Thursday, June 25, 2009

പാർവ്വതി ടീച്ചറിന്റെ കണ്ണട


ങ്ങളുടെ പാർവ്വതി ടീച്ചർ ഒരു ഓർമ്മയായിരിക്കുന്നു. കഴിഞ്ഞ വിദ്യാരംഭകാലത്തു കൂടി ഞാൻ അവരെ കണ്ടിരുന്നു. മമ്മിയൂർ അമ്പലത്തിൽ വെച്ച്. എന്റെ അമ്മയുടെ പ്രക്ര്തിയുള്ള ടീച്ചർന്റെ വാത്സല്യം വേണ്ടുവൊളം അനുഭവിക്കൻ ഉള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായിട്ടുണ്ട്.. വലിയ കുങ്കുമപ്പൊട്ട് തൊട്ടു വരുന്ന, ക്ലാസ്സ്മുറി നിറയുന്ന ശബ്ദമുള്ള ടീച്ചർ ആണ് ഗണിതശാസ്ത്രത്തിന്റെ ആദ്യാക്ഷരങ്ങൾ ഞങ്ങൾക്കു പകർന്നു തന്നത്. ആൾജിബ്ബ്രയും, ജൊമെട്രിയും തുടങ്ങി ഗണിത ശാസ്ത്രത്തിന്റെ അനന്തവിഹായസ്സിലേക്കു അവർ ഞങ്ങളെ കൈപിടിച്ചുയർത്തി. അവരുടെ ഒർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലി

കൾ അർപ്പിച്ചുകൊണ്ടു, അവരുടെ ആത്മശാന്തിക്കാ‍യി പ്രാർത്ഥിക്കുന്നു.

മറ്റുള്ള കുട്ടികളെപ്പോലെ ഞങ്ങളും ഒരുപാടു കുസ്ര്തികൾ ക്ലാസ്സിൽ ഒപ്പിക്കാറുണ്ടായിരുന്നു. അതിൽ പലതിന്റെയും ഓർമ്മക്കുറിപ്പുകൾ ഇപ്പൊഴും എന്റെ ശരീരത്തിൽ ഉണ്ട്. ഉച്ചക്കുള്ള ഭക്ഷണസമയത്തുള്ള കളികൾ അതിൽ ചിലതു മാത്രമാണു. ആഹ് അരൊക്ക്യാ ഈ ഞങ്ങൾ എന്നല്ലെ, ക്രിഷണദാസന്മാർ, ഹരിമാർ, രാമക്രിഷ്ണൻ, സുനി, നന്ദു, അനൂപ്, അജി(അന്നത്തെ ഷണ്മുഖൻ- പേരു പൊലെത്തന്നെ ഒരുപാടു മുഖങ്ങൾ അവനുണ്ട്), ദിലീപ് അങ്ങനെ കുറെ പേർ..

സംഭവദിവസം, മേ

ല്പറഞ്ഞ ഞാനടക്കമുള്ളവരിൽ ചിലർ ചേർന്നു, ഊണു കഴിച്ചശേഷം, ഒരു കളി തുടങ്ങി, വെട്ട്തുണികൾ പൊതിഞ്ഞു തുന്നി കെട്ടിയ പുതിയ ബോർഡ് ഡസ്റ്റർ കൊണ്ടുള്ള “ഏറുംപന്ത് കളി“ എറെന്നു പറഞ്ഞാൽ അതുകൊണ്ടാൽ തെങ്ങിന്മേലുള്ള തേങ്ങ വരെ വീണു പോകും!!!..

അന്നത്തെ ആ പിള്ളേരുണ്ടെങ്കിൽ പിന്നെ, ഇന്ത്യൻ ആർമ്മിക്കു, അതിർത്തീലെ മലമുകളിലേക്കു ഷെൽ തൊടുക്കാ‍ൻ ഇന്നത്തെ ബൊഫോഴ്സ് തോക്കു പോലും വേണ്ടിവരില്ലായിരുന്നു. നന്ദന്റേയും, അജിയുടെയും ഒക്കെ ഏറാണെങ്കിൽ, ഷെല്ലുകൾ ഒരു സെന്റീമീറ്റർ പോലും തെറ്റാതെ ക്രിത്യം ലക്ഷ്യത്തിൽ പതിന്മടങ്ങ് ശക്തിയോടെ പതിക്കുമായിരുന്നേനെ.

അന്നാണെങ്കിൽ കോ

റം തികയാത്ത കളിയായിരുന്നു. പലരും പുറത്തിരുന്നു.. എന്റ്നെ ഓർമ്മ ശരിയെങ്കിൽ, ഞാനു, രാമക്രിഷ്ണൻ, അജി, തുടങ്ങിയ രണ്ടാം നിര സൈനികരുടെ മാത്രം കളിയായി അന്ന്.

എന്തും പന്ത്? ഏറും പന്ത്.. തുടങ്ങി മുദ്രാവാക്യങ്ങളുടെ അകമ്പടിക്കിടയിൽ എനിക്കുനെറെ വന്ന ഏറിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ടെങ്കിലും, ഏറു ചെന്നു പതിച്ചതു, എന്റെ കളികൂട്ടുകാരിയും അയൽവാസിയുമായിരുന്ന സ്മിതയുടെ മുഖത്തു. അടികൊണ്ട പൊലെ അവളുടെ കവിൽ തുടുത്തു. ആ ഈർഷ്യയോടും, ചമ്മളൊടും കൂടി അവൾ ഡസ്റ്റർ എടുത്തൊരേറു, പ്രതീക്ഷിക്കതെ നിന്ന എന്റെ നടുംപൊറത്തു.. ഓഹ്.... ഏറ് കൊണ്ടപ്പോൾ ഏത്ര കിളി അവളുടെ കവിളിൽ നിന്നും പറന്നുവൊ, അതിന്റെ മൂന്നിരട്ടി എന്റെ പുറത്തുനിന്നും കുറച്ചെന്റ് കണ്ണിൽനിന്നും പറന്ന് പോയി. ഹോ അവൾടെ ഒക്കെ ശക്തിയേയ്. നിനക്കുള്ളതു തെരാമെടീ എന്നാർത്തലച്ചു ഞാൻ “പന്ത്”. എടുത്ത് അജിയെ ലക്ഷ്യമാക്കി എറിഞ്ഞു. അവൻ ഒളിക്കാൻ പോയ മേശ അവിടെ എങ്ങനെ വന്നൂ എന്നോ, ആ മേശമേൽ ഒരു കണ്ണട എങ്ങനെ വന്നു എന്നോ എനിക്കറിയില്ല ഞാൻ കണ്ടില്ല.. എന്റെ കണ്ണിൽ അർജ്ജുനൻ പണ്ട് പറഞ്ഞ പോലെ അജി എന്ന ഒരു ലക്ഷ്യം മാ‍ത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നു ദ്രോണാചാര്യർ അവിടെ ഉണ്ടായിരുന്നെങ്കിൽ, എനിക്കു സ്വർണ്ണ മെഡൽ തന്നാദരിച്ചേനെ. ഓടുന്ന അജിക്കൊരു മുഴം മുന്നിൽ എന്ന കണക്കിൽ അവന്റെ നടുംപൊറം ലക്ഷ്യമാക്കി എറിഞ്ഞതു നേരെ ലാൻഡ് ചെയ്തതു ക്ലാസ് ടീചർന്റെ മേശമേൽ നമ്മുടെ പാർവ്വതി ടീച്ചർ സുരക്ഷിതമാക്കി മേശപ്പുറത്തു വെച്ച അവരുടെ പുതിയ കണ്ണടയും കൊണ്ടു ഡസ്റ്റർ നിലത്തു, ഏറിൽ നിന്നും രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ അജി, അഴിപൊളിഞ്ഞ ജനലിലൂടെ ക്ലാസ്സിന്നു പുറത്തും.

താഴെ വീണ കണ്ണടയുടെ ചില്ല്, എന്റെ സ്വപ്നങ്ങൾ പോലെ തകർന്നു. ശബ്ദമുഖരിതമായ ക്ലാസ് പെട്ടന്ന് നിശ്ശബ്ദമായി. നിലത്തു വീണ കണ്ണടയും കഷ്ണങ്ങളും ഞാൻ തെന്നെയെടുത്ത് മേശപ്പുറത്തെടുത്തു വെച്ചു. ക്ലാസ്സിൽ ആകെ കേൾകാവുന്നതായി എന്റെ ഹ്ര്ദയമിടിപ്പും, കവിളത്തേറ് കൊണ്ട സ്മിതയുടെ തേങ്ങലും മാത്രം.

ഊണുകഴിഞ്ഞ് തിരിച്ചെത്തിയ ടീച്ചർ ക്ലാസ്സിലെ അച്ചടക്കം കണ്ട് അന്തിച്ചു പോയി എന്നാണു വാൽകഷ്ണം.

കണ്ണടയെടുത്തു മൂക്കത്ത് വച്ചപ്പോൾ പകുതി ചില്ലുള്ള ഒരു കണ്ണും, ഓട്ടയായ മറ്റേകണ്ണും !!!!!……

ആർടെ വക്യാ ഇത്.. എന്ന ചൊദ്യോം കണ്ണിലിട്ട്, ക്ലാസ്സിലൊന്നു പരതിയപ്പോൾ, സ്മിതയുടെ പച്ചയുടുപ്പിലെ വെളുത്ത ചോക്കു പൊടി കണ്ടപോൾ ടീച്ചർക്ക് കാര്യത്തിന്റെ കിടപ്പു മനസ്സിലായി.

ചോദ്യം വരണേനു മുമ്പേ ദീപയുടെ സാക്ഷ്യം, “ഹര്യാ ടീച്രേ അതെറിഞ്ഞൊടച്ചേ..“ കൂട്ടുകാര്യേ എറിഞ്ഞേനുള്ള പകപോക്കൽ..

ടീച്ചർ: ആണോ ഹരീ?;.

ഞാൻ: അതു അതു.. ഞാ...ഞാ‍‍ാ.. ഞാനൽ....

അതിനുമുമ്പേ പൂർണ്ണ ദ്ര്ക്സാക്ഷി മൊഴി ജ്യോതീടെ വക

കളിച്ച ഞങ്ങളെ വിളിച്ച് സ്മിതക്കിട്ടെറിഞ്ഞതിന് ഓരോ അടി കൈ വെള്ളയിൽ ഉന്നം തെറ്റി എനിക്കു കിട്ടീത് കൈതണ്ടയില്. കണ്ണടയുടെ കാര്യം സാരല്ല്യ എന്നാൽ ഇത്തരം കളിക്കിടയിൽ കുട്യൊൾകെന്തെങ്കിലും പറ്റ്യാ‍ൽ ഉണ്ടാവുന്ന ഭവിഷ്യത്തുകൾ ടീച്ചർ മനസ്സിലക്കിത്തന്നു. ടീച്ചറോട് തെറ്റും, അടിവാങ്ങിതന്നതിനു ദീപ-ജ്യോതിമാർക്ക് നന്ദിയും പ്രശ്നങ്ങൾ ഒഴിവാക്യതിനു ഈശ്വരനു രക്ഷയും പറഞ്ഞു ഇരിപ്പിടത്തിലേക്കു മടങ്ങി.

ക്ലാസ്സിലെ മൌഡ്ഡ്യത്തിൽ സംശയം തോന്നി വന്ന ജെസ്സി ടീചചറുടെ വിവരണങ്ങളിൽ നിന്നും, ഹരിയും സംഘവും വീണ്ടും സ്കൂളിലെ ഗുണ്ടാലിസ്റ്റിലായി. സംഭവമറിഞ്ഞ് സ്വമേധയാ കേസ് എടുത്ത രാജൻ മാഷ് (ഹെഡ്മാഷ്) ടീച്ചറുടെ സാന്നിദ്ധ്യത്തിൽ വള്ളിചൂരൽ കൊണ്ടു 4 അടി വീതം തന്ന്യ് സായൂ‍ജ്യനായി.

പിന്നെ എറിഞ്ഞുടച്ച ഞാൻ തന്നെ കണ്ണട നേരെയക്കികൊടുക്കൻ ഉത്തരവായി വിധി വന്നു. അതു പിൻവലിപ്പിച്ചു ടീച്ചർ എന്നെ രക്ഷിക്കുകയായിരുന്നു.

ആ ദിനത്തോടെ ക്ലാസ്സിലും സ്കൂൾ പരിസരത്തും “ഏറുംപന്തെ“ന്ന വിഖ്യാതമായ ഒരു കളി നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. അതിനും കുട്ടികളുടെ നീരസ്സത്തിനു പാത്രമായി ഞാൻ എന്റെ വിദ്യകൊണ്ടുള്ള അഭ്യാസം തുടർന്നു.

അന്നു തുടങ്ങിയതാണെന്നു തോന്നുന്നു, ആ ടീച്ചറോടുള്ള ആത്മബന്ധം; ഇന്നും അവരെ ഞ്ങ്ങളുടെ സ്മരണയിൽ ജ്വലിപ്പിച്ചു നിർത്തുന്നു.

കബീർദാസ് പറഞ്ഞ പോലെ ദൈവം ആരെന്നു നമുക്കു കാണിച്ച് തരുന്ന ഗുരുവിന്റെ പാദങ്ങളിൽ നമിച്ചു കൊണ്ട്

ഇവിടെ നിർത്തുന്നു..

മേൽ പറഞ്ഞ കഥാപാത്രങ്ങളിൽ ആരേയും വേദനിപ്പിക്കനോ കളിയാകാനോ അല്ല ഇത്രയും എഴുതിയതെന്നു പ്രത്യേകം വെളിപ്പെടുത്തട്ടെ....


1 comment:

  1. Good story...!! and a beautiful remembrance

    ReplyDelete