Saturday, November 28, 2009
അവൾ
ഗുരു കണ്ണു തുറന്നു.. എവിടെ എന്നറിയാൻ ചുറ്റും ഒന്നു കണ്ണോടിച്ചു. സന്ധ്യാസമയത്തെ ഓറഞ്ച് നിറമുള്ള് ആകാശവും, ചെമ്പകപ്പൂക്കളുടെ ഗന്ധവും ഗുരുവിനു സ്ഥലകാലബോധം നൽകി. ഇളം ചൂടുള്ള വ്രിശ്ചിക മാസിലെ ഉച്ചവെയിലിൽ ഒരു പുസ്തകം വായിച്ചിരുന്ന താൻ എപ്പോൾ മയക്കത്തിലേക്കു വഴുതി എന്നു അയാൾ ആശ്ചര്യപ്പെട്ടു. ഒരു ദീർഘ-നിശ്വാസത്തോടെ അയാൾ എഴുന്നേറ്റിരുന്നു..വീണ്ടും ഗുരു തന്റെ ചിന്തയിലേക്ക് ഒഴുകി. ഇതു വരെ കാണാത്ത ആ കൂട്ടുകാരിയുടെ ശബ്ദം ഓർത്തെടുക്കാൻ ശ്രമിച്ചു. കുട്ടിക്കാലത്ത് ആകാശവാണിയിലൂടെ കേട്ടു പരിചയിച്ച ശബ്ദം പോലെ തോന്നിയിരുന്നു പണ്ടൊക്കെ. ഭഗവതിയമ്പലത്തിൽ കേട്ടുമറന്ന ചിലമ്പൊലി പോലെ തോന്നിയിരുന്നു മറ്റു ചിലപ്പോൾ. എങ്കിലും അവളുടെ ശബ്ദത്തിനു ഒരു ആർദ്രത ഉണ്ടായിരുന്നു. എങ്കിലും ഇത്രയിടക്ക് അവളെ ഒന്നു കാണാൻ പോലും ശ്രമിക്കാഞ്ഞത് മനസ്സിൽ ഒരു മുറിപ്പാടുണ്ടാക്കിയിരുന്നു. ഒരുപക്ഷേ കണ്ടിരുന്നെങ്കിൽ, ഈ മുറിവിന്റെ ആഴം കൂടിയെനെ! കുറേ മാസങ്ങളിൽ അവളുടെ ശബ്ദം കേൾകാത്ത ദിവസങ്ങൾ ഇല്ല തന്നെ. ഉണ്ടെങ്കിൽ തന്നെ അവ വിരലിലെണ്ണാവുന്നവ മാത്രം.!! ചിലപ്പോഴെങ്കിലും തോന്നിയിരുന്നു ഈ ലോകം മുഴുവൻ അവളെ വേദനിപ്പിച്ചിരുന്നു എന്നു.. അതിൽ ഉൾപെട്ട ഈ ഞാൻ പോലും അവളെ കുത്തിനോവിക്കുന്നതിൽ മത്സരിക്കുക്കയായിരുന്നോ? ഏറേ നാളത്തെ കൂട്ട് കുറേശ്ശേ ആയി നേർത്തു നേർത്ത് ഇല്ലാതായതു നിസ്സഹായനായി നോക്കിനിൽകേണ്ടി വന്ന പോലെ തോന്നി ഗുരുവിന്…. അതിന്റെ കാരണം അന്വേഷിക്കാൻ പോലും ശ്രമിച്ചില്ല എന്ന് അയാൾ സ്വയം കുറ്റപ്പെടുത്തി. നഷ്ടപ്പെട്ട സൌഹ്ര്ദം എന്നും ഒരു ഓർമ്മയായി ഗുരുവിൽ അവശേഷിച്ചിരുന്നു.
ഓർമ്മകളിലേക്കുള്ള ഒഴുക്കു തടയാൻ ഗുരുവിനു സാധിച്ചില്ല. അവൾ പറഞ്ഞ ഒരു കഥ ഗുരുവിന്റെ മനസ്സിലേക്കു ഓടിവന്നു. ഒരു കുപ്പിവള കഷ്ണത്തിന്റെ കഥ. ചുവന്ന ഒരു കുപ്പിവള കഷ്ണം.! അതുപറഞ്ഞപ്പൊൾ അവളുടെ ശബ്ദത്തിനു ഒരു സ്കൂൾ കുട്ടിയുടെ കൊഞ്ചൽ ഉണ്ടായിരുന്നു. ഇടക്കെപ്പൊഴൊ ഒരു തേങ്ങലും ഗുരു ശ്രദ്ദിച്ചു.
അവളുടെ കോൺവെന്റ് സ്കൂളിലേക്കു! ശ്രുതി അവളുടെ കൂട്ടുകാരിയായിരുന്നു. ഇരുവരും എപ്പൊഴും കൂടെതന്നെ ഉണ്ടാവുമായിരുന്നത്രെ. പക്ഷെ ഒരു ക്രിസ്തുമസ്സ് പരീക്ഷ വരെയെ ആ സൌഹ്രുദം നില നിന്നുള്ളൂ അത്രെ. അവൾ പ്രത്യേക തിരഞ്ഞെടുത്തു, കൂടുതൽ ഭംഗിയാക്കി ഒരു മുത്തം കൂടി വെച്ചു, കവറിലാക്കി ഒട്ടിച്ചയച്ച ആശംസാ കാർഡിനു ശ്രുതി ഇതുവരെ ഒരു മറുപടി നൽകിയില്ല. അവധി കഴിഞ്ഞു വീണ്ടും വിദ്യാലയത്തിലെത്തിയ ശ്രുതി അവളെ ഒന്നു നോക്കുക പോലും ചെയ്തില്ല. ശ്രുതിയുടെ പിറന്നാൾ ദിനത്തിൽ അവൾകൊഴികെ മറ്റു കൂട്ടുകാരികൾക്കു കൊടുത്ത സ്പെഷ്യൽ മധുരം ഒരു മുറിപ്പാടായി അവളിൽ കിടന്നിരുന്നു. ഒരുപക്ഷെ അതായിരുന്നിരിക്കണം അവൾ ആദ്യമായ് അനുഭവിച്ച വേർതിരിവിന്റെ വേദന.
വർഷാവസാന പരീക്ഷയുടെ അവസാന ദിനം ശ്രുതിയുടെ പെൻസിൽ ബോക്സിൽ നിന്നും ഒരു ചുവന്ന കുപ്പിവള കഷ്ണം നീട്ടി അവളോടു പറഞ്ഞു. “ഇതു നിനക്കെന്റെ സമ്മാനം. എത്രകാലം ഇതു നിന്റെ പക്കൽ ഉണ്ടാവും എന്നു കാണട്ടെ ഞാൻ. എന്തെ സൌഹ്രുദത്തിന്റെ അടയാളമായിട്ട്!!
തന്റെ സൌഹ്രുദത്തെ അംഗീകരിച്ച നിമിഷത്തിൽ നിർനിമേഷയായി കയ്യിലേറ്റ ആ കുപ്പിവളകഷ്ണം ഒന്നര ദശാബ്ദത്തിനിപ്പുറം അവൾ ഇന്നും സൂക്ഷിച്ചു വച്ചിരിക്കുന്നു. ശ്രുതി വരുമ്പോൾ കാണിച്ചു കൊടുക്കാൻ…
പ്രിയപ്പെട്ട ശ്രുതീ, നിനക്കു അന്നു നഷ്ടമായതു ഇന്നീ ലോകത്തിൽ ഏറ്റവും അപൂർവ്വമായ സുന്ദര സൌഹ്രുദമാണു കു്ട്ടീ…. നിന്റെ ചുവന്ന കുപ്പിവളപ്പൊട്ടു തന്നെ അതിനു സാക്ഷ്യം.
*******
ഒരു കുപ്പിവളകിലുക്കമോ അതോ പാദസര സീൽകാരമോ തന്നിലേക്കടുത്തു വരുന്നത് കേട്ടാണു ഗുരു ചിന്തയുൽ നിന്നും ഉണർന്നതു. തിരിഞ്ഞു നോക്കാതെ തന്നെ വരുന്നത് ലേഖയാണെന്നു ഗുരുവിനു മനസ്സിലായി. ഒരു ചക്ഷുശ്രവണനെപ്പോലെ അയാൾ പാദചലനങ്ങളിൽകൂടി ലേഖയെ തിരിച്ചറിയാൻ തുടങ്ങിയിരുന്നു. ഗുരുവിന്റെ ഒരു പുതിയ കൂട്ടുകാരിയാണ് ലേഖ. അവളുടെ വീട്ടിൽ ഒട്ടേറെ പുസ്തകങ്ങൾ ഉണ്ട്. കണ്ടപ്പോൾ കൊതിയല്ല മറിച്ച് അസൂയാണു തോന്നിയതു. പഴയ ക്ലാസ്സിക്കുകൾ മുതൽ നൈപോൾ പൊലെയുള്ള ആധുനിക എഴുത്തുകാരുടെ വരെ പുസ്തകങ്ങൾ. ഒരു വലിയ നിധി തന്നെ ഉണ്ട് അവിടെ.
മുമ്പു കണ്ട കരഞ്ഞു കലങ്ങിയ ലേഖയുടെ കണ്ണുകൾ ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. മുഖ്ത്തു പുതിയ ഒരു വെളിച്ചം വന്നിട്ടുള്ള പോലെ. അതിന്റെ കാരണം തിരക്കിയപ്പോൾ അവൾ പറഞ്ഞതിങ്ങനെ.
“ പ്രണയം നഷ്ടപ്പെടുന്ന ആദ്യത്തെ പെൺകുട്ടിയൊന്നും അല്ല ഞാൻ. ഗുരു പറഞ്ഞ പോലെ എന്നെ വേണ്ടാത്തവരെപ്പറ്റി ഞാൻ എന്തിനു വ്യാകുലപ്പെടണം. ഇത്തരം സംഗതികളിൽ ഒരല്പം അഹന്തയൊക്കെ ആവാം എന്നല്ലെ ഗുരു പറഞ്ഞതു. ഇനിയെന്തിനാ വെറുതെ വിഷമിച്ചിരിക്കുന്നതു?അങ്ങനെയെങ്കിൽ ഞാൻ വീണ്ടും ഒരു നഷ്ടപ്പെടലിലേക്കല്ലേ തിരിച്ചുപോകുന്നതു”
അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്കു ഒരു ചെമ്പകപ്പൂവിന്റെ ഭംഗിയും, ചുറ്റും അതിന്റെ സുഗന്ധവും ഉണ്ടായിരുന്നു.
പടിഞ്ഞാറെ മാനത്തു ചുവപ്പു നിറം മാറി കൂറേശ്ശെയായി ചാരനിറം ചേരാൻ തുടങ്ങിയപ്പോൾ അവർ രണ്ടു പേരും വീട്ടിലേക്കു മടങ്ങി.
തുടരും.
Saturday, August 22, 2009
ഒരു തുടക്കം
ഗുരു എന്നും ആ പുഴക്കരയിൽ വരാറുണ്ടായിരുന്നു. ദൂരെയുള്ള വീട്ടിൽ നിന്നും, ഗുരുവിന്റെ സൈകിൾ യാത്ര ഈ പുഴക്കരയിലേക്കായിരുന്നു., പുഴയിലേക്കു തെന്നിവീഴാറായെന്ന പോലെ നിൽകുന്ന പാറയുടെ വക്കത്ത്, ഗുരു പുഴയിലേക്കു കാൽതൂക്കിയിരിക്കറുണ്ടായിരുന്നു.. ഗുരുവിനെ പോലേ പലരും അവിടെ വരാരുണ്ട്.അവരുടെ സയാഹ്നങ്ങളുടെ ഭാരം കുറക്കുവാനായി. പുഴക്കരയിലെ വെള്ളാരം കല്ലുകൾ പെറുക്കിയെടുക്കൻ മാത്രമായി ചിലർ വരാറുണ്ടായിരുന്നു. പ്രണയത്തിന്റെ ഗന്ധം പരത്തുന്ന അവിടത്തെ ചെമ്പകപ്പൂക്കൾ പെറുക്കിയെടുക്കനായി മറ്റുചിലർ വരാറുണ്ടായിരുന്നു. ആ ചെമ്പകമരത്തിന്റെ കാര്യം അൽഭുതമാണ്. എത്ര കടുത്ത വേനലിലും മഴക്കാലത്തും അതിൽ പൂക്കൾ ഉണ്ടാവുമായിരുന്നു. ചിന്നംപിന്നം പെയ്യുന്ന കർക്കിടക മഴയിൽ കുതിർന്നടർന്നു വീഴുന്ന ചെമ്പക ഇതളുകൾക്കു പൊതുവെ സുഗന്ധം കൂടുതൽ ഉള്ളതുപോലെ !! അങ്ങനെ മഴയും തോൽക്കുമായിരുന്നു. അതിൽ ആത്മഹൂതി ചെയ്ത ഒരു പ്രണയിനിയുടെ മനോകാമനയത്രെ എന്നും പൂക്കുന്ന, ഈ ചെമ്പകമരം.
ഒഴുകുന്ന പുഴയുടെ ഭാവങ്ങൾ ഗുരു ഗ്രഹിക്കാറുണ്ടായിരുന്നു. കടുത്തവേനലിൽ ഒരു മെലിഞ്ഞ സുന്ദരിയുടെ രൂപമേറുന്ന അവൾക്കു, കർക്കിടകത്തിലും, തുലാംമാസിലും പൂതനാമോക്ഷം കഥയിലെ പൂതനയുടെ രൌദ്രതയാണുണ്ടാവുക. ദയ തീണ്ടാത്ത അട്ടഹാസം അവൾക്കു പഥ്യമായിരുന്നു. അവളെ ഗുരു ഭയക്കാറുമുണ്ടായിരുന്നു.
എങ്കിലും ഗുരു എന്നും അവിടെ വരുമായിരുന്നു.
ഇതുവരെയില്ലാതെ, എന്തോ, അവിടെ കാണാറുള്ള ഒരു പുതിയമുഖം ഗുരുവിന്റെ ശ്രദ്ധ നേടിയിരുന്നു. ഒന്നോ രണ്ടോ വെള്ളാരം കല്ലുകൾ എടുത്തവൾ ചെമ്പക മരത്തണലിൽ ഇരിക്കാറുണ്ട്. വെള്ളത്തിലേക്കു എന്തോ വീണ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ അവൾ ഇടവഴിയിലേക്ക് നടന്നടുത്തിരിക്കും. ഒരാഴ്ചയോളം നീണ്ട മുഖപരിചയം, ഒരു പുഞ്ചിരിയിലേക്കു നീണ്ടു, പിന്നേയും സമയമെടുത്തു ഒന്നു മിണ്ടാൻ.
അവളുടെ കണ്ണിലെ വിഷാദത്തിന്റെ കാരണം എന്താകും എന്നതു ഗുരുവിനേ ഇടക്കെങ്കിലും ചിന്തിപ്പിക്കാറുണ്ട്.
പതിവുപോലെ പാറയുടെ വക്കിലിരിക്കുന്ന ഗുരുവിന്റെ കയ്യിലെ അന്നു ഒരു ഫ്രെഞ്ച് സാഹിത്യ പരിഭാഷയും ഉണ്ടായിരുന്നു. പതിവിലും നേർതെ വന്ന അവൻ പുസ്തകം പകുതിയോളം വായിച്ചു തീർത്തപ്പോഴേക്കും ജഗത്സാക്ഷി പടിഞ്ഞാറേ ചിറയിലേക്കാഞ്ഞിരുന്നു. പുഴക്കക്കരെ അത്രദൂരെയല്ലാത്ത കുന്നിൻ ചെരിവു വരെ മാത്രമേ അവിടെ സന്ധ്യാർക്കനെ കാണാറുള്ളൂ,, അദ്ദേഹം ഒക്കുമ്പോഴേക്കും പുഴക്കരയിൽ ഇരുട്ടു വീണു തുടങ്ങും. ഒരു തേങ്ങൽ കേട്ടാണു ഗുരുവിന്റെ ശ്രദ്ധ പുസ്തകത്തിൽ നിന്നടർന്നത്.
തിരിഞ്ഞ് നോക്കിയപ്പോൾ പുതിയമുഖി നമ്രശിരസ്കയായി ഇരുന്നു തേങ്ങുന്നു, സന്ധ്യാർക്കൻ മറഞ്ഞതിനു ശേഷം, ഇരുട്ടു വീഴാൻ തുടങ്ങിയപ്പോൾ നദീഗോചരർ സ്വഭവനങളിലേക്ക് നീങ്ങാൻ തുടങ്ങിയിരുന്നു. പതിവില്ലാതെയെന്നോണം, അവിടെ ഒരു മൂകാന്തരീക്ക്ഷം പടർന്നിരുന്നു. എന്തുകൊണ്ടോ ഇതൊന്നും ഗുരുവിന്റെ ശ്രദ്ധയിൽ പെട്ടില്ല. ഇരുട്ടു വീണുതുടങ്ങിയെന്നായപ്പൊൾ ഗുരുവും വീട്ടിലേക്കു പോകാനെണീറ്റു. ചെമ്പക മരച്ചുവട്ടിലെ പെൺകുട്ടി ഇനിയും കരച്ചിലടക്കിയിട്ടില്ല.
ഗുരു പറഞ്ഞു
സുഹ്രുത്തെ നേരം ഇരുട്ടുന്നു… ഇനിയും ഇവിടെ തന്നെ ഇരിക്കാനാണോ ഭാവം?
അവൾ മുഖമുയർത്തി നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നഷ്ടപ്രണയത്തിന്റെ ആർദ്രത ഗുരു കണ്ടറിഞ്ഞു.
ഇവിടെ ഇതുവരെ കണ്ടിട്ടില്ലല്ലോ!! ഈ ഭാഗത്തു പുതുതായി വന്നതാണോ? ഗുരു ചോദിച്ചു.
അധികം ദിവസമായിട്ടില്ല ഇവിടെ വന്നിട്ട്.. ഈ പുഴയൊരം എനിക്കിഷ്ടമായി അതുകൊണ്ടാ ഇവിടെ വന്നത്.
അവളുടെ ശബ്ദത്തിനു.. കുപ്പിവളയുടെ കിലുക്കം പോലെ ഉണ്ടായിരുന്നു.
ദു:ഖാർദ്രയെങ്കിലും, ശബ്ദത്തിൽ സന്തോഷം വരുത്താൻ അവൾ ശ്രമിച്ചു.
ഗുരു എന്നല്ലേ ഇയാൾടെ പേര്? അവൾ ചോദിച്ചു.
എങ്ങനെ അറിയാം? എന്ന ഗുരുവിന്റെ മുഖത്തെ ആശ്ചര്യം കണ്ടിട്ടൊ മറ്റോ അവൾ പറാഞ്ഞു. അടുത്ത വീട്ടിലെ മായച്ചേച്ചി പറഞ്ഞാതാണെന്നു..
അവളുടെ വലംകയ്യിലെ കുപ്പിവളക്കിലുക്കം ഗുരുവിനൊരുപാടിഷ്ടമായി…
കുറച്ചിടക്കായി ഇവിടെ വരാറുണ്ടല്ലേ?
അവൾ ഒന്നു പുഞ്ചിരിച്ചു.
ക്ഷമിക്കണം.. ഞാൻ ഇതു വരെ ഇയാളുടെ പേരു ചോദിച്ചില്ല…!!!
ലേഖ, അതാ എന്റെ പേര്... അവൾ പറഞ്ഞു.
ആ ശബ്ദത്തിനു ഒരു വിറയൽ ഉണ്ടായിരുന്നു… ഉള്ളിൽ പൊട്ടിക്കരയുന്നതു പോലെ.
അപ്പോൾ വീശിയ കാറ്റിൽ ഒരു ചെമ്പകപ്പൂ താഴെ വീണു. അതവൾ പെറുക്കിയെടുത്തു. ഒന്നു മണത്തിട്ടവൾ പറഞ്ഞു .. ഹായ്!!! എന്തൊരു മണം…. ഇതു പ്രണയത്ത്റ്റിന്റെ മണമാണ്. ഈ ചെമ്പകമരത്തെപ്പറ്റി മായചേച്ചി ഒരു കഥ പറഞ്ഞു തന്നിട്ടുണ്ട്.. ഒരു നഷ്ട പ്രണയത്ത്റ്റിന്റെ കഥ.
ഗുരു ആ കഥ കേട്ടിട്ടുണ്ടോ?...
ഞാൻ കഥകളിൽ വിശ്വസിക്കാറില്ല… ഗുരു പറഞ്ഞു.. കുറച്ച് ഈർഷ്യയൊടെ..
ആവൾ അതു മനസ്സിലാക്കി…
അവർ രണ്ടു പേരും സൈകിളുകൾ തള്ളി ഇട വഴിയിൽ നിന്നും, റോഡിലേക്കു ഇറങ്ങി. കുന്നിൻ ചെരിവിറങ്ങി അവർ ലേഖയുടെ വീടിന്നു മുൻപിലെത്തി.
പടി കടന്നുള്ളിലേക്കു നടന്ന അവൾ ഒന്നു തീരിഞ്ഞു നോക്കുക പോലും ചെയ്തില്ല. അവൾ കയ്യിലെ ചെമ്പക പൂവിന്റെ ഗന്ധം ആസ്വദിക്കുന്നുണ്ടായിരുന്നു.
(തുടരും..)
Monday, July 13, 2009
വിശപ്പ്.
വിശക്കുന്നെനിക്കെപ്പോഴും; എന്തേ ഞാൻ-
വിശപ്പിന്ന് ജീവൻവച്ചതോ?
വിശപ്പിതെന്തിനെന്നെനിക്കറിയില്ല, നൂണം-
വിശപ്പിന്റെ വിളിയതഘോരം തന്നെ !!
വിശപ്പിലൂടെ ഞാൻ അറിയുന്നു, അറിവു നേടുന്നു,
യോഗിയാവുന്നു, യാചകനാവുന്നു.
വിശപ്പെന്നെ ദ്വൈതനാക്കുന്നു, പിന്നദ്വൈതനും
നേരുള്ള, നെറിയുള്ളവനാക്കുന്നു, പിന്നെ കള്ളനും....
Saturday, June 27, 2009
Thursday, June 25, 2009
പാർവ്വതി ടീച്ചറിന്റെ കണ്ണട
ഞങ്ങളുടെ പാർവ്വതി ടീച്ചർ ഒരു ഓർമ്മയായിരിക്കുന്നു. കഴിഞ്ഞ വിദ്യാരംഭകാലത്തു കൂടി ഞാൻ അവരെ കണ്ടിരുന്നു. മമ്മിയൂർ അമ്പലത്തിൽ വെച്ച്. എന്റെ അമ്മയുടെ പ്രക്ര്തിയുള്ള ടീച്ചർന്റെ വാത്സല്യം വേണ്ടുവൊളം അനുഭവിക്കൻ ഉള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായിട്ടുണ്ട്.. വലിയ കുങ്കുമപ്പൊട്ട് തൊട്ടു വരുന്ന, ക്ലാസ്സ്മുറി നിറയുന്ന ശബ്ദമുള്ള ടീച്ചർ ആണ് ഗണിതശാസ്ത്രത്തിന്റെ ആദ്യാക്ഷരങ്ങൾ ഞങ്ങൾക്കു പകർന്നു തന്നത്. ആൾജിബ്ബ്രയും, ജൊമെട്രിയും തുടങ്ങി ഗണിത ശാസ്ത്രത്തിന്റെ അനന്തവിഹായസ്സിലേക്കു അവർ ഞങ്ങളെ കൈപിടിച്ചുയർത്തി. അവരുടെ ഒർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലി
കൾ അർപ്പിച്ചുകൊണ്ടു, അവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.
സംഭവദിവസം, മേ
ല്പറഞ്ഞ ഞാനടക്കമുള്ളവരിൽ ചിലർ ചേർന്നു, ഊണു കഴിച്ചശേഷം, ഒരു കളി തുടങ്ങി, വെട്ട്തുണികൾ പൊതിഞ്ഞു തുന്നി കെട്ടിയ പുതിയ ബോർഡ് ഡസ്റ്റർ കൊണ്ടുള്ള “ഏറുംപന്ത് കളി“… എറെന്നു പറഞ്ഞാൽ അതുകൊണ്ടാൽ തെങ്ങിന്മേലുള്ള തേങ്ങ വരെ വീണു പോകും!!!..
അന്നത്തെ ആ പിള്ളേരുണ്ടെങ്കിൽ പിന്നെ, ഇന്ത്യൻ ആർമ്മിക്കു, അതിർത്തീലെ മലമുകളിലേക്കു ഷെൽ തൊടുക്കാൻ ഇന്നത്തെ ബൊഫോഴ്സ് തോക്കു പോലും വേണ്ടിവരില്ലായിരുന്നു. നന്ദന്റേയും, അജിയുടെയും ഒക്കെ ഏറാണെങ്കിൽ, ഷെല്ലുകൾ ഒരു സെന്റീമീറ്റർ പോലും തെറ്റാതെ ക്രിത്യം ലക്ഷ്യത്തിൽ പതിന്മടങ്ങ് ശക്തിയോടെ പതിക്കുമായിരുന്നേനെ.
അന്നാണെങ്കിൽ കോ

റം തികയാത്ത കളിയായിരുന്നു. പലരും പുറത്തിരുന്നു.. എന്റ്നെ ഓർമ്മ ശരിയെങ്കിൽ, ഞാനു, രാമക്രിഷ്ണൻ, അജി, തുടങ്ങിയ രണ്ടാം നിര സൈനികരുടെ മാത്രം കളിയായി അന്ന്.
താഴെ വീണ കണ്ണടയുടെ ചില്ല്, എന്റെ സ്വപ്നങ്ങൾ പോലെ തകർന്നു. ശബ്ദമുഖരിതമായ ക്ലാസ് പെട്ടന്ന് നിശ്ശബ്ദമായി. നിലത്തു വീണ കണ്ണടയും കഷ്ണങ്ങളും ഞാൻ തെന്നെയെടുത്ത് മേശപ്പുറത്തെടുത്തു വെച്ചു. ക്ലാസ്സിൽ ആകെ കേൾകാവുന്നതായി എന്റെ ഹ്ര്ദയമിടിപ്പും, കവിളത്തേറ് കൊണ്ട സ്മിതയുടെ തേങ്ങലും മാത്രം.
ഊണുകഴിഞ്ഞ് തിരിച്ചെത്തിയ ടീച്ചർ ക്ലാസ്സിലെ അച്ചടക്കം കണ്ട് അന്തിച്ചു പോയി എന്നാണു വാൽകഷ്ണം.
കണ്ണടയെടുത്തു മൂക്കത്ത് വച്ചപ്പോൾ പകുതി ചില്ലുള്ള ഒരു കണ്ണും, ഓട്ടയായ മറ്റേകണ്ണും !!!!!……
ചോദ്യം വരണേനു മുമ്പേ ദീപയുടെ സാക്ഷ്യം, “ഹര്യാ ടീച്രേ അതെറിഞ്ഞൊടച്ചേ..“ കൂട്ടുകാര്യേ എറിഞ്ഞേനുള്ള പകപോക്കൽ..
ടീച്ചർ: ആണോ ഹരീ?;.
കളിച്ച ഞങ്ങളെ വിളിച്ച് സ്മിതക്കിട്ടെറിഞ്ഞതിന് ഓരോ അടി കൈ വെള്ളയിൽ… ഉന്നം തെറ്റി എനിക്കു കിട്ടീത് കൈതണ്ടയില്. കണ്ണടയുടെ കാര്യം സാരല്ല്യ എന്നാൽ ഇത്തരം കളിക്കിടയിൽ കുട്യൊൾകെന്തെങ്കിലും പറ്റ്യാൽ ഉണ്ടാവുന്ന ഭവിഷ്യത്തുകൾ ടീച്ചർ മനസ്സിലക്കിത്തന്നു. ടീച്ചറോട് തെറ്റും, അടിവാങ്ങിതന്നതിനു ദീപ-ജ്യോതിമാർക്ക് നന്ദിയും പ്രശ്നങ്ങൾ ഒഴിവാക്യതിനു ഈശ്വരനു രക്ഷയും പറഞ്ഞു ഇരിപ്പിടത്തിലേക്കു മടങ്ങി.
ക്ലാസ്സിലെ മൌഡ്ഡ്യത്തിൽ സംശയം തോന്നി വന്ന ജെസ്സി ടീചചറുടെ വിവരണങ്ങളിൽ നിന്നും, ഹരിയും സംഘവും വീണ്ടും സ്കൂളിലെ ഗുണ്ടാലിസ്റ്റിലായി. സംഭവമറിഞ്ഞ് സ്വമേധയാ കേസ് എടുത്ത രാജൻ മാഷ് (ഹെഡ്മാഷ്) ടീച്ചറുടെ സാന്നിദ്ധ്യത്തിൽ വള്ളിചൂരൽ കൊണ്ടു 4 അടി വീതം തന്ന്യ് സായൂജ്യനായി.
പിന്നെ എറിഞ്ഞുടച്ച ഞാൻ തന്നെ കണ്ണട നേരെയക്കികൊടുക്കൻ ഉത്തരവായി വിധി വന്നു. അതു പിൻവലിപ്പിച്ചു ടീച്ചർ എന്നെ രക്ഷിക്കുകയായിരുന്നു.
ആ ദിനത്തോടെ ക്ലാസ്സിലും സ്കൂൾ പരിസരത്തും “ഏറുംപന്തെ“ന്ന വിഖ്യാതമായ ഒരു കളി നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. അതിനും കുട്ടികളുടെ നീരസ്സത്തിനു പാത്രമായി ഞാൻ എന്റെ വിദ്യകൊണ്ടുള്ള അഭ്യാസം തുടർന്നു.
കബീർദാസ് പറഞ്ഞ പോലെ ദൈവം ആരെന്നു നമുക്കു കാണിച്ച് തരുന്ന ഗുരുവിന്റെ പാദങ്ങളിൽ നമിച്ചു കൊണ്ട്…
ഇവിടെ നിർത്തുന്നു…..
മേൽ പറഞ്ഞ കഥാപാത്രങ്ങളിൽ ആരേയും വേദനിപ്പിക്കനോ കളിയാകാനോ അല്ല ഇത്രയും എഴുതിയതെന്നു പ്രത്യേകം വെളിപ്പെടുത്തട്ടെ....
Thursday, June 11, 2009
ഒരു മോഷണത്തിന്റെ കഥ
ഇതൊരു രസകരമായ സംഭവമാണ്. ഇതു നടന്നിട്ട് ഇപ്പൊൾ പതിനെട്ടു വർഷത്തിലധികമായിട്ടുണ്ട്. കുറെ ഒക്കെ മറവിയാണ്ടു കഴിഞ്ഞ്ഞ്ഞു എങ്കിലും അതിന്റെ ചില പാടുകൾ എന്റെ ദേഹത്തിപ്പൊഴും ഉണ്ട്.
അന്നു ഞങ്ങൾ വൈദ്യരുടെ സ്കൂളിൽ എൽ.പീ ക്ലാസ്സിൽ പഠിക്കുന്നു.
പച്ചനിറത്തിലുള്ള ട്രൌസാറും, പിന്നെ വെള്ള ഷർട്ടും ഇട്ട്ങനെ പറന്നു നടക്കണ പ്രായം. തൊളിൽ ബാഗും തൂക്കി പ്രാവു കുട്ടികളെ പോലെ. വീടിനടുത്തുള്ള സമപ്രായക്കരായ കുട്ടികക്കൊപ്പം പപ്പടക്കെട്ടു പൊലെ ഉള്ള പുസ്തകോം കൊണ്ട് രാവിലെ സ്കൂളിലേക്കു. വെള്ള തൂവാല പൊതിഞ്ഞു കെട്ടിയ ചോറ്റുപാത്രതിൽ ചൂടു ചോറും രസകാളൻ കൂട്ടാനും. പിന്നെ കായ ഉപ്പേരീം, കൂട്ടിനു, ഇതാണ് സാധാരണ മെനു.
സംഭവത്തിലേക്കു…..
പതിവു പോലെ, ഒരു ദിവസം, നമ്മുടെ കഥാപത്രങ്ങളായ കുട്ടികൾ, പാഠശാലയിലേക്കു പറക്കുകയായിരുന്നു. . ഇടവഴികിടന്നു, നമ്മുടെ ചാവേറുകൾ ചരലിട്ട റോട്ടിലേക്കുകടന്നു.. പ്രമോദും സ്മിതേം, ദീപേം, മ്മൊനുട്ടനും ഒക്കെണ്ട്. കുറചു ദൂരം മുന്നിൽ പോകുന്ന നന്ദന്റെ കണ്ണുകൾ വശത്തുള്ള വീട്ടിലെ പാഷൻ ഫ്രൂട്ട് മരത്തിലെക്കു… ഇരയെ പിടിക്കാനായുന്ന, പൊന്മാന്റെ വേഗതയിൽ കിട്ടിയ കല്ലെടുത്തൊരു വീക്ക്(അഭിനവ് അർജുനൻ എന്നൊരു ഭവം ഉണ്ടായിരുന്നു ആ മുഖത്ത്). ഓഹ്… ദെ കിടക്കുണു വഴിയിലേക്കു തൂങ്ങിനിന്ന ഒരു പാഷൻ ഫ്രൂട്ട്; വണ്ടൻ ഒരു പീസ്. കല്ലു നേരെ ചെന്നു വീണതൊ, ആ വീടിന്റെ പിന്നപുറത്തുള്ള തകര ഷീറ്റിട്ട ചായ്പിന്റെ മുകളിൽ!!!!
ആരാടാ അതു, കുരുതം കെട്ടോൻ!!!! ഇവനൊക്കെ വലുതായാൽ എന്നെ എടുത്തെറിയൂല്ലൊ !!!!
ആ ആക്രോശം ക്കെട്ടതും വഴി ശുദ്ധം !! ശൂന്ന്യം !!! തിരിവു കഴിഞ്ഞു നൊക്കുംബ്ഴാ പുതിയ പ്രശ്നം. കൂടെ നടന്ന ഒരു പയ്യന്റെ വെള്ള ഷർട്ടിൽ നിരയെ കറുത്ത ഡിസൈനർ പാടുകൾ. സംഭവം ഇങ്ങനെ. എറിഞ്ഞിട്ട ഫലം നേരെ ചെന്ന് വീണത്, വഴിവക്കിലെ കാനയിൽ… ഫലത്തിന്റെ മുഴുപ്പിൽ, കാനയിലെ,“ ഗംഗാ ജലം’ തെറിച്ച് വീണതു കണ്ണന്റെ ഷർട്ടിൽ. അതിന്റെ സുഗന്ധവും പരിമളവും .. ഒരു ജഹപൊഹ!!!
സ്കൂളിൽ മാഷ്ടെ തല്ലുകിട്ടീതു അവനും.
ഇതൊരു മോഷണ ശ്രമം മാത്രം.ഇനിയുള്ളതോ ഒരു വല്യ ക്രൈം തന്ന്യാ….
അങ്ങനെ, നമ്മുടെ ചാവേറുകൾ സരസ്വതീ നിലയത്തിലെത്തി. മണിയടിച്ചു. കാര്യപരിപാടിയിൽ ആദ്യത്തെ ചടങ്ങായ അസ്സംബ്ലി കൂടി. സ്കൂളിലെ ഗാനകോകിലങ്ങൾ പ്രാർത്ഥന ചൊല്ലി.
അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി,
അതിനുള്ളിലാനന്ദ ദീപം കൊളുത്തി….
ഇതു കേൾക്കുമ്പോൾ അചുട്ടിലുമുള്ള നാനാജാതി ആൾകാരും എണീട്ടു നിന്നു കൈകൂപ്പും. അതുകഴിഞ്ഞ് പ്രതിജ്ഞ.
ഭാരതം എന്റെ നാടാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണു……
കേൾകുന്നവർ എല്ലാരും അതേറ്റു ചൊല്ലും.. ജാതി വിജാതി ചിന്തകൾ ഒന്നും ഇല്ലത്ത കൂറേ കുട്ടികളും നാട്ടുകാരും.
പ്രതിജ്ഞ കഴിഞ്ഞാൽ രാജൻ മാഷുടെ ഒരു ചെറിയ പ്രസംഗം. തികച്ചും അവസരോചിതമായ വാക്കുകൾ മാത്രം. അന്നു പ്രതിപാദിച്ചത് വ്യക്തി ശുചിത്വത്തെ കുറിച്ചായിരുന്നു. മാഷ്ടെ ചുവന്ന കണ്ണുകൾ കണ്ണന്റെ നേരെ പൊയപ്പോൾ ആ അസ്സംബ്ലിയിൽ തന്നെ അവൻ അതു “സാധിച്ചു“.
അങ്ങനെ ആ ദിവസം സംഭവബഹുലമായി മുന്നേറി.
വീട്ടിൽ നിന്നും ഉള്ള പുറപ്പാടു തുടങ്ങി സ്കൂളിൽ എത്തി കുറച്ചു കഴിയുമ്പൊഴെക്കും,
രാവിലെ കഴിച്ചിട്ടിള്ള ദോശ ഇഡ്ഡളി മുതലായ സ്ഥാവര ജംഗമങ്ങൾ ആവി ആയ വഴി അറിയില്ല. ആ വിഷമത്തിൽ ഇരുന്ന് തിളചു മറയുമ്പോഴാണു 10 മണിക്കുള്ള ചായ വരുന്നത്. കുട്ട്യൊൾക്കല്ല, ടീച്ചർക്കു!!!. ഇപ്പൊഴും തിരിച്ചറിയുന്നുണ്ട് അനിക്സ്പ്രെ പാല്പൊടി കലക്കിയ ചായ, പൂ ഗ്ലാസ്സിൽ.കുരുത്തംകെട്ട പിള്ളേർടെ കൊതി പറ്റെണ്ടാ എന്നു കരുതി ടീച്ചർ ഗ്ലാസ്സ് കൈലേസ്സു കൊണ്ടു പൊതിഞ്ഞ് ബ്ലാക് ബോർഡിന്റെ പിന്നിലേക്കു വലിയും. ഇപ്പൊർത്തു കുട്ട്യൊൾ ഇരുന്നു വെള്ളമിറക്കും. അതൊക്കെ കഴിഞ്ഞ് കൂടുതൽ ചുറുചുറുക്കോടെ ക്ലാസു തുടരും. അങ്ങനെ ഒരു ദിവസം മേൽ പറഞ്ഞ അഭ്യാസങ്ങൾ ഒക്കെ കഴിഞ്ഞ് ഉച്ചഭക്ഷണത്തിന്റെ ബെല്ലടിച്ചു. പതിവു പോലെ, ക്ലാസ് ജനലിന്റെ അടുത്തു വച്ചിട്ടുള്ള വെള്ള ടവ്വൽ പൊതിഞ്ഞു കെട്ടീട്ടുള്ള ചോറുപാത്രം എടുത്ത്, ബെഞ്ചിൽ ഇടിചു തുറന്നു. ഒന്നു ഞെട്ടി. ചുവന്ന കുത്തരി ചോറിനു പകരം, പച്ചരി ചോറ്. കാളൻ കൂട്ടാനു പകരം സാമ്പാർ!!!! ഇതെന്തു പറ്റി… ഒന്നു ചിന്ത പാളി എങ്കിലും, ഊണു തുടങ്ങി.. വിശപ്പു കണ്ണിന്റെ ഫിലമെന്റൊടിക്കണുണ്ടേയ്. സഹിക്കാൻ സാധിക്കണ്ടെ….
സാമ്പാറിനു സാധാരണ സ്വാദല്ലല്ലോ.. .. രണ്ടു മൂന്നുരുള കഴിച്ചുകഴിഞ്ഞപ്പൊ, ഒരു ഉണ്ട കയ്യിൽ കിട്ടി.. ങെഹ്… എടുത്തു നൊക്ക്യപ്പൊ, ഒരു പുഴുങ്യ് കോഴിമുട്ട… ഇതു വരെ കാണാത്ത ഒരു സംഭവായിരുന്നു അതു. തല ഉയർത്തി നോക്യപ്പൊ, നല്ല തടീം തണ്ടും ഉള്ള ഒരുചെക്കൻ… . നമ്മുടെ വില്ലൻ. കഥാനായകന്റെ മണ്ടക്കിട്ടൊരു കിഴുക്കു.
ന്റെ ചോറു നീ കട്ട് തിന്നൂല്ലെടാ… ഒരു ആക്രോശം.,
അവന്റെ കയ്യിൽ എന്റെ ചോറ്റുപാത്രം.. അപ്പൊഴാ മനസ്സിലായത്, പാത്രം തെറ്റ്യാ ഞാൻ തീറ്റ തുട്ങ്ങെതെന്നു…. എന്താ ചെയ്യണ്ടേന്നു അറിയാതെ എച്ചിൽ കയ്യിൽ ഒരു പുഴുങ്യെ കോഴിമുട്ടെം പിടിച്ചുള്ള എന്റെ നിൽപ്പിപ്പോഴും എനിക്കോർമ്മയുണ്ട്. അതിന്റെ ഉടമസ്ഥനായിട്ടുള്ള ദിലീപിന്റെ കൂട്ടുകാർടെ വക നിലവിളി. പിടിക്കെടാ അവനെ.. സുനീടെ വക, കേട്ടപാതി, കേൾകാത്ത പാതി ഞാൻ പഴയ കെ എസ് ആർ ടി സി . സൂപ്പർ എക്സ്പ്രസ്സിന്റെ വേഗത്തിൽപുറത്തേക്കോടി; ഞാൻ ഇറങ്ങി ഓടിപോയ വഴിക്കു പുല്ലു പോലും പിന്നെ മുളച്ചിട്ടില്ല. ആ ഓട്ടം നേരെ പൊയത് സ്കൂൾ ഗ്രൌണ്ടിന്റെ വഴിക്കു. കളിസ്ഥലതിന്റെ പടിക്കലെത്തിയപ്പൊ. ഒരു കൂട്ടിയി്ടി.. കണ്ണുടചു വ്വീണ ഞാൻ ഏഴുന്നീറ്റു നോക്കുമ്പോ ഇടത്തുകണ്ണിൽകൂടി ചുവപ്പു നിറമുള്ള കാഴ്ചകൾ. വലതു കണ്ണു തുറന്നു നോക്കുമ്പോൾ മുന്നിലായി, കണ്ട വെള്ള്ഷർട്ടിൽ മുഴുവൻ രക്തം.. അതുപോലെ തന്നെ എന്റ്റെ ഷർട്ടിലും!!!. മുന്നിലുള്ള മൂത്ത ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടി വായിൽ നിന്നും രക്തം ഒലിപ്പിചു നിൽകുന്നു. ഒരു രാക്ഷസ്സിയെപ്പോലെ.
എനിക്കാണെങ്കിലോ, തല ആകെ തരിച്ച അവസ്ഥ്. ഇപ്പൊഴു അതു മാറീട്ടില്ല എന്നു പഴയ സുഹ്രുതുക്കൾ പറയുന്നു. എന്റെ പുരികത്തിലീടെ ഒഴുകിയിറങ്ങിയ രക്തത്തിന്റെ ശ്രൊതസ്സു, ത്രിനെറ്റിയിൽ നിന്നയിരുന്നു എന്നു എനിക്കു മനസ്സിലായി. പരമശിവന്റെ ത്രിനേത്രം പോലെ.!!! (അത്രക്കു വേണോ!!)
അപ്പോൾ അതുവഴി വന്ന ലില്ലി ടീച്ചർന്റെ വക ശകാരോപഹാരങ്ങൾ എനിക്കു.. ഇവനൊക്കെ വേറെ ഒരു പണീം ഇല്ല്യെ…!!! നടക്കെഡാ….
രണ്ട് പേരേയും ടീച്ചർ ഓഫീസ് റൂമിലെക്കു കൊണ്ടു പോയി.. മുഖത്തെ രക്തം കഴുകിക്കളഞ്ഞെങ്കിലും, രക്തം ഒഴുകി കൊണ്ടിരുന്നു. ആപ്പൊഴെക്കും, ചോറുമോഷണത്തിന്റെ പരാതി ഓഫീസ്സിലെത്തി. പിന്നെ കുറ്റാരോപണം, കുറ്റപത്രം, വാദം, വിധി.. അങ്ങനെ ഞാൻ കള്ളനായി… ചോറ്കള്ളൻ. അതിനിടക്കു, ഞാൻ തന്നെ എന്റെയും അവന്റ്റെയും പാത്രങ്ങൾ ഹാജരാക്കി.. തെറ്റ് തിരുത്താനുള്ള വിഫലമായ ഒരു ശ്രമം നടത്തി നോക്കി. വിധി ആയ ഒരു കേസിന്റെ പുന:വാദത്തിനു സാധ്യത മുളയിലേ നുള്ളി നീക്കി.
അവിടെ നിന്നും നേരെ അടുത്തുള്ള ആശുപത്രിയിലേക്കു കൊണ്ടു പോയി, മുറിവിലൊക്കെ മരുന്നു വച്ചു വന്നു. അവിടത്തെ നഴ്സുമാരും പഴിച്ചു, “ ഇവന്റെ ഒക്കെ ഒരു കാര്യം, അടങ്ങി ഒതിങ്ങി ഇരിക്കില്ല്യാച്ചാൽ എന്താ ചെയ്യാ??
വീട്ടിൽ പോയപ്പൊ അവിടുതെ വക. കിട്ടീ നടുമ്പുറത്തൊന്നു രണ്ടെണ്ണം.. പിന്ന്യാ ചൊദ്യം.. എന്താ പറ്റീതെന്നു..
പറഞ്ഞു തുടങുന്നതിനുമുമ്പ്, സ്മിതേടെ വക ദ്രിക്സാക്ഷി വിവരണം ഒറ്റ ശ്വാസത്തിൽ… അതു കേട്ടപ്പോ ഞാൻ വിചരിച്ചു, ഇവൾ ഭാവീൽ ആകാശവാണീലെ മറ്റൊരു രാധാലക്ഷ്മി ആവൂല്ലോ എന്നു. ഭാഗ്യവശാൽ അങനൊരു ദൌർഭാഗ്യം മലയാള നാടിനുണ്ടായില്ല എന്നതു ചരിത്രം.
ആ സന്ധ്യ നേരത്തു പുതിയ പ്രമേയം ചെറ്യമ്മമാർ പസാക്കി, ഇനിമുതൽ ഈ വിട്ടിൽനിന്നും വെളുത്ത ടവ്വലിൽ പൊതിഞ്ഞു ആർകും, ചോറുപാത്രം സ്കൂളിലേക്കയ്ക്കില്ല, എന്നു മാത്രമല്ല അടുത ദിവസം മുതൽ, ചെറിയമ്മമാരും, അമ്മായിയും കൂടി ഊഴമിട്ടു, ഞങ്ങൾക്കു സ്കൂളിൽ ഊണു കൊണ്ടു തരാൻ തുടങ്ങി. ഈ മാറ്റം ക്രമേണ ചുറ്റുവട്ടത്തുള്ള എല്ലാ വീട്ടിലും ഒരു പതിവായി,,കാര്യം ഇങനെ, സ്ത്രീകൾക്കു, പരദൂഷണം പറയാൻ സ്വതന്ത്രമായി അവസരഒ കിട്ടുകയല്ലെ… ആരെങ്കിലും വെറുതെ കളയുമോ???
പിന്നെ, ദിലീപിന്റെ വീട്ടുകാരെ അറിയവുന്നതു കൊണ്ടും,കുട്ടികൾക്കിടയിലുള്ള കാര്യം ആയതു കൊണ്ടും, വല്ല്യ പ്രശ്നം ഇല്ലാതെ കാര്യങൾ പരിഹരിച്ചു തീർത്തു.
ഈ ഒർമ്മക്കുറിപ്പു ഇവിടെ പൂർണ്ണമാകുന്നു…
അടുത്തത്: പാർവ്വതി ടീച്ചറിന്റെ കണ്ണട….
Sunday, May 31, 2009

ആ നീർമാതളം ഇനി പൂക്കില്ല.. അരുന്ധതിയുടെ കൂട്ടുകാരി വിട പറഞ്ഞിരിക്കുകയാണു. ചുവന്ന പാവാടയുടുത്ത നെയ്പായസമൂട്ടുന്ന നമ്മുടെ മാനസ്സിക്കു സ്വപ്നമില്ലാത്ത ഉറക്കമാണിനിയു
ള്ളത്. നമ്മുടെ ആ കൂട്ടുകാരിക്കു സുഖസുഷുപ്തി നേരാം.
ഹംസധ്വനിയിലൂടെ സ്വർഗ്ഗ വാതിൽ പൂകിയ മാധവിക്കുട്ടി എന്നും മലയാളിയുടെ സ്വന്തം മാനസ്സി.
വിഷാദം പൂക്കുന്ന മരങ്ങളിൽ പ്രണയത്തിന്റെ പൂക്കൾ വിരിയിച മലയാളത്തിന്റെ കഥാകാരി.
നീർമാതളതിന്റെ അല്ലി പോലെ മ്രിദുലമായ് വാക്കുകളാൽ പ്രണയമെന്തെന്നു നമ്മെ പഠിപ്പിച്ച് ഭൂതകാലത്തിലേക്കിറങ്ങിയ കമല ഒരു പുഴയൊഴുകും പോലെ ഓഴുകി നീങ്ങിക്കഴിഞ്ഞു. ഇനിയൊരിക്കലും തിരുച്ചുകയറാനാവത്ത കയത്തിലേക്കു.
പ്രണയത്തിന്റെ ഈ കാമുകിക്കു മലയാളം അവസാന നാളുകളിൽ നൽകിയ മുറിവുകൾ ഒരിക്കലും കരിയാത്തവയാണു. ആ വേദനക്കിടയിലും മലയാളി ഇനിയും പരസ്പരം സ്നേഹിക്കാൻ പഠിക്കണേയെന്നു മാത്രം ആ കഥാകാരി പ്രാർഥിച്ചു.

''Öøàø¢ Äന്നത്ര ÈßÇß ¦ത്മാവ്í ®Èßക്കുá Äന്നിട്ടിßÜï. ÖøàøÎÞÃí എന്റെ മൂന്നു മക്കളെയും തന്നതു. സ്ത്രീയായി, അമ്മയായി, മുലകൊതു വളർത്തി.ഇതൊക്കെ ഞാൻ , ആസ്വദിച്ചു. ആഘോഷിച്ചു. ഇതിങ്ങനെ പറയാൻ നമ്മുടെ മാധവിക്ക്ട്ടിക്കു തന്ന്യെ കഴിയൂ. സ്വന്തം അഴകും ആകാരവും ഇത്രയും ആഘോഷിച്ച് ആസ്വദിച്ച മാറ്റൊരു എഴുതുകാരിയോ എഴുതുകാരനോ ഇല്ലെന്നു തന്നെ പറയാം.
സ്വാതന്ത്ര്യതãഷ്ണയും, വിശ്വാസവും ഉയർത്ത്ത്തി സ്നേഹത്തിലലിയിച്ചു രാഷ്ട്രീയ വിപ്ലവം സാധ്യമാക്കിയ നമ്മുടെ സ്വന്തം കമലാസുരയ്യക്കു യാത്രാമംഗളങ്ങൾ.
പ്രണയത്തിന്റെ പ്രിയ സ്നേഹിത ഉറങ്ങുകയായി ദീപ്തമായ ഒരു ദിനാന്ത്യത്തിലെ ക്ഷീണിച്ചുള്ള ഉറക്കം. സ്വപ്നങ്ങൾ പോലും കൂട്ടിനില്ലാത്ത, തനിച്ചുള്ള സുഖ സുഷുപ്തിയിൽ ശുഭരാത്രി നേരട്ടെ.