപോടിയായുള്ള പോലെ വായിൽ ഉപ്പുരസമുള്ള ഉമിനീർ ഊറി. വലതുവശത്തു ചാഞ്ഞു നിന്നിരുന്ന ഒരു പുളികൊമ്പിൽ നിന്നും രണ്ടില പറിച്ചെടുത്തു ചവച്ച് തൽകാലം ഗുരു ദുസ്വാദകറ്റി.
വാകച്ചാർത്തായിട്ടെ ഉണ്ടാവുള്ളൂ ; വേണച്ചാൽ ഒന്നു കുളിച്ചു തൊഴുതു ശയനപ്രദക്ഷിണോം ചെയ്ത് വന്നോളൂ ഗുരുവിനോടു ഇനിയും വിടാത്ത ഉറക്കചടവോടെ അച്ഛൻ പറഞ്ഞു .. അവൻ ഇപ്പൊ അങ്ട്ടു വന്നേള്ളൂ, ഒറങ്ങീട്ടുംകൂടീണ്ടാവില്ല്യ, അവനൊന്നൊറങ്ങിക്കോട്ടെ! അമ്മയുടെ വീർപ്പുമുട്ടൽ അങ്ങനെ!!. എന്തായാലും രാവിലെ വന്നയുടൻ കാവിമുണ്ടും, ഒരു വേഷ്ടിയും എടുത്തു അയാൾ അമ്പലത്തിലേക്കു പോയി, പണ്ടു കളിച്ചു നടന്ന വഴിയിലൂടെ നടക്കുമ്പോൾ പലർക്കും തോന്നാറുള്ള ഗ്രുഹാതുരത്വം ഒന്നും അയാൾകു തോന്നിയില്ല, എങ്കിലും, ശ്വാസത്തിൽ ഒരു നൈർമല്യവും, സുഖവും അയാൾകു തോന്നിയിരുന്നു. അമ്പലക്കുളത്തിലെ വഴുക്കലുള്ള പടവുകൾ അത്ര പരിചയ ഭാവം കാണിച്ചില്ല, കുളത്തിലെ ക്ലോറിനേറ്റ് ചെയ്ത വെള്ളം അയാളെ അസ്വസ്ഥനാക്കി..താൻ കുളത്തിൽ നീന്തി തുടിച്ച കുട്ടിക്കാലം അയാളുടെ മനസ്സിൽ ഊളിയിട്ടു. നീന്തി മത്സരിച്ചതും, കുളത്തുനു മധ്യത്തിലുള്ള കാളിയമർദ്ധന വിഗ്രഹത്തെ തൊട്ടു അതിനെ കുളിപ്പിചു, കുളം കലക്കിയിരുന്ന ബാല്യം. അതിമനോഹരമായിരുന്നു. അതിനിടക്ക് ആ കുളം വലിച്ചെടുത്ത ചില ബാല്യകാല സുഹ്രുത്തുക്കളുടെ മുഖവും മനസ്സിൽ തെളിഞ്ഞു…
കുളത്തിൽ മുങ്ങുയെണീറ്റു തലയും ദേഹവും തോർത്താതെ, അയാൾ മുണ്ടിന്റെ രണ്ടു മുകളറ്റവും അരയിൽ ചുറ്റി കെട്ടി.ഉരുളുമ്പോൾ അഴിയാതിരിക്കാനുള്ള ഒരു മുൻകരുതൽ. ഭഗവതികെട്ടിലൂടെ അയാൾ കൊടിമരച്ചുവട്ടിലേക്കു നടന്നു. അവിടെ നിന്നു ശ്രീലകത്തേക്കു നോക്കി പവനപുരേശനെ ധ്യാനിച്ചു നാരായണമന്ത്രം ജപിച്ചു സാഷ്ടാംഗം നമസകരിച്ചു. സമസ്താപരാധങ്ങൾകും ക്ഷമ യാചിച്ചു അയാൾ പ്രദക്ഷിണ വരിയിലൂടെ ഉരുണ്ടു നീങ്ങാൻ തുടങ്ങി. സ്വതേ തിരക്കു കുറഞ്ഞ പുലർകാലത്തു, ശയനപ്രദക്ഷിണം ചെയ്യാൻ അനവധി ഭക്തർ ഉണ്ടാകാറുണ്ട്. ഇവിടെ ശയനപ്രദക്ഷിണം നിഷിദ്ധരായ സ്ത്രീ ജനങ്ങൾ അടിപ്രദക്ഷിണം ചെയ്യാറാണുള്ളത്. കുട്ടിക്കാലം മുതൽകുള്ള ശീലമാണെങ്കിലും, ശയനപ്രദക്ഷിണത്തിന്റെ തിയോളജിക്കൽ സിഗ്നിഫികൻസ് എന്താണെന്നു ഇതു വരെ ഗുരുവിനു മനസ്സിലായിട്ടില്ല. ഒരുപക്ഷെ, സഹനത്തിലൂടെയുള്ള ആത്മസമർപ്പണം ആയിരിക്കും അതിന്റെ തത്വം എന്നു അയാൾ വിശ്വസിച്ചു.എന്തൊക്കെയെങ്കിലും, ഓരോ തവണ പ്രദക്ഷിണം ചെയ്യുമ്പോഴും, അയാൾകു ഒരു പ്രത്യേക ഉത്സാഹം തോന്നാറുണ്ടായിരുന്നു. പക്ഷെ ഇന്ന്, യാത്രയുടെ ക്ഷീണം കൊണ്ടായിരിക്കാം അയാൾകു ഒരു പ്രദക്ഷിണം ചെയ്യാനെ സാധിച്ചുള്ളൂ. എങ്കിലും മനസ്സിലെ ചില ഭാരങ്ങൾ ഇറങ്ങിയപോലെ അയാൾകു തോന്നി. ഒരുപകഷെ ജന്മനാടിന്റെ സുരക്ഷിതത്വമായിരിക്കാം അതിന്നാധാരം.
ശയനപ്രദക്ഷിണത്തിനു ശേഷം അയാൾ വീണ്ടും കുളത്തിൽ പോയി കൂളിച്ചു.ദേഹത്തു പറ്റിയ മണൽ തരികൾ അയാൾ കഴുകിക്കളഞ്ഞു. അപ്പോൾ ഉണ്ടായ ഒരു ചെറിയ നീറ്റൽ അയാൾ ആസ്വദിച്ചു. വീണ്ടും അമ്പലത്തിനകത്തു പോയി, വരിയിൽ നിന്ന് നാലമ്പലത്തിനകത്തു ഭഗവദ് ദർശനം കഴിഞ്ഞ്, ഉപദേവതകളേയും വണങ്ങി അയാൾ വീട്ടിലേക്കു മടങ്ങി. അതിനിടയിൽ, പ്രസാദ വിതരണ കേന്ദ്രത്തിൽ നിന്നും, മലർ നിവേദ്യവും, പഴം പഞ്ചസാരയും വാങ്ങിയിരുന്നു. ഒരു ചെറിയ ഡബ്ബ സംഘടിപ്പിച്ചു കുറച്ചു നെയ്പായസവും, വാങ്ങി. തിരിച്ചു വീട്ടിലേക്കു പോരുംവഴി അയാൾ ക്ഷേത്രത്തിന്റെ ചുറ്റുപാടും ഒന്നു വീക്ഷിച്ചു. തിരക്കുണ്ടെങ്കിലും, അമ്പലത്തിന്റെ ചുറ്റുപാടു വിജനമായി തോന്നി, പണ്ടു ക്ഷേത്രത്തിനു ചേർന്നു നിന്നിരുന്ന, ജയശ്രീലോഡ്ജും, ദ്വാരക ഹോട്ടലും ഇന്നു, ചെറിയ ഒരു ആൽതറപോലെ കുറെ ദൂരെ മാറിനിൽകുന്നു. വടക്കു ഭാഗത്തുണ്ടായിരുന്ന ചില പുരാതന കെട്ടിടങ്ങൾ പോലും, പകുതിയായി മുറിഞ്ഞു നിൽകുന്നു.ഇന്നു ക്ഷേത്രം ഒറ്റപ്പെട്ടു നിൽകുന്നു. സുരക്ഷാപരമായ കാരണങ്ങളാലത്രെ ഇത്തരം മാറ്റങ്ങൾ. ദൈവത്തിനു നമ്മുടെ സുരക്ഷയോ? അതിലെ വൈരുധ്യം ഗുരുവിനു എന്തോ പോലെ തോന്നി. എങ്കിലും താൻ കളിച്ചു വളർന്ന ആ ക്ഷേത്രമുറ്റം അവനു അപരിചിതമായി തോന്നി.
കയ്യിലൂണ്ടായിരുന്ന മലർനിവേദ്യത്തിന്റെ കീശയിൽനിന്നും അയാൾ കുറച്ചു മലരെടുത്തു വായിലിട്ടു.മലർ മണികൾക്കിടയിൽ കിട്ടിയ ഒരു ശർകരപ്പൊട്ട് അയാളിൽ ആർതിഉളവാക്കി.. “വെറുംവൈറ്റിൽ ഇങ്ങനെ മലരുതിന്നു കൂട്ടണ്ടാ, വയറുറക്കൂം’ പിന്നിൽ നിന്നും അമ്മ പറയുന്നത് പോലെ. അതിനല്ലേ അമ്മേ, ഇതിൽ പഴം കൂടി ഉള്ളത്!! വായിൽ വന്ന തർകുത്തരം പറയാൻ തുനിഞ്ഞപ്പോളാണു അതു തൊന്നിയതാണെന്നു മനസ്സിലായത്!! കുറച്ചു പൊടിപഞ്ചാരകൂടി നുണഞ്ഞ് അയാൾ വീട്ടിലേക്കു നടന്നു. ഇരുട്ടുമാറി കുറേശ്ശേ വെളിച്ചം വന്നു തുടങ്ങിയിരുന്നു. വൈദ്യുതിബോഡിലെ ലൈന്മാൻ സൈകിളിൽ പറന്നിറങ്ങി, വഴിവിളക്കുകളുടെ ഫ്യൂസ് ഊരുന്നുണ്ടായിരുന്നു. ഇടവഴിയിൽ വെച്ചു നെയ്പായസ്സത്തിന്റെ സ്വാദു നോക്കാനുള്ള കൊതി മൂത്തു. അടപ്പു തുറന്നു ഡബ്ബ വായിലേക്കു ചെരിച്ചു.പിന്നത്തെ കഥ അതി ദാരുണമായിരുന്നു. നെയ്പായ്സം നാക്കിൽ വീണതും, കണ്ണു തുറിച്ചു. ശർകരയുടെ മധുരത്തിനു പകരം ചീനമുളകു കടിച്ച നീറ്റ്ലാണു ഉണ്ടായത്, പഴയ അനുഭവം കൂടി മനസ്സ്സിൽ ഫ്ലാഷ് ചെയ്തപ്പോൾ നാക്കു പൊള്ളിയതാണെന്നു മനസ്സിലാകാൻ അധിക സമയം എടുത്തുല്ല. ആകെപ്പാടെ വിറളിപിറ്റിച്ചു കയ്യിലെ പ്രസാദം അടുത്തുള്ള അരമതിലിൽ കൊണ്ടു വച്ചതും ഒരു സെകൻഡിൽ നടന്നു. ആതൊന്നും താഴെയിട്ടു കളയാഞ്ഞതു അതൊക്കെ വീട്ടിൽ കൊണ്ടുപോയി സാവധാനം ആർകും കൊടുക്കാതെ തിന്നാനുള്ള കൊതികൊണ്ടു മാത്രമായിരുന്നെന്നു കിംവദൻ!, പൊള്ളലിനിടയിലും, തുപ്പിക്കളയാതെ ഗുരു പായസം ഉള്ളിലേക്കിറക്കി. അതു പോയ വഴി മുഴുവൻ അടുത്ത രണ്ടു ദിവസത്തേക്കു അറിയാമായിരുന്നു.
എങ്കിലും മാരാത്തെ പടിക്കിലൂണ്ടായിരുന്ന വാട്ടർ അഥോറിറ്റിയുടെ ടാപ്പിൽ അപ്പോൾ കാറ്റിനു പകരം വെള്ളം തന്നെ വന്നത്, ദൈവം ഉണ്ടെന്നതിനുള്ള വലിയ തെളിവാണെന്ന് അമ്മ പിന്നീട് എന്നെ വിശ്വസിപ്പിച്ചു. പായസം കഴിച്ചു, ടാപ്പിലെ വെള്ളത്തിൽ വായും മുഖവും കഴുകി, വീട്ടിലേക്ക്. ഇത്രയൊക്കെ ആയെങ്കിലും, കയ്യിലെ മലരും പൊടിപഞ്ചസാരയും, കദളിപ്പഴവും വീട്ടിലെത്തുമ്പോഴേക്കും, സംഭവങ്ങൾ വാങ്ങി എന്നറിയിക്കാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.നാക്കിലെ നീറ്റലിനു ഒരു കുറവു ഉണ്ടായിരുന്നില്ല.
അങ്ങനെ വീട്ടിലെത്തി ഈറൻ മാറി ഉമ്മറത്തെത്തിയപ്പോഴേക്കും, അമ്മയുടെ വക ആവിപറക്കുന്ന ചായ. എ.വി.ടി ചായയുടെ നറുമണം അസ്സലായിരുന്നു.അതുവാങ്ങി ആ ചൂടോടെ ആസ്വദിക്കാൻ കഴിയാത്തതിന്റെ കാരണം അമ്മയോടു പറഞ്ഞു തീർന്നില്ല അതിനുമുമ്പേ ദാ.. വരുണു, അടുത്തവീട്ടിലെ ആശയുടെ കമന്റ്.. ഹൊ ഇത്ര വയസ്സായിട്ടും കൊതി മാറീല്ല്യാ ല്ലേ…!!! കഷ്ടം…!!! എന്നു…. ഗുരുവിന്റെ മനസ്സിലെ പക്ഷെ കാഷ്ഠം എന്നാണു വന്നത്. അവൾകിട്ടു നാലു ചീത്തവിളിച്ചു, വീട്ടിലെത്തിയ മാത്രുഭൂമിയുടെ തലക്കെട്ടു വാർത്ത നോക്കി പത്രം പിറകിൽ നിന്നും തുറന്നു അന്നത്തെ വാർത്താധ്യയനം തുടങ്ങി.വിദേശം തുടങ്ങി, സ്പോർട്സിൽ ഒന്നു മുങ്ങിതപ്പി, വാണിജ്യവാർത്തകളിലൂടെ ചാടി മറഞ്ഞ്, ചരമത്തിൽ നമ്മുടെ പേരുണ്ടോ എന്നു പരതി, അഞ്ചാം പേജിലെ ഗോപീക്രിഷ്ണന്റെ അന്നത്തെ കാർട്ടൂൺ ആസ്വദിച്ച്, നാലാം പേജിലെ ലളിതമായ മുഖപ്രസംഗവും,ഏതോ രാഷ്ട്രീയക്കാരന്റെ നിരർത്ഥകമായ ഒരു ലേഖനവുംവായിച്ചു, പ്രാദേശികം പേജിൽ, പരിചയക്കാരെപറ്റിയുള്ള വാർത്തവല്ലതും ഉണ്ടൊ എന്നു നോക്കി, ക്ലസ്സിഫൈഡിനെ അവഗണിച്ചു മുൻ പേജിലേക്കെത്തിയപ്പോഴെക്കും അച്ഛൻ വന്നു പത്രം തട്ടിപ്പറിച്ചു കൊണ്ടുപോയി.
അവിടെ നിന്നും എണീറ്റു, അടുക്കളയിലേക്കൊരു പാലായനം. ചൂടുവിട്ട ചായ കുടിച്ചു, ഗ്ലാസു കഴുകിവച്ച്യ് തിഞ്ഞു നോക്കുമ്പോൾ വെള്ള ചെമ്പരത്തി പൂക്കൾ പോലെ ചിരിച്ചിരിക്കുന്ന ഇഡ്ഡ്ലിക്കുട്ടന്മാർ എന്നെ വിഷ് ചെയ്തു.. വെൽകം ഹോം ഡീയർ ഫ്രണ്ട്..!! അതിലേക്കു കൈ നീട്ടുമ്പോഴേക്കും അമ്മയുറ്റെ ശകാരം, ഒന്നു നിക്ക്ഡാ, ഈ സമ്മന്തികൂടി ആയാൽ കഴിക്കാം ട്ടൊ.!! അതു പറയുമ്പോഴേക്കും ഒരു പഴയ ലയ്ലാഡു ബസ്സു കയറ്റം കയരുന്ന ശബ്ദത്തിൽ മിക്സിയുടെ 800 വാട്ട്സ് മോട്ടോർ കരയാൻ തുടങ്ങി. അതിന്റെ ജാറിൽ നിന്നും വെളിച്ചെണ്ണയിൽ മൂപ്പിച്ച ചെറിയ ഉള്ളി ഞെരിഞ്ഞ്മർന്നു മുറിഞ്ഞു മുറിഞ്ഞു ഒരു സമ്മന്തിയായി മാറുന്നതു ഗുരു സങ്കല്പിച്ചു. വൈദുതോർജ്ജം യാന്ത്രികോർജ്ജവും, പിന്നെ സമ്മന്തിയൂർജ്ജവും ആകുന്നത്, ഗുരു മനസ്സിലാക്കി. പിന്നെ അടുക്കളയിലൂടെ പുക്ക്തപ്പിയപ്പോൾ കിട്ടിയതു അമൂല്യമായ നിധിയായിരുന്നു. ഇരുണ്ട ബ്രൌൺ നിറത്തിൽ അർദ്ധഗോളാക്രുതിയിലുള്ള ഈ ജഗത്തിലെ എറ്റവും സ്വാദുള്ള പലഹാരം.. വെറും അരിപ്പൊടിയും ശർകരയും, പഴവും, നാളികേരകൊത്തും മാത്രം ഇട്ടു, കാരോലിൽ, വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന പലഹാരം. പലഹാരങ്ങളുടെ രാജാവായ സാക്ഷാൽ കാരോലപ്പം, (ഉണ്ണിയപ്പം എന്നും പറയും). ഒളിപ്പിച്ചു വച്ച തൂക്കുപാത്രത്തിൽ നിന്നും രണ്ട് കയ്യിലും കിട്ടാവുന്ന അത്രയും, ദോഷം പറയരുതല്ലോ, ചെറിയ കയ്യായതൊണ്ട്, ആകപ്പാടെ അഞ്ചെട്ടെണ്ണം മാത്രെ കിട്ടീള്ളൂ ട്ടൊ.. അതും അകത്താക്കി
പത്തു പതിനഞ്ചു മിനിട്ടിനു ശേഷം ആവിപറക്കുന്ന പൂളക്കെഴങ്ങ് ഇഷ്ടൂവും പൂവ് പോലുള്ള ഇഡ്ഡ്ലീം ഉള്ളി സമ്മന്തീം അമ്മ കൊണ്ടു വന്നു. അതും കഴിച്ചു ഒരു ഒഴിവുകാലം ആസ്വദിക്കാൻ ഗുരു പദ്ധതിയിട്ടു.
വാകച്ചാർത്തായിട്ടെ ഉണ്ടാവുള്ളൂ ; വേണച്ചാൽ ഒന്നു കുളിച്ചു തൊഴുതു ശയനപ്രദക്ഷിണോം ചെയ്ത് വന്നോളൂ ഗുരുവിനോടു ഇനിയും വിടാത്ത ഉറക്കചടവോടെ അച്ഛൻ പറഞ്ഞു .. അവൻ ഇപ്പൊ അങ്ട്ടു വന്നേള്ളൂ, ഒറങ്ങീട്ടുംകൂടീണ്ടാവില്ല്യ, അവനൊന്നൊറങ്ങിക്കോട്ടെ! അമ്മയുടെ വീർപ്പുമുട്ടൽ അങ്ങനെ!!. എന്തായാലും രാവിലെ വന്നയുടൻ കാവിമുണ്ടും, ഒരു വേഷ്ടിയും എടുത്തു അയാൾ അമ്പലത്തിലേക്കു പോയി, പണ്ടു കളിച്ചു നടന്ന വഴിയിലൂടെ നടക്കുമ്പോൾ പലർക്കും തോന്നാറുള്ള ഗ്രുഹാതുരത്വം ഒന്നും അയാൾകു തോന്നിയില്ല, എങ്കിലും, ശ്വാസത്തിൽ ഒരു നൈർമല്യവും, സുഖവും അയാൾകു തോന്നിയിരുന്നു. അമ്പലക്കുളത്തിലെ വഴുക്കലുള്ള പടവുകൾ അത്ര പരിചയ ഭാവം കാണിച്ചില്ല, കുളത്തിലെ ക്ലോറിനേറ്റ് ചെയ്ത വെള്ളം അയാളെ അസ്വസ്ഥനാക്കി..താൻ കുളത്തിൽ നീന്തി തുടിച്ച കുട്ടിക്കാലം അയാളുടെ മനസ്സിൽ ഊളിയിട്ടു. നീന്തി മത്സരിച്ചതും, കുളത്തുനു മധ്യത്തിലുള്ള കാളിയമർദ്ധന വിഗ്രഹത്തെ തൊട്ടു അതിനെ കുളിപ്പിചു, കുളം കലക്കിയിരുന്ന ബാല്യം. അതിമനോഹരമായിരുന്നു. അതിനിടക്ക് ആ കുളം വലിച്ചെടുത്ത ചില ബാല്യകാല സുഹ്രുത്തുക്കളുടെ മുഖവും മനസ്സിൽ തെളിഞ്ഞു…
കുളത്തിൽ മുങ്ങുയെണീറ്റു തലയും ദേഹവും തോർത്താതെ, അയാൾ മുണ്ടിന്റെ രണ്ടു മുകളറ്റവും അരയിൽ ചുറ്റി കെട്ടി.ഉരുളുമ്പോൾ അഴിയാതിരിക്കാനുള്ള ഒരു മുൻകരുതൽ. ഭഗവതികെട്ടിലൂടെ അയാൾ കൊടിമരച്ചുവട്ടിലേക്കു നടന്നു. അവിടെ നിന്നു ശ്രീലകത്തേക്കു നോക്കി പവനപുരേശനെ ധ്യാനിച്ചു നാരായണമന്ത്രം ജപിച്ചു സാഷ്ടാംഗം നമസകരിച്ചു. സമസ്താപരാധങ്ങൾകും ക്ഷമ യാചിച്ചു അയാൾ പ്രദക്ഷിണ വരിയിലൂടെ ഉരുണ്ടു നീങ്ങാൻ തുടങ്ങി. സ്വതേ തിരക്കു കുറഞ്ഞ പുലർകാലത്തു, ശയനപ്രദക്ഷിണം ചെയ്യാൻ അനവധി ഭക്തർ ഉണ്ടാകാറുണ്ട്. ഇവിടെ ശയനപ്രദക്ഷിണം നിഷിദ്ധരായ സ്ത്രീ ജനങ്ങൾ അടിപ്രദക്ഷിണം ചെയ്യാറാണുള്ളത്. കുട്ടിക്കാലം മുതൽകുള്ള ശീലമാണെങ്കിലും, ശയനപ്രദക്ഷിണത്തിന്റെ തിയോളജിക്കൽ സിഗ്നിഫികൻസ് എന്താണെന്നു ഇതു വരെ ഗുരുവിനു മനസ്സിലായിട്ടില്ല. ഒരുപക്ഷെ, സഹനത്തിലൂടെയുള്ള ആത്മസമർപ്പണം ആയിരിക്കും അതിന്റെ തത്വം എന്നു അയാൾ വിശ്വസിച്ചു.എന്തൊക്കെയെങ്കിലും, ഓരോ തവണ പ്രദക്ഷിണം ചെയ്യുമ്പോഴും, അയാൾകു ഒരു പ്രത്യേക ഉത്സാഹം തോന്നാറുണ്ടായിരുന്നു. പക്ഷെ ഇന്ന്, യാത്രയുടെ ക്ഷീണം കൊണ്ടായിരിക്കാം അയാൾകു ഒരു പ്രദക്ഷിണം ചെയ്യാനെ സാധിച്ചുള്ളൂ. എങ്കിലും മനസ്സിലെ ചില ഭാരങ്ങൾ ഇറങ്ങിയപോലെ അയാൾകു തോന്നി. ഒരുപകഷെ ജന്മനാടിന്റെ സുരക്ഷിതത്വമായിരിക്കാം അതിന്നാധാരം.
ശയനപ്രദക്ഷിണത്തിനു ശേഷം അയാൾ വീണ്ടും കുളത്തിൽ പോയി കൂളിച്ചു.ദേഹത്തു പറ്റിയ മണൽ തരികൾ അയാൾ കഴുകിക്കളഞ്ഞു. അപ്പോൾ ഉണ്ടായ ഒരു ചെറിയ നീറ്റൽ അയാൾ ആസ്വദിച്ചു. വീണ്ടും അമ്പലത്തിനകത്തു പോയി, വരിയിൽ നിന്ന് നാലമ്പലത്തിനകത്തു ഭഗവദ് ദർശനം കഴിഞ്ഞ്, ഉപദേവതകളേയും വണങ്ങി അയാൾ വീട്ടിലേക്കു മടങ്ങി. അതിനിടയിൽ, പ്രസാദ വിതരണ കേന്ദ്രത്തിൽ നിന്നും, മലർ നിവേദ്യവും, പഴം പഞ്ചസാരയും വാങ്ങിയിരുന്നു. ഒരു ചെറിയ ഡബ്ബ സംഘടിപ്പിച്ചു കുറച്ചു നെയ്പായസവും, വാങ്ങി. തിരിച്ചു വീട്ടിലേക്കു പോരുംവഴി അയാൾ ക്ഷേത്രത്തിന്റെ ചുറ്റുപാടും ഒന്നു വീക്ഷിച്ചു. തിരക്കുണ്ടെങ്കിലും, അമ്പലത്തിന്റെ ചുറ്റുപാടു വിജനമായി തോന്നി, പണ്ടു ക്ഷേത്രത്തിനു ചേർന്നു നിന്നിരുന്ന, ജയശ്രീലോഡ്ജും, ദ്വാരക ഹോട്ടലും ഇന്നു, ചെറിയ ഒരു ആൽതറപോലെ കുറെ ദൂരെ മാറിനിൽകുന്നു. വടക്കു ഭാഗത്തുണ്ടായിരുന്ന ചില പുരാതന കെട്ടിടങ്ങൾ പോലും, പകുതിയായി മുറിഞ്ഞു നിൽകുന്നു.ഇന്നു ക്ഷേത്രം ഒറ്റപ്പെട്ടു നിൽകുന്നു. സുരക്ഷാപരമായ കാരണങ്ങളാലത്രെ ഇത്തരം മാറ്റങ്ങൾ. ദൈവത്തിനു നമ്മുടെ സുരക്ഷയോ? അതിലെ വൈരുധ്യം ഗുരുവിനു എന്തോ പോലെ തോന്നി. എങ്കിലും താൻ കളിച്ചു വളർന്ന ആ ക്ഷേത്രമുറ്റം അവനു അപരിചിതമായി തോന്നി.
കയ്യിലൂണ്ടായിരുന്ന മലർനിവേദ്യത്തിന്റെ കീശയിൽനിന്നും അയാൾ കുറച്ചു മലരെടുത്തു വായിലിട്ടു.മലർ മണികൾക്കിടയിൽ കിട്ടിയ ഒരു ശർകരപ്പൊട്ട് അയാളിൽ ആർതിഉളവാക്കി.. “വെറുംവൈറ്റിൽ ഇങ്ങനെ മലരുതിന്നു കൂട്ടണ്ടാ, വയറുറക്കൂം’ പിന്നിൽ നിന്നും അമ്മ പറയുന്നത് പോലെ. അതിനല്ലേ അമ്മേ, ഇതിൽ പഴം കൂടി ഉള്ളത്!! വായിൽ വന്ന തർകുത്തരം പറയാൻ തുനിഞ്ഞപ്പോളാണു അതു തൊന്നിയതാണെന്നു മനസ്സിലായത്!! കുറച്ചു പൊടിപഞ്ചാരകൂടി നുണഞ്ഞ് അയാൾ വീട്ടിലേക്കു നടന്നു. ഇരുട്ടുമാറി കുറേശ്ശേ വെളിച്ചം വന്നു തുടങ്ങിയിരുന്നു. വൈദ്യുതിബോഡിലെ ലൈന്മാൻ സൈകിളിൽ പറന്നിറങ്ങി, വഴിവിളക്കുകളുടെ ഫ്യൂസ് ഊരുന്നുണ്ടായിരുന്നു. ഇടവഴിയിൽ വെച്ചു നെയ്പായസ്സത്തിന്റെ സ്വാദു നോക്കാനുള്ള കൊതി മൂത്തു. അടപ്പു തുറന്നു ഡബ്ബ വായിലേക്കു ചെരിച്ചു.പിന്നത്തെ കഥ അതി ദാരുണമായിരുന്നു. നെയ്പായ്സം നാക്കിൽ വീണതും, കണ്ണു തുറിച്ചു. ശർകരയുടെ മധുരത്തിനു പകരം ചീനമുളകു കടിച്ച നീറ്റ്ലാണു ഉണ്ടായത്, പഴയ അനുഭവം കൂടി മനസ്സ്സിൽ ഫ്ലാഷ് ചെയ്തപ്പോൾ നാക്കു പൊള്ളിയതാണെന്നു മനസ്സിലാകാൻ അധിക സമയം എടുത്തുല്ല. ആകെപ്പാടെ വിറളിപിറ്റിച്ചു കയ്യിലെ പ്രസാദം അടുത്തുള്ള അരമതിലിൽ കൊണ്ടു വച്ചതും ഒരു സെകൻഡിൽ നടന്നു. ആതൊന്നും താഴെയിട്ടു കളയാഞ്ഞതു അതൊക്കെ വീട്ടിൽ കൊണ്ടുപോയി സാവധാനം ആർകും കൊടുക്കാതെ തിന്നാനുള്ള കൊതികൊണ്ടു മാത്രമായിരുന്നെന്നു കിംവദൻ!, പൊള്ളലിനിടയിലും, തുപ്പിക്കളയാതെ ഗുരു പായസം ഉള്ളിലേക്കിറക്കി. അതു പോയ വഴി മുഴുവൻ അടുത്ത രണ്ടു ദിവസത്തേക്കു അറിയാമായിരുന്നു.
എങ്കിലും മാരാത്തെ പടിക്കിലൂണ്ടായിരുന്ന വാട്ടർ അഥോറിറ്റിയുടെ ടാപ്പിൽ അപ്പോൾ കാറ്റിനു പകരം വെള്ളം തന്നെ വന്നത്, ദൈവം ഉണ്ടെന്നതിനുള്ള വലിയ തെളിവാണെന്ന് അമ്മ പിന്നീട് എന്നെ വിശ്വസിപ്പിച്ചു. പായസം കഴിച്ചു, ടാപ്പിലെ വെള്ളത്തിൽ വായും മുഖവും കഴുകി, വീട്ടിലേക്ക്. ഇത്രയൊക്കെ ആയെങ്കിലും, കയ്യിലെ മലരും പൊടിപഞ്ചസാരയും, കദളിപ്പഴവും വീട്ടിലെത്തുമ്പോഴേക്കും, സംഭവങ്ങൾ വാങ്ങി എന്നറിയിക്കാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.നാക്കിലെ നീറ്റലിനു ഒരു കുറവു ഉണ്ടായിരുന്നില്ല.
അങ്ങനെ വീട്ടിലെത്തി ഈറൻ മാറി ഉമ്മറത്തെത്തിയപ്പോഴേക്കും, അമ്മയുടെ വക ആവിപറക്കുന്ന ചായ. എ.വി.ടി ചായയുടെ നറുമണം അസ്സലായിരുന്നു.അതുവാങ്ങി ആ ചൂടോടെ ആസ്വദിക്കാൻ കഴിയാത്തതിന്റെ കാരണം അമ്മയോടു പറഞ്ഞു തീർന്നില്ല അതിനുമുമ്പേ ദാ.. വരുണു, അടുത്തവീട്ടിലെ ആശയുടെ കമന്റ്.. ഹൊ ഇത്ര വയസ്സായിട്ടും കൊതി മാറീല്ല്യാ ല്ലേ…!!! കഷ്ടം…!!! എന്നു…. ഗുരുവിന്റെ മനസ്സിലെ പക്ഷെ കാഷ്ഠം എന്നാണു വന്നത്. അവൾകിട്ടു നാലു ചീത്തവിളിച്ചു, വീട്ടിലെത്തിയ മാത്രുഭൂമിയുടെ തലക്കെട്ടു വാർത്ത നോക്കി പത്രം പിറകിൽ നിന്നും തുറന്നു അന്നത്തെ വാർത്താധ്യയനം തുടങ്ങി.വിദേശം തുടങ്ങി, സ്പോർട്സിൽ ഒന്നു മുങ്ങിതപ്പി, വാണിജ്യവാർത്തകളിലൂടെ ചാടി മറഞ്ഞ്, ചരമത്തിൽ നമ്മുടെ പേരുണ്ടോ എന്നു പരതി, അഞ്ചാം പേജിലെ ഗോപീക്രിഷ്ണന്റെ അന്നത്തെ കാർട്ടൂൺ ആസ്വദിച്ച്, നാലാം പേജിലെ ലളിതമായ മുഖപ്രസംഗവും,ഏതോ രാഷ്ട്രീയക്കാരന്റെ നിരർത്ഥകമായ ഒരു ലേഖനവുംവായിച്ചു, പ്രാദേശികം പേജിൽ, പരിചയക്കാരെപറ്റിയുള്ള വാർത്തവല്ലതും ഉണ്ടൊ എന്നു നോക്കി, ക്ലസ്സിഫൈഡിനെ അവഗണിച്ചു മുൻ പേജിലേക്കെത്തിയപ്പോഴെക്കും അച്ഛൻ വന്നു പത്രം തട്ടിപ്പറിച്ചു കൊണ്ടുപോയി.
അവിടെ നിന്നും എണീറ്റു, അടുക്കളയിലേക്കൊരു പാലായനം. ചൂടുവിട്ട ചായ കുടിച്ചു, ഗ്ലാസു കഴുകിവച്ച്യ് തിഞ്ഞു നോക്കുമ്പോൾ വെള്ള ചെമ്പരത്തി പൂക്കൾ പോലെ ചിരിച്ചിരിക്കുന്ന ഇഡ്ഡ്ലിക്കുട്ടന്മാർ എന്നെ വിഷ് ചെയ്തു.. വെൽകം ഹോം ഡീയർ ഫ്രണ്ട്..!! അതിലേക്കു കൈ നീട്ടുമ്പോഴേക്കും അമ്മയുറ്റെ ശകാരം, ഒന്നു നിക്ക്ഡാ, ഈ സമ്മന്തികൂടി ആയാൽ കഴിക്കാം ട്ടൊ.!! അതു പറയുമ്പോഴേക്കും ഒരു പഴയ ലയ്ലാഡു ബസ്സു കയറ്റം കയരുന്ന ശബ്ദത്തിൽ മിക്സിയുടെ 800 വാട്ട്സ് മോട്ടോർ കരയാൻ തുടങ്ങി. അതിന്റെ ജാറിൽ നിന്നും വെളിച്ചെണ്ണയിൽ മൂപ്പിച്ച ചെറിയ ഉള്ളി ഞെരിഞ്ഞ്മർന്നു മുറിഞ്ഞു മുറിഞ്ഞു ഒരു സമ്മന്തിയായി മാറുന്നതു ഗുരു സങ്കല്പിച്ചു. വൈദുതോർജ്ജം യാന്ത്രികോർജ്ജവും, പിന്നെ സമ്മന്തിയൂർജ്ജവും ആകുന്നത്, ഗുരു മനസ്സിലാക്കി. പിന്നെ അടുക്കളയിലൂടെ പുക്ക്തപ്പിയപ്പോൾ കിട്ടിയതു അമൂല്യമായ നിധിയായിരുന്നു. ഇരുണ്ട ബ്രൌൺ നിറത്തിൽ അർദ്ധഗോളാക്രുതിയിലുള്ള ഈ ജഗത്തിലെ എറ്റവും സ്വാദുള്ള പലഹാരം.. വെറും അരിപ്പൊടിയും ശർകരയും, പഴവും, നാളികേരകൊത്തും മാത്രം ഇട്ടു, കാരോലിൽ, വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന പലഹാരം. പലഹാരങ്ങളുടെ രാജാവായ സാക്ഷാൽ കാരോലപ്പം, (ഉണ്ണിയപ്പം എന്നും പറയും). ഒളിപ്പിച്ചു വച്ച തൂക്കുപാത്രത്തിൽ നിന്നും രണ്ട് കയ്യിലും കിട്ടാവുന്ന അത്രയും, ദോഷം പറയരുതല്ലോ, ചെറിയ കയ്യായതൊണ്ട്, ആകപ്പാടെ അഞ്ചെട്ടെണ്ണം മാത്രെ കിട്ടീള്ളൂ ട്ടൊ.. അതും അകത്താക്കി
പത്തു പതിനഞ്ചു മിനിട്ടിനു ശേഷം ആവിപറക്കുന്ന പൂളക്കെഴങ്ങ് ഇഷ്ടൂവും പൂവ് പോലുള്ള ഇഡ്ഡ്ലീം ഉള്ളി സമ്മന്തീം അമ്മ കൊണ്ടു വന്നു. അതും കഴിച്ചു ഒരു ഒഴിവുകാലം ആസ്വദിക്കാൻ ഗുരു പദ്ധതിയിട്ടു.
Tuesday, January 5, 2010
ഒരു വർഷാന്ത്യത്തിൽ
അങ്ങനെ ഒരു ഡിസംബർ കൂടി കടന്നു പോകുന്നു.ഗുരുവിനും തോന്നി ഒന്നു തിരിഞ്ഞു നോക്കാൻ. കഴിഞ്ഞ ജനുവരിയിലെ കോച്ചുന്ന തണുപ്പുമുതൽ, ആർദ്രമായ ഏപ്രിൽ മാസത്തിലൂടെ, അത്യുഷ്ണത്തിന്റെ ജൂലായ് ആഗസ്റ്റ് മാസങ്ങൾ ചാടിക്കടന്ന്, ഒക്ടോബറിലെയും,നവംബറിലേയും മഴ നനഞ്ഞ്, വീണ്ടും തണുത്തുറഞ്ഞ ഒരു ഡിസംബർ. കഴിഞ്ഞുപോയ മുന്നൂറ്റി അറുപത്തിനാലു ദിവസങ്ങളിൽ നിന്നായി, പെറുക്കിയെടുക്കാൻ, ഗുരുവിനു മറ്റുള്ളവരേപ്പോലെ നേട്ടങ്ങൾ ഒന്നും ഇല്ലായിരുന്നു എന്നു തോന്നി. എന്നാൽ കൈവഴുതിപ്പോയ പലതും, നഷ്ടങ്ങളുടെ ഒരു നെരിപ്പോടു ബാക്കിയാക്കിയിരുന്നു. ഒരുപക്ഷെ ഈ ഡിസംബറിലേയും, ജനുവരിയിലേയും, തണുപ്പകറ്റാനായിട്ടെന്ന പോലെ!!!
ഗുരുവിന്റെ കുറിപ്പുകളിൽ വിരക്തിയൂടെ വൈരൂപ്യം ഞാൻ അറിഞ്ഞു.
നേട്ടങ്ങളിലേക്കു നോക്കിയപ്പോൾ കണ്ടത് ആദ്യം, കുറച്ചു നല്ല കൂട്ടുകാർ. കൊടുങ്ങല്ലൂരാൻ, വിമുക്തവ്യോമൻ, മാർജ്ജാരജാഗ്രതൻ, തെക്കൻ,താമരശ്ശേരി...തുടങ്ങിയവർ. നഷ്ടങ്ങളും അതുപോലെ. മനസ്സു നീറ്റുന്ന ചില നഷ്ടങ്ങൾ. ഒരിക്കലും നഷ്ടപ്പെടരുതേ എന്നു മാത്രം ആഗ്രഹിച്ചിരുന്ന ചിലർ, എന്റെ നാട്, എന്റെ ഇരിപ്പിടം.പിന്നെ എന്നെതന്നെയും.
ഏന്തായിരുന്നിരിക്കും ഗുരുവിന്റെ മനസ്സിലെന്നു എനിക്കു മനസ്സിലായില്ല. അയാൾ പലപ്പൊഴും അങ്ങനെയാണ്
കഴിഞ്ഞ ജനുവരി പിറന്നതു ഒരു വ്യാഴാഴ്ചയായിരുന്നു. നാലാം ദിനം മുതൽ തണുത്ത വെളുപ്പാങ്കാലത്തെ അഞ്ചരക്കുള്ള വണ്ടിക്കു തെക്കു പടിഞ്ഞാറേക്കു വെച്ചു പിടിചു. വർഷത്തിൽ ഒരു ദിവസം പോലും അവധിയില്ലാത്ത പ്രഭാതർക്കന്റെ വരവിനു മുമ്പെ തന്നെ ആഴ്ച ദിവസങ്ങളിൽ ഞാൻ എന്റെ ഇരിപ്പിടത്തിൽ ചെന്നിരിക്കും. ഫിൽറ്റർ കോഫിയുടെ രുചിആസ്വദിച്ചു കൊണ്ടു ഒരു മാത്രുഭൂമിയും കടിച്ചു പിടിച്ചു തുടങ്ങുന്ന ദിനം മിക്കവാറും അവസാനിക്കുന്നത് വൈകീട്ടു ഒറ്റക്കു വെച്ചുണ്ടാക്കിയ കടലക്കറിയും, വെറുങ്ങലിച്ച ചപ്പാത്തിയും കഴിച്ചു കൊണ്ടായിരിന്നു. അതിനു ശേഷം ചിരപുരാതനം മുതൽ, പോസ്റ്റ് മോഡേൺ വരെയുള്ള തമിഴ് സിനിമകളുടെ ക്ലൈമാക്സിൽ ഒരു ഉറക്കം. നമ്മൾ ഒക്കെ ഉറങ്ങാൻ കാത്തിരിക്ക്യാർന്നു, രാവില്യാവാൻ വേണ്ടീട്ടു എന്നു പോലും തോന്നീട്ടുണ്ട് അന്നൊക്കെ. ഹൊ! സമ്മതിക്കെണം.!! അങ്ങനെ നിരർത്ഥകമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ദിനങ്ങൾകിടയിലാണു പൊടിപിടിച്ചുകൊണ്ടിരിക്കുന്ന ഒരു സൌഹ്രുദം ഞാൻ പൊടി തട്ടിയെടുത്തത്. ഒരുപാടുനാളത്തെ ഇടവേളക്കു ശേഷം എങ്ങനേയോ അവളെ ഞാൻ കണ്ടുമുട്ടി.
അന്നു അവളുടെ ശബ്ദത്തിൽണ്ടായിരുന്ന വിഷാദഭാവം എന്നെ അൽഭുതപ്പെടുത്തി. എന്തെ എന്ന ചോദ്യത്തിനു ആൾകൂട്ടത്തിൽ ഒറ്റപ്പെട്ടു നിൽകുന്ന ആർകും ഉണ്ടാവുന്ന വിഷാദാവസ്ഥയെന്ന് അവൾ മറുപടിയേകി. അവിശ്വാസമായിരുന്നു എന്റെ നിശ്വാസങ്ങളിൽ എനിക്കനുഭവപ്പെട്ടതു. ഗുരു പറഞ്ഞു. എങ്കിലും അവളുടെ ശബ്ദത്തിൽ അനുഭവപ്പെട്ട ഏകാന്തതയും, നഷ്ടബോധവും ഗുരു തിരിച്ചറിയാൻ തുടങ്ങിയിരുന്നു. അന്നവൻ നിശബ്ദമായിഅവളോടു പറഞ്ഞു. നിനക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലാല്ലോ! അർത്ഥമില്ലാത്ത, നിലനില്പില്ലാത്ത ചില സ്വത്വമാണു നിന്നിൽ നിന്നും ഊർന്നിറങ്ങിയതു എന്നു മനസ്സിലാക്കുക.
അവന്റെ വാക്കുകളെ അവൾ ഒരു ജല്പനമായി മാത്രമേ കണ്ടുള്ളൂ. എങ്കിലും അതൊരു തുടക്കമായിരുന്നു. ചിന്തകളുടെയും, വാഗ്വാദങ്ങളുടെയും, ജല്പനങ്ങളുടെയും, പിന്നീടുള്ള വേർപാടിന്റേയും. ആ ഇടക്കാണു ഒരു ദിവസം സ്വന്തം ഇരിപ്പിടം ഗുരുവിനു നഷ്ടമായതു. പിന്നീടുള്ള ദിനങ്ങളിൽ ഒരു ഇരിപ്പിടം കിട്ടാനുള്ള അയാളുടെ നെട്ടൊട്ടത്തിൽ അയാൾകു നഷ്ടമായതു അയാളെ തന്നേയായിരുന്നു. ഒന്നരമാസത്തിനു ശേഷം വക്ക്പൊട്ടിയതും ഒരു ആൽതറയിൽ ഒരു ഇരിപ്പിടം അയാൾ കരസ്ഥമാക്കി.Though compromising a lot of his interests!! തീരെ വയസ്സനായാ ആ ആൽമരത്തിൽ ഇലകൾ തുലോം കുറവായിരുന്നു, ഒരുപക്ഷെ വേരുകൽ ദ്രവിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നിരിക്കും. പലപ്പോഴും അങ്ങനെ തന്നെയല്ലേ സംഭവിക്കാറുള്ളതു.
അതിനിടക്കു പലായന ഭൂമിയിലേക്കു ഒരു സന്ദർശനം, ഗുരുവിനു അതു ഒരിക്കലും ഒരു നല്ല അനുഭവമായിരുന്നില്ല. അവിടെ തന്റെ പല നഷ്ടപ്പെടലുകളും, നെഞ്ചിൽ തറച്ച കൂരമ്പ്കളെപ്പോലെ വേദനിപ്പിച്ചു. ഒന്ന് മറ്റൊന്നിനേക്കാൾ എന്ന പോലെ അവ മത്സരിച്ചു. അന്നു കൂടിച്ച പാല്പായസത്തിനു പോലും മനംപരട്ടുന്ന ഒരു കയ്പ് അയാൾ അനുഭവിച്ചു.
കഴിഞ്ഞ വർഷംഗുരുവിന്റെ എറ്റവും വലിയ നഷ്ടമായതു ഒരു സുഹ്രുത്തിന്റെ വേർപാടായിരുന്നു.അയാളെ കാണാൻ വേണ്ടിപുറപ്പെട്ടതും, പകുതിവഴിയിൽ തിരിച്ചു പോന്നതും ഗുരു എന്നോടു പറഞ്ഞു. സത്യം പറയാല്ലോ, ഒരു പക്ഷെ അന്നുമുതൽ ആയിരിക്കാം ആ സുഹ്രുത്തിനു ഗുരുവിനോടു അകൽച തോന്നിതുടങ്ങിയതു. പോകുമ്പോൾ അയാൾ പറഞ്ഞുവത്രെ, ഗുരുവിനെ കാണാൻ വീണ്ടും ഇടക്കു വരുമെന്നു. ഒരിക്കലും മറക്കില്ലെന്നു. അന്നു ഗുരു സൌമ്യനായി അയാളോറ്റു പറഞ്ഞതു ഞാൻ കേട്ടിരുന്നു, ആരുതും ഇനിയൊരിക്കലും, വരരുതു, ഓർതുവയ്ക്കരുത് മറന്നു വിട്ടേക്കൂം നിനക്കു മംഗളം. ഇടക്കു ഗുരുവിന്റെ ചെയ്തികൾ കണ്ടാൽ കരണം അടിച്ചു പുകയ്ക്കാൻ തോന്നും.ഒരു വഴിക്കു പൊയിട്ടു, പകുതിയിൽ വച്ചു തിരിച്ചു വരിക, ഛെ മൂണയില്ലാത്തവൻ, ശനിയൻ..,
“മതി തന്റെ വിവരണം. ഇയാൾടെ കൊല്ലാവസാനത്തെ ബലൻസ് ഷീറ്റും, ലാഭ നഷ്ടവിവരണവും കേൾക്കാൻ എനിക്കു സമയമില്ല“… എന്നും പറഞ്ഞ് ഞാൻ പോകാൻ ഇറങ്ങി. എനിക്കു പിന്നെ അയാളെ കാണാൻ ലജ്ജ തോന്നി. അയാളുടെ നേട്ടങ്ങളും നഷ്ടങ്ങളും,ചിന്തകളും, സംശയങ്ങളും പങ്കുവെക്കുവാൻ പറ്റിയ ഒരു ചങ്ങാതിയാവാൻ കഴിയാത്തതിൽ, പിന്നെ എന്റെ : അഹം-മമ: എന്ന ജല്പനത്തിൽ അമർഷവും.
ഗുരൂ….. മാപ്പ്…
ഗുരു പിന്നീടൊന്നും എന്നോടു പറഞ്ഞില്ല. പറയാൻ ഒന്നുമില്ലായിരുന്നിരിക്കാം. അല്ലെങ്കിൽ, അയാൾകു താല്പര്യമില്ലാതായിരുന്നിരിക്കാം. പക്ഷെ, അയാൾ ഒന്നും പറഞ്ഞില്ല.
പുതിയ വർഷത്തിലും ഗുരു തന്റെ ഇരിപ്പിടത്തിൽ വന്നിരുന്നു. അതു തുടരുമെന്നു എനിക്കറിയാമായിരുന്നു. ആ ആൽതറയിലിരിക്കുമ്പോൾ ഒരിക്കലും അയാൾകു ശാന്തനായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല എങ്കിൽ കൂടിയും അവിടെ ഇരിക്കുമ്പോൾ ഗുരുവിന്റെ കണ്ണുകളിൽ നല്ല നാളേക്കുള്ള പ്രതീക്ഷകൾ ഉണ്ടായിരുന്നു.
ഉറക്കത്തിന്റെ നിത്യതയിലേക്കു കണ്ണും നട്ടു അയാൾ ആ ആൽതറയിൽ തന്നെ ഇരുന്നു.
ഗുരുവിന്റെ കുറിപ്പുകളിൽ വിരക്തിയൂടെ വൈരൂപ്യം ഞാൻ അറിഞ്ഞു.
നേട്ടങ്ങളിലേക്കു നോക്കിയപ്പോൾ കണ്ടത് ആദ്യം, കുറച്ചു നല്ല കൂട്ടുകാർ. കൊടുങ്ങല്ലൂരാൻ, വിമുക്തവ്യോമൻ, മാർജ്ജാരജാഗ്രതൻ, തെക്കൻ,താമരശ്ശേരി...തുടങ്ങിയവർ. നഷ്ടങ്ങളും അതുപോലെ. മനസ്സു നീറ്റുന്ന ചില നഷ്ടങ്ങൾ. ഒരിക്കലും നഷ്ടപ്പെടരുതേ എന്നു മാത്രം ആഗ്രഹിച്ചിരുന്ന ചിലർ, എന്റെ നാട്, എന്റെ ഇരിപ്പിടം.പിന്നെ എന്നെതന്നെയും.
ഏന്തായിരുന്നിരിക്കും ഗുരുവിന്റെ മനസ്സിലെന്നു എനിക്കു മനസ്സിലായില്ല. അയാൾ പലപ്പൊഴും അങ്ങനെയാണ്
കഴിഞ്ഞ ജനുവരി പിറന്നതു ഒരു വ്യാഴാഴ്ചയായിരുന്നു. നാലാം ദിനം മുതൽ തണുത്ത വെളുപ്പാങ്കാലത്തെ അഞ്ചരക്കുള്ള വണ്ടിക്കു തെക്കു പടിഞ്ഞാറേക്കു വെച്ചു പിടിചു. വർഷത്തിൽ ഒരു ദിവസം പോലും അവധിയില്ലാത്ത പ്രഭാതർക്കന്റെ വരവിനു മുമ്പെ തന്നെ ആഴ്ച ദിവസങ്ങളിൽ ഞാൻ എന്റെ ഇരിപ്പിടത്തിൽ ചെന്നിരിക്കും. ഫിൽറ്റർ കോഫിയുടെ രുചിആസ്വദിച്ചു കൊണ്ടു ഒരു മാത്രുഭൂമിയും കടിച്ചു പിടിച്ചു തുടങ്ങുന്ന ദിനം മിക്കവാറും അവസാനിക്കുന്നത് വൈകീട്ടു ഒറ്റക്കു വെച്ചുണ്ടാക്കിയ കടലക്കറിയും, വെറുങ്ങലിച്ച ചപ്പാത്തിയും കഴിച്ചു കൊണ്ടായിരിന്നു. അതിനു ശേഷം ചിരപുരാതനം മുതൽ, പോസ്റ്റ് മോഡേൺ വരെയുള്ള തമിഴ് സിനിമകളുടെ ക്ലൈമാക്സിൽ ഒരു ഉറക്കം. നമ്മൾ ഒക്കെ ഉറങ്ങാൻ കാത്തിരിക്ക്യാർന്നു, രാവില്യാവാൻ വേണ്ടീട്ടു എന്നു പോലും തോന്നീട്ടുണ്ട് അന്നൊക്കെ. ഹൊ! സമ്മതിക്കെണം.!! അങ്ങനെ നിരർത്ഥകമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ദിനങ്ങൾകിടയിലാണു പൊടിപിടിച്ചുകൊണ്ടിരിക്കുന്ന ഒരു സൌഹ്രുദം ഞാൻ പൊടി തട്ടിയെടുത്തത്. ഒരുപാടുനാളത്തെ ഇടവേളക്കു ശേഷം എങ്ങനേയോ അവളെ ഞാൻ കണ്ടുമുട്ടി.
അന്നു അവളുടെ ശബ്ദത്തിൽണ്ടായിരുന്ന വിഷാദഭാവം എന്നെ അൽഭുതപ്പെടുത്തി. എന്തെ എന്ന ചോദ്യത്തിനു ആൾകൂട്ടത്തിൽ ഒറ്റപ്പെട്ടു നിൽകുന്ന ആർകും ഉണ്ടാവുന്ന വിഷാദാവസ്ഥയെന്ന് അവൾ മറുപടിയേകി. അവിശ്വാസമായിരുന്നു എന്റെ നിശ്വാസങ്ങളിൽ എനിക്കനുഭവപ്പെട്ടതു. ഗുരു പറഞ്ഞു. എങ്കിലും അവളുടെ ശബ്ദത്തിൽ അനുഭവപ്പെട്ട ഏകാന്തതയും, നഷ്ടബോധവും ഗുരു തിരിച്ചറിയാൻ തുടങ്ങിയിരുന്നു. അന്നവൻ നിശബ്ദമായിഅവളോടു പറഞ്ഞു. നിനക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലാല്ലോ! അർത്ഥമില്ലാത്ത, നിലനില്പില്ലാത്ത ചില സ്വത്വമാണു നിന്നിൽ നിന്നും ഊർന്നിറങ്ങിയതു എന്നു മനസ്സിലാക്കുക.
അവന്റെ വാക്കുകളെ അവൾ ഒരു ജല്പനമായി മാത്രമേ കണ്ടുള്ളൂ. എങ്കിലും അതൊരു തുടക്കമായിരുന്നു. ചിന്തകളുടെയും, വാഗ്വാദങ്ങളുടെയും, ജല്പനങ്ങളുടെയും, പിന്നീടുള്ള വേർപാടിന്റേയും. ആ ഇടക്കാണു ഒരു ദിവസം സ്വന്തം ഇരിപ്പിടം ഗുരുവിനു നഷ്ടമായതു. പിന്നീടുള്ള ദിനങ്ങളിൽ ഒരു ഇരിപ്പിടം കിട്ടാനുള്ള അയാളുടെ നെട്ടൊട്ടത്തിൽ അയാൾകു നഷ്ടമായതു അയാളെ തന്നേയായിരുന്നു. ഒന്നരമാസത്തിനു ശേഷം വക്ക്പൊട്ടിയതും ഒരു ആൽതറയിൽ ഒരു ഇരിപ്പിടം അയാൾ കരസ്ഥമാക്കി.Though compromising a lot of his interests!! തീരെ വയസ്സനായാ ആ ആൽമരത്തിൽ ഇലകൾ തുലോം കുറവായിരുന്നു, ഒരുപക്ഷെ വേരുകൽ ദ്രവിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നിരിക്കും. പലപ്പോഴും അങ്ങനെ തന്നെയല്ലേ സംഭവിക്കാറുള്ളതു.
അതിനിടക്കു പലായന ഭൂമിയിലേക്കു ഒരു സന്ദർശനം, ഗുരുവിനു അതു ഒരിക്കലും ഒരു നല്ല അനുഭവമായിരുന്നില്ല. അവിടെ തന്റെ പല നഷ്ടപ്പെടലുകളും, നെഞ്ചിൽ തറച്ച കൂരമ്പ്കളെപ്പോലെ വേദനിപ്പിച്ചു. ഒന്ന് മറ്റൊന്നിനേക്കാൾ എന്ന പോലെ അവ മത്സരിച്ചു. അന്നു കൂടിച്ച പാല്പായസത്തിനു പോലും മനംപരട്ടുന്ന ഒരു കയ്പ് അയാൾ അനുഭവിച്ചു.
കഴിഞ്ഞ വർഷംഗുരുവിന്റെ എറ്റവും വലിയ നഷ്ടമായതു ഒരു സുഹ്രുത്തിന്റെ വേർപാടായിരുന്നു.അയാളെ കാണാൻ വേണ്ടിപുറപ്പെട്ടതും, പകുതിവഴിയിൽ തിരിച്ചു പോന്നതും ഗുരു എന്നോടു പറഞ്ഞു. സത്യം പറയാല്ലോ, ഒരു പക്ഷെ അന്നുമുതൽ ആയിരിക്കാം ആ സുഹ്രുത്തിനു ഗുരുവിനോടു അകൽച തോന്നിതുടങ്ങിയതു. പോകുമ്പോൾ അയാൾ പറഞ്ഞുവത്രെ, ഗുരുവിനെ കാണാൻ വീണ്ടും ഇടക്കു വരുമെന്നു. ഒരിക്കലും മറക്കില്ലെന്നു. അന്നു ഗുരു സൌമ്യനായി അയാളോറ്റു പറഞ്ഞതു ഞാൻ കേട്ടിരുന്നു, ആരുതും ഇനിയൊരിക്കലും, വരരുതു, ഓർതുവയ്ക്കരുത് മറന്നു വിട്ടേക്കൂം നിനക്കു മംഗളം. ഇടക്കു ഗുരുവിന്റെ ചെയ്തികൾ കണ്ടാൽ കരണം അടിച്ചു പുകയ്ക്കാൻ തോന്നും.ഒരു വഴിക്കു പൊയിട്ടു, പകുതിയിൽ വച്ചു തിരിച്ചു വരിക, ഛെ മൂണയില്ലാത്തവൻ, ശനിയൻ..,
“മതി തന്റെ വിവരണം. ഇയാൾടെ കൊല്ലാവസാനത്തെ ബലൻസ് ഷീറ്റും, ലാഭ നഷ്ടവിവരണവും കേൾക്കാൻ എനിക്കു സമയമില്ല“… എന്നും പറഞ്ഞ് ഞാൻ പോകാൻ ഇറങ്ങി. എനിക്കു പിന്നെ അയാളെ കാണാൻ ലജ്ജ തോന്നി. അയാളുടെ നേട്ടങ്ങളും നഷ്ടങ്ങളും,ചിന്തകളും, സംശയങ്ങളും പങ്കുവെക്കുവാൻ പറ്റിയ ഒരു ചങ്ങാതിയാവാൻ കഴിയാത്തതിൽ, പിന്നെ എന്റെ : അഹം-മമ: എന്ന ജല്പനത്തിൽ അമർഷവും.
ഗുരൂ….. മാപ്പ്…
ഗുരു പിന്നീടൊന്നും എന്നോടു പറഞ്ഞില്ല. പറയാൻ ഒന്നുമില്ലായിരുന്നിരിക്കാം. അല്ലെങ്കിൽ, അയാൾകു താല്പര്യമില്ലാതായിരുന്നിരിക്കാം. പക്ഷെ, അയാൾ ഒന്നും പറഞ്ഞില്ല.
പുതിയ വർഷത്തിലും ഗുരു തന്റെ ഇരിപ്പിടത്തിൽ വന്നിരുന്നു. അതു തുടരുമെന്നു എനിക്കറിയാമായിരുന്നു. ആ ആൽതറയിലിരിക്കുമ്പോൾ ഒരിക്കലും അയാൾകു ശാന്തനായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല എങ്കിൽ കൂടിയും അവിടെ ഇരിക്കുമ്പോൾ ഗുരുവിന്റെ കണ്ണുകളിൽ നല്ല നാളേക്കുള്ള പ്രതീക്ഷകൾ ഉണ്ടായിരുന്നു.
ഉറക്കത്തിന്റെ നിത്യതയിലേക്കു കണ്ണും നട്ടു അയാൾ ആ ആൽതറയിൽ തന്നെ ഇരുന്നു.
Subscribe to:
Posts (Atom)