
കമലയായും, കമലാ ദാസ് ആയും, പിന്നെ, മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടിയായും, പിന്നീട് വിവാദങ്ങളുടെ സഹയാത്രികയായ കമലാസുരയ്യയായും അവർ നമ്മുടെ കൂടെ ഉണ്ടായിരുന്നു. ഓരോ കഥാപാത്രങ്ങളിലൂടേയും അവർ മലയാളിയുടെ കപട മൌലികതയെ ചോദ്യം ചെയ്തു. വെട്ടിത്തുറന്നു പറഞ്ഞ അവരുടെ അഭിപ്രായങ്ങൾ കല്ലേറുകളോടും, അസഭ്യവർഷ്ത്തോടും കൂടി സ്വീകരിച്ചു. പിന്നീടു പറഞ്ഞു, അതെ! അവർ ശരിയായിരുന്നു.
മലയാളം, പലരോടും ചെയ്ത ആ തെറ്റ്, കമലയോടും ആവർത്തിച്ചു. അവരുടെ പ്രണയത്തിനും, സ്നേഹത്തിനും, നൽകിയ സമ്മാനം!! നാം ഇതൊക്കെ എവിടെ കുഴിച്ചുമൂടും?
അവർ നമ്മോടു ക്ഷമിക്കും, അവരുടെ മനസ്സിൽ നിറയേ സ്നേഹം മാത്രമേയുള്ളൂ, ഒരു അമ്മയേപ്പൊലെ അവർ നമുക്കു മാപ്പു നൽകും!! നമുക്കു പ്രാർഥിക്കാം
No comments:
Post a Comment