Thursday, June 11, 2009

ഒരു മോഷണത്തിന്റെ കഥ


ഇതൊരു രസകരമായ സംഭവമാണ്. ഇതു നടന്നിട്ട് ഇപ്പൊൾ പതിനെട്ടു വർഷത്തിലധികമായിട്ടുണ്ട്. കുറെ ഒക്കെ മറവിയാണ്ടു കഴിഞ്ഞ്ഞ്ഞു എങ്കിലും അതിന്റെ ചില പാടുകൾ എന്റെ ദേഹത്തിപ്പൊഴും ഉണ്ട്.

അന്നു ഞങ്ങൾ വൈദ്യരുടെ സ്കൂളിൽ എൽ.പീ ക്ലാസ്സിൽ പഠിക്കുന്നു.

പച്ചനിറത്തിലുള്ള ട്രൌസാറും, പിന്നെ വെള്ള ഷർട്ടും ഇട്ട്ങനെ പറന്നു നടക്കണ പ്രായം. തൊളിൽ ബാഗും തൂക്കി പ്രാവു കുട്ടികളെ പോലെ. വീടിനടുത്തുള്ള സമപ്രായക്കരായ കുട്ടികക്കൊപ്പം പപ്പടക്കെട്ടു പൊലെ ഉള്ള പുസ്തകോം കൊണ്ട് രാവിലെ സ്കൂളിലേക്കു. വെള്ള തൂവാല പൊതിഞ്ഞു കെട്ടിയ ചോറ്റുപാത്രതിൽ ചൂടു ചോറും രസകാളൻ കൂട്ടാനും. പിന്നെ കായ ഉപ്പേരീം, കൂട്ടിനു, ഇതാണ് സാധാരണ മെനു.

സംഭവത്തിലേക്കു..

പതിവു പോലെ, ഒരു ദിവസം, നമ്മുടെ കഥാപത്രങ്ങളായ കുട്ടികൾ, പാഠശാലയിലേക്കു പറക്കുകയായിരുന്നു. . ഇടവഴികിടന്നു, നമ്മുടെ ചാവേറുകൾ ചരലിട്ട റോട്ടിലേക്കുകടന്നു.. പ്രമോദും സ്മിതേം, ദീപേം, മ്മൊനുട്ടനും ഒക്കെണ്ട്. കുറചു ദൂരം മുന്നിൽ പോകുന്ന നന്ദന്റെ കണ്ണുകൾ വശത്തുള്ള വീട്ടിലെ പാഷൻ ഫ്രൂട്ട് മരത്തിലെക്കു ഇരയെ പിടിക്കാനായുന്ന, പൊന്മാന്റെ വേഗതയിൽ കിട്ടിയ കല്ലെടുത്തൊരു വീക്ക്(അഭിനവ് അർജുനൻ എന്നൊരു ഭവം ഉണ്ടായിരുന്നു ആ മുഖത്ത്). ഓഹ് ദെ കിടക്കുണു വഴിയിലേക്കു തൂങ്ങിനിന്ന ഒരു പാഷൻ ഫ്രൂട്ട്; വണ്ടൻ ഒരു പീസ്. കല്ലു നേരെ ചെന്നു വീണതൊ, ആ വീടിന്റെ പിന്നപുറത്തുള്ള തകര ഷീറ്റിട്ട ചായ്പിന്റെ മുകളിൽ!!!!

ആരാ‍ടാ‍ അതു, കുരുതം കെട്ടോൻ!!!! ഇവനൊക്കെ വലുതായാൽ എന്നെ എടുത്തെറിയൂല്ലൊ !!!!

ആ‍ ആക്രോശം ക്കെട്ടതും വഴി ശുദ്ധം !! ശൂന്ന്യം !!! തിരിവു കഴിഞ്ഞു നൊക്കുംബ്ഴാ പുതിയ പ്രശ്നം. കൂടെ നടന്ന ഒരു പയ്യന്റെ വെള്ള ഷർട്ടിൽ നിരയെ കറുത്ത ഡിസൈനർ പാടുകൾ. സംഭവം ഇങ്ങനെ. എറിഞ്ഞിട്ട ഫലം നേരെ ചെന്ന് വീണത്, വഴിവക്കിലെ കാനയിൽ ഫലത്തിന്റെ മുഴുപ്പിൽ, കാനയിലെ,“ ഗംഗാ‍ ജലം’ തെറിച്ച് വീണതു കണ്ണന്റെ ഷർട്ടിൽ. അതിന്റെ സുഗന്ധവും പരിമളവും .. ഒരു ജഹപൊഹ!!!

സ്കൂളിൽ മാഷ്ടെ തല്ലുകിട്ടീതു അവനും.

ഇതൊരു മോഷണ ശ്രമം മാത്രം.ഇനിയുള്ളതോ ഒരു വല്യ ക്രൈം തന്ന്യാ.

അങ്ങനെ, നമ്മുടെ ചാവേറുകൾ സരസ്വതീ നിലയത്തിലെത്തി. മണിയടിച്ചു. കാര്യപരിപാടിയിൽ ആദ്യത്തെ ചടങ്ങായ അസ്സംബ്ലി കൂടി. സ്കൂളിലെ ഗാനകോകിലങ്ങൾ പ്രാർത്ഥന ചൊല്ലി.

അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി,

അതിനുള്ളിലാനന്ദ ദീപം കൊളുത്തി.

ഇതു കേൾക്കുമ്പോൾ അചുട്ടിലുമുള്ള നാനാജാതി ആൾകാരും എണീട്ടു നിന്നു കൈകൂപ്പും. അതുകഴിഞ്ഞ് പ്രതിജ്ഞ.

ഭാരതം എന്റെ നാടാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണു……

കേൾകുന്നവർ എല്ലാരും അതേറ്റു ചൊല്ലും.. ജാതി വിജാതി ചിന്തകൾ ഒന്നും ഇല്ലത്ത കൂറേ കുട്ടികളും നാട്ടുകാരും.

പ്രതിജ്ഞ കഴിഞ്ഞാൽ രാജൻ മാഷുടെ ഒരു ചെറിയ പ്രസംഗം. തികച്ചും അവസരോചിതമായ വാക്കുകൾ മാത്രം. അന്നു പ്രതിപാദിച്ചത് വ്യക്തി ശുചിത്വത്തെ കുറിച്ചായിരുന്നു. മാഷ്ടെ ചുവന്ന കണ്ണുകൾ കണ്ണന്റെ നേരെ പൊയപ്പോൾ ആ അസ്സംബ്ലിയിൽ തന്നെ അവൻ അതു “സാധിച്ചു“.

അങ്ങനെ ആ ദിവസം സംഭവബഹുലമായി മുന്നേറി.

വീട്ടിൽ നിന്നും ഉള്ള പുറപ്പാടു തുടങ്ങി സ്കൂളിൽ എത്തി കുറച്ചു കഴിയുമ്പൊഴെക്കും,

രാവിലെ കഴിച്ചിട്ടിള്ള ദോശ ഇഡ്ഡളി മുതലായ സ്ഥാവര ജംഗമങ്ങൾ ആവി ആയ വഴി അറിയില്ല. ആ വിഷമത്തിൽ ഇരുന്ന് തിളചു മറയുമ്പോഴാണു 10 മണിക്കുള്ള ചായ വരുന്നത്. കുട്ട്യൊൾക്കല്ല, ടീച്ചർക്കു!!!. ഇപ്പൊഴും തിരിച്ചറിയുന്നുണ്ട് അനിക്സ്പ്രെ പാല്പൊടി കലക്കിയ ചായ, പൂ ഗ്ലാസ്സിൽ.കുരുത്തംകെട്ട പിള്ളേർടെ കൊതി പറ്റെണ്ടാ എന്നു കരുതി ടീച്ചർ ഗ്ലാസ്സ് കൈലേസ്സു കൊണ്ടു പൊതിഞ്ഞ് ബ്ലാക് ബോർഡിന്റെ പിന്നിലേക്കു വലിയും. ഇപ്പൊർത്തു കുട്ട്യൊൾ ഇരുന്നു വെള്ളമിറക്കും. അതൊക്കെ കഴിഞ്ഞ് കൂടുതൽ ചുറുചുറുക്കോടെ ക്ലാസു തുടരും. അങ്ങനെ ഒരു ദിവസം മേൽ പറഞ്ഞ അഭ്യാസങ്ങൾ ഒക്കെ കഴിഞ്ഞ് ഉച്ചഭക്ഷണത്തിന്റെ ബെല്ലടിച്ചു. പതിവു പോലെ, ക്ലാസ് ജനലിന്റെ അടുത്തു വച്ചിട്ടുള്ള വെള്ള ടവ്വൽ പൊതിഞ്ഞു കെട്ടീട്ടുള്ള ചോറുപാ‍ത്രം എടുത്ത്, ബെഞ്ചിൽ ഇടിചു തുറന്നു. ഒന്നു ഞെട്ടി. ചുവന്ന കുത്തരി ചോറിനു പകരം, പച്ചരി ചോറ്. കാളൻ കൂട്ടാനു പകരം സാമ്പാർ!!!! ഇതെന്തു പറ്റി ഒന്നു ചിന്ത പാളി എങ്കിലും, ഊണു തുടങ്ങി.. വിശപ്പു കണ്ണിന്റെ ഫിലമെന്റൊടിക്കണുണ്ടേയ്. സഹിക്കാൻ സാധിക്കണ്ടെ.

സാമ്പാറിനു സാധാരണ സ്വാദല്ലല്ലോ.. .. രണ്ടു മൂന്നുരുള കഴിച്ചുകഴിഞ്ഞപ്പൊ, ഒരു ഉണ്ട കയ്യിൽ കിട്ടി.. ങെഹ് എടുത്തു നൊക്ക്യപ്പൊ, ഒരു പുഴുങ്യ് കോഴിമുട്ട ഇതു വരെ കാണാത്ത ഒരു സംഭവായിരുന്നു അതു. തല ഉയർത്തി നോക്യപ്പൊ, നല്ല തടീം തണ്ടും ഉള്ള ഒരുചെക്കൻ . നമ്മുടെ വില്ലൻ. കഥാനായകന്റെ മണ്ടക്കിട്ടൊരു കിഴുക്കു.

ന്റെ ചോറു നീ കട്ട് തിന്നൂല്ലെടാ‍ ഒരു ആക്രോശം.,

അവന്റെ കയ്യിൽ എന്റെ ചോറ്റുപാത്രം.. അപ്പൊഴാ മനസ്സിലായത്, പാത്രം തെറ്റ്യാ ഞാൻ തീറ്റ തുട്ങ്ങെതെന്നു. എന്താ ചെയ്യണ്ടേന്നു അറിയാതെ എച്ചിൽ കയ്യിൽ ഒരു പുഴുങ്യെ കോഴിമുട്ടെം പിടിച്ചുള്ള എന്റെ നിൽ‌പ്പിപ്പോഴും എനിക്കോർമ്മയുണ്ട്. അതിന്റെ ഉടമസ്ഥനായിട്ടുള്ള ദിലീപിന്റെ കൂട്ടുകാർടെ വക നിലവിളി. പിടിക്കെടാ‍ അവനെ.. സുനീടെ വക, കേട്ടപാതി, കേൾകാത്ത പാതി ഞാൻ പഴയ കെ എസ് ആർ ടി സി . സൂപ്പർ എക്സ്പ്രസ്സിന്റെ വേഗത്തിൽപുറത്തേക്കോടി; ഞാൻ ഇറങ്ങി ഓടിപോയ വഴിക്കു പുല്ലു പോലും പിന്നെ മുളച്ചിട്ടില്ല. ആ ഓട്ടം നേരെ പൊയത് സ്കൂൾ ഗ്രൌണ്ടിന്റെ വഴിക്കു. കളിസ്ഥലതിന്റെ പടിക്കലെത്തിയപ്പൊ. ഒരു കൂട്ടിയി്ടി.. കണ്ണുടചു വ്വീണ ഞാൻ ഏഴുന്നീറ്റു നോക്കുമ്പോ ഇടത്തുകണ്ണിൽകൂടി ചുവപ്പു നിറമുള്ള കാഴ്ചകൾ. വലതു കണ്ണു തുറന്നു നോക്കുമ്പോൾ മുന്നിലായി, കണ്ട വെള്ള്ഷർട്ടിൽ മുഴുവൻ രക്തം.. അതുപോലെ തന്നെ എന്റ്റെ ഷർട്ടിലും!!!. മുന്നിലുള്ള മൂത്ത ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടി വായിൽ നിന്നും രക്തം ഒലിപ്പിചു നിൽകുന്നു. ഒരു രാക്ഷസ്സിയെപ്പോലെ.

എനിക്കാണെങ്കിലോ, തല ആകെ തരിച്ച അവസ്ഥ്. ഇപ്പൊഴു അതു മാറീട്ടില്ല എന്നു പഴയ സുഹ്രുതുക്കൾ പറയുന്നു. എന്റെ പുരികത്തിലീടെ ഒഴുകിയിറങ്ങിയ രക്തത്തിന്റെ ശ്രൊതസ്സു, ത്രിനെറ്റിയിൽ നിന്നയിരുന്നു എന്നു എനിക്കു മനസ്സിലായി. പരമശിവന്റെ ത്രിനേത്രം പോലെ.!!! (അത്രക്കു വേണോ!!)

അപ്പോൾ അതുവഴി വന്ന ലില്ലി ടീച്ചർന്റെ വക ശകാരോപഹാരങ്ങൾ എനിക്കു.. ഇവനൊക്കെ വേറെ ഒരു പണീം ഇല്ല്യെ!!! നടക്കെഡാ.

രണ്ട് പേരേയും ടീച്ചർ ഓഫീസ് റൂമിലെക്കു കൊണ്ടു പോയി.. മുഖത്തെ രക്തം കഴുകിക്കളഞ്ഞെങ്കിലും, രക്തം ഒഴുകി കൊണ്ടിരുന്നു. ആപ്പൊഴെക്കും, ചോറുമോഷണത്തിന്റെ പരാതി ഓഫീസ്സിലെത്തി. പിന്നെ കുറ്റാരോപണം, കുറ്റപത്രം, വാദം, വിധി.. അങ്ങനെ ഞാൻ കള്ളനായി ചോറ്കള്ളൻ. അതിനിടക്കു, ഞാൻ തന്നെ എന്റെയും അവന്റ്റെയും പാത്രങ്ങൾ ഹാജരാക്കി.. തെറ്റ് തിരുത്താനുള്ള വിഫലമായ ഒരു ശ്രമം നടത്തി നോക്കി. വിധി ആയ ഒരു കേസിന്റെ പുന:വാദത്തിനു സാധ്യത മുളയിലേ നുള്ളി നീക്കി.
അവിടെ നിന്നും നേരെ അടുത്തുള്ള ആശുപത്രിയിലേക്കു കൊണ്ടു പോയി, മുറിവിലൊക്കെ മരുന്നു വച്ചു വന്നു. അവിടത്തെ നഴ്സുമാരും പഴിച്ചു, “ ഇവന്റെ ഒക്കെ ഒരു കാര്യം, അടങ്ങി ഒതിങ്ങി ഇരിക്കില്ല്യാച്ചാ‍എന്താ ചെയ്യാ??

വീട്ടിൽ പോയപ്പൊ അവിടുതെ വക. കിട്ടീ നടുമ്പുറത്തൊന്നു രണ്ടെണ്ണം.. പിന്ന്യാ ചൊദ്യം.. എന്താ പറ്റീതെന്നു..

പറഞ്ഞു തുടങുന്നതിനുമുമ്പ്, സ്മിതേടെ വക ദ്രിക്സാക്ഷി വിവരണം ഒറ്റ ശ്വാസത്തിൽ അതു കേട്ടപ്പോ ഞാൻ വിചരിച്ചു, ഇവൾ ഭാവീൽ ആകാശവാണീലെ മറ്റൊരു രാധാലക്ഷ്മി ആവൂല്ലോ എന്നു. ഭാഗ്യവശാൽ അങനൊരു ദൌർഭാഗ്യം മലയാള നാടിനുണ്ടായില്ല എന്നതു ചരിത്രം.

ആ സന്ധ്യ നേരത്തു പുതിയ പ്രമേയം ചെറ്യമ്മമാർ പസാക്കി, ഇനിമുതൽ ഈ വിട്ടിൽനിന്നും വെളുത്ത ടവ്വലിൽ പൊതിഞ്ഞു ആർകും, ചോറുപാത്രം സ്കൂളിലേക്കയ്ക്കില്ല, എന്നു മാത്രമല്ല അടുത ദിവസം മുതൽ, ചെറിയമ്മമാരും, അമ്മായിയും കൂടി ഊഴമിട്ടു, ഞങ്ങൾക്കു സ്കൂളിൽ ഊണു കൊണ്ടു തരാൻ തുടങ്ങി. ഈ മാറ്റം ക്രമേണ ചുറ്റുവട്ടത്തുള്ള എല്ലാ വീട്ടിലും ഒരു പതിവായി,,കാര്യം ഇങനെ, സ്ത്രീകൾക്കു, പരദൂഷണം പറയാൻ സ്വതന്ത്രമായി അവസരഒ കിട്ടുകയല്ലെ ആരെങ്കിലും വെറുതെ കളയുമോ???

പിന്നെ, ദിലീപിന്റെ വീട്ടുകാരെ അറിയവുന്നതു കൊണ്ടും,കുട്ടികൾക്കിടയിലുള്ള കാര്യം ആയതു കൊണ്ടും, വല്ല്യ പ്രശ്നം ഇല്ലാതെ കാര്യങൾ പരിഹരിച്ചു തീർത്തു.

ഈ ഒർമ്മക്കുറിപ്പു ഇവിടെ പൂർണ്ണമാകുന്നു

അടുത്തത്: പാർവ്വതി ടീച്ചറിന്റെ കണ്ണട.

No comments:

Post a Comment